വാട്ടർ അതോററ്റിയുടെ അനാസ്ഥ, മാലിന്യം നിറഞ്ഞ് കുടിവെള്ള ലൈൻ വാട്ടർ അതോറിറ്റിയുടെ അനാസ്ഥ: ചുനക്കരയിൽ കുടിവെള്ള പൈപ്പിന് സമീപം മലിനജലം കെട്ടിക്കിടക്കുന്നു; പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ ചുനക്കര: ചുനക്കര പഞ്ചായത്തിലെ തെരുവിൽ മുക്കിന് കിഴക്ക് വശത്തായി വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പ് ലൈനിന് തൊട്ടുചേർന്ന് മാസങ്ങളായി ഓടയിലെ മലിനജലം കെട്ടിക്കിടക്കുന്നു. അധികൃതരുടെ കടുത്ത അനാസ്ഥയിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പൈപ്പിന്റെ വാൽവ് സ്ഥിതി ചെയ്യുന്ന ഇവിടെ കോൺക്രീറ്റ് സ്ലാബുകൾക്കിടയിലെ വിടവിലൂടെ തുറന്നുകാണുന്ന ഓടയിൽ കറുത്ത നിറത്തിലുള്ള ദുർഗന്ധം വമിക്കുന്ന വെള്ളവും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. ഏറ്റവും ആശങ്കാജനകമായ കാര്യം, ഈ മലിനജലത്തിന് തൊട്ടുതാഴെയായാണ് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പുകൾ കടന്നുപോകുന്നത് എന്നതാണ്. പൈപ്പുകളിൽ ഉണ്ടാകാനിടയുള്ള ചെറിയ ചോർച്ചകൾ പോലും മലിനജലം കുടിവെള്ളത്തിൽ കലരാൻ ഇടയാക്കും. ഇത് പ്രദേശം വലിയൊരു ഹെപ്പറ്റൈറ്റിസ്, കോളറ തുടങ്ങിയ ജലജന്യ രോഗങ്ങളുടെ ഭീഷണിയിലാക്കുന്നു. മാസങ്ങളായി തുടരുന്ന ഈ അവസ്ഥ പരിഹരിക്കാൻ വാട്ടർ അതോറിറ്റിയോ പഞ്ചായത്ത് അധികൃതരോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി. മലിനജലം കെട്ടിക്കിടക്കുന്നത് കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, മലേറിയ എന്നിവ പടരാനും കാരണമാകുന്നുണ്ട്. എത്രയും വേഗം ബന്ധപ്പെട്ട അധികാരികൾ സ്ഥലം സന്ദർശിച്ച് മലിനജലം നീക്കം ചെയ്യാനും കുടിവെള്ള പൈപ്പുകളുടെ സുരക്ഷ ഉറപ്പാക്കാനും നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.
വാട്ടർ അതോററ്റിയുടെ അനാസ്ഥ, മാലിന്യം നിറഞ്ഞ് കുടിവെള്ള ലൈൻ വാട്ടർ അതോറിറ്റിയുടെ അനാസ്ഥ: ചുനക്കരയിൽ കുടിവെള്ള പൈപ്പിന് സമീപം മലിനജലം കെട്ടിക്കിടക്കുന്നു; പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ ചുനക്കര: ചുനക്കര പഞ്ചായത്തിലെ തെരുവിൽ മുക്കിന് കിഴക്ക് വശത്തായി വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പ് ലൈനിന് തൊട്ടുചേർന്ന് മാസങ്ങളായി ഓടയിലെ മലിനജലം കെട്ടിക്കിടക്കുന്നു. അധികൃതരുടെ കടുത്ത അനാസ്ഥയിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പൈപ്പിന്റെ വാൽവ് സ്ഥിതി ചെയ്യുന്ന ഇവിടെ കോൺക്രീറ്റ് സ്ലാബുകൾക്കിടയിലെ വിടവിലൂടെ തുറന്നുകാണുന്ന ഓടയിൽ കറുത്ത നിറത്തിലുള്ള ദുർഗന്ധം വമിക്കുന്ന വെള്ളവും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. ഏറ്റവും ആശങ്കാജനകമായ കാര്യം, ഈ മലിനജലത്തിന് തൊട്ടുതാഴെയായാണ് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പുകൾ കടന്നുപോകുന്നത് എന്നതാണ്. പൈപ്പുകളിൽ ഉണ്ടാകാനിടയുള്ള ചെറിയ ചോർച്ചകൾ പോലും മലിനജലം കുടിവെള്ളത്തിൽ കലരാൻ ഇടയാക്കും. ഇത് പ്രദേശം വലിയൊരു ഹെപ്പറ്റൈറ്റിസ്, കോളറ തുടങ്ങിയ ജലജന്യ രോഗങ്ങളുടെ ഭീഷണിയിലാക്കുന്നു. മാസങ്ങളായി തുടരുന്ന ഈ അവസ്ഥ പരിഹരിക്കാൻ വാട്ടർ അതോറിറ്റിയോ പഞ്ചായത്ത് അധികൃതരോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി. മലിനജലം കെട്ടിക്കിടക്കുന്നത് കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, മലേറിയ എന്നിവ പടരാനും കാരണമാകുന്നുണ്ട്. എത്രയും വേഗം ബന്ധപ്പെട്ട അധികാരികൾ സ്ഥലം സന്ദർശിച്ച് മലിനജലം നീക്കം ചെയ്യാനും കുടിവെള്ള പൈപ്പുകളുടെ സുരക്ഷ ഉറപ്പാക്കാനും നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.
- പട്ടാമ്പി-തൃത്താല പാതയിൽ ഞാങ്ങാട്ടിരിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. നെടുമ്പാശ്ശേരി എയർ പോർട്ടിൽ യാത്രക്കാരെ ഇറക്കി കോട്ടക്കലിലേക്ക് പോകുന ഓട്ടോയാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ഓട്ടോ ഡ്രൈവർ കോട്ടക്കൽ സ്വദേശി പരിക്കേൽക്കാതെ രക്ഷപെട്ടു. കൂടാനാട് നിന്ന് തൃത്താല വഴി പോകേണ്ട ഓട്ടോ വഴിതെറ്റി പട്ടാമ്പി തൃത്താല വഴി പോകുമ്പോൾ ഞാങ്ങാട്ടിരിയിൽ വെച്ചാണ് അപകടം1
- ഓപ്പൺ ടറസിൽ നിന്നും മൂർഖൻ പാമ്പിനെ പിടിക്കൂടി ട്രോമാ കെയർ മണ്ണാർക്കാട് അലനല്ലൂർ അബ്ദുൽ കലാം ആസാദിൻ്റെ ഓപ്പൺ ടറസിൽ നിന്നും മൂർഖൻ പാമ്പിനെ പിടിക്കൂടി വാർഡ് മെംമ്പർ ബഷീർ വിവരം അറിയിച്ച് സർപ്പ റസ്‌ക്യൂ വളണ്ടിയറും ട്രോമാ കെയർ നാട്ടുകൽ സ്റ്റേഷൻ യൂണിറ്റ് ഡപ്യൂട്ടി കോഡിനേറ്റർ അബ്ദുൽ റഹീമിൻ്റെ നേതൃത്വത്തിൽ ട്രോമാ കെയർ വളണ്ടിയർ മാരായ ഹനീഫ, മുഹമ്മദ് മുസ്തഫ എന്നിവർ ചേർന്ന് പിടികൂടി പിന്നീട് വനം വകുപ്പ് ആർ ആർ ടി യെ ഏൽപിക്കുകയും ചെയ്തു1
- സംസ്ഥാനത്തെ എസ്എസ്എൽസി ഹയർസെക്കൻഡറി ഉത്തരപേപ്പർ മൂല്യനിർണയത്തിനാണ് തുടക്കമായത്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഹയർ സെക്കൻഡറി പരീക്ഷ ഉത്തര പേപ്പർ മൂല്യനിർണയത്തിന് പട്ടാമ്പി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഹയർസെക്കൻഡറി ഉത്തര പേപ്പർ മൂല്യനിർണയത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക് എന്നീ വിഷയങ്ങൾ ഒഴികെയുള്ള മറ്റു വിഷയങ്ങളാണ് മൂല്യനിർണയം നടത്തുന്നത്. 10 ദിവസങ്ങൾക്കുള്ളിൽ മൂല്യനിർണയം പൂർത്തിയാക്കാൻ ആണ് ലക്ഷ്യമെടുന്നതെന്ന് ക്യാമ്പ് കോഡിനേറ്റർ അഷ്റഫ് പറഞ്ഞു. ഇതിനായി 400 അധികം അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.4
- കൂറ്റനാട് വാവന്നൂരിൽ വീടിന് തീപിടിച്ചു.വ്യാഴാഴ്ച ഉച്ചയോടെ കൂടിയാണ് തീപിടുത്തം ഉണ്ടായത്. വാവനൂർ ചാത്തന്നൂർ പാതയിൽ പുരാട്ടിൽ രവീന്ദ്രനാഥിന്റെ തറവാട് വീടിനോട് ചേർന്നുള്ള ഔട് ഹൗസിലാണ് തീപിടിച്ചത്. വീടിൻറെ പൂമുഖത്ത് കൂട്ടിയിട്ടിരുന്ന ചകിരിക്കും വിറകിനുമാണ് ആദ്യം തീ പിടിച്ചത്. തുടർന്ന് ആളിക്കത്തുകയും മേൽക്കൂരയിലേക്ക് തീ പടരുകയും ആയിരുന്നു. വീടിൻറെ മുൻഭാഗവും മേൽക്കൂരയും തകർന്നു. ജ്യോത്സ്യനായ രവീന്ദ്രനാഥ് ഉച്ചയ്ക്ക് ഒന്നര വരെ തറവാട്ട് വീട്ടിൽ ഉണ്ടായിരുന്നു. സമീപത്തുള്ള വീട്ടിലേക്ക് പോയപ്പോഴാണ് തീ പിടിച്ചത്. ജ്യോതിഷത്തിന്റെ ഭാഗമായി പൂജയ്ക്ക് ആവശ്യമായ വസ്തുക്കളാണ് കത്തി നശിച്ചത്. തീ പടർന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ കെടുത്താൻ ശ്രമിച്ചു. പട്ടാമ്പിയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി എത്തി തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കില്ല.4