ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനും എതിരെ രൂക്ഷ വിമർശനവുമായി ലോയേഴ്‌സ് കോൺഗ്രസ് രംഗത്ത്. ലോയേഴ്‌സ് കോൺഗ്രസ് തിരൂർ താലൂക്ക് കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടുകൾ പാർട്ടി വിരുദ്ധമാണെന്നും, യുഡിഎഫിന്റെ പ്രവർത്തനരീതി പരിഹാസ്യമാണെന്നും ചർച്ചകളിൽ വിമർശനമുയർന്നു. കെപിസിസി നേതൃത്വത്തിനെതിരെയും കടുത്ത പരാമർശങ്ങൾ സംഘടനയുടെ ഭാഗത്തുനിന്നുണ്ടായി. ഗവൺമെന്റ് പ്ലീഡർ നിയമനങ്ങളിൽ എസ്.എഫ്.ഐ പ്രവർത്തകരെയും സംഘപരിവാർ അനുകൂല അഭിഭാഷകരെയും ഉൾപ്പെടുത്തിയതാണ് സംഘടനയെ ചൊടിപ്പിച്ചത്. വർഷങ്ങളായി കോൺഗ്രസിനും ലോയേഴ്‌സ് കോൺഗ്രസിനും വേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷകരെ പൂർണ്ണമായും അവഗണിച്ചാണ് നിയമനങ്ങൾ നടത്തിയതെന്ന് സംഘടന ആരോപിക്കുന്നു. ഈ വിഷയത്തിൽ കോൺഗ്രസ് എം.എൽ.എ അബിൻ വർക്കി ഉൾപ്പെടെയുള്ള നേതാക്കൾ സർക്കാരിന് പരാതി നൽകിയിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും നിയമനങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു. ഗവൺമെന്റ് പ്ലീഡർ നിയമനങ്ങളിൽ പുനഃപരിശോധനയ്ക്ക് സർക്കാർ തയ്യാറാകില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് അഭിഭാഷക സംഘടന പരസ്യ വിമർശനവുമായി രംഗത്തെത്തിയതെന്നാണ് സൂചന.
ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനും എതിരെ രൂക്ഷ വിമർശനവുമായി ലോയേഴ്‌സ് കോൺഗ്രസ് രംഗത്ത്. ലോയേഴ്‌സ് കോൺഗ്രസ് തിരൂർ താലൂക്ക് കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടുകൾ പാർട്ടി വിരുദ്ധമാണെന്നും, യുഡിഎഫിന്റെ പ്രവർത്തനരീതി പരിഹാസ്യമാണെന്നും ചർച്ചകളിൽ വിമർശനമുയർന്നു. കെപിസിസി നേതൃത്വത്തിനെതിരെയും കടുത്ത പരാമർശങ്ങൾ സംഘടനയുടെ ഭാഗത്തുനിന്നുണ്ടായി. ഗവൺമെന്റ് പ്ലീഡർ നിയമനങ്ങളിൽ എസ്.എഫ്.ഐ പ്രവർത്തകരെയും സംഘപരിവാർ അനുകൂല അഭിഭാഷകരെയും ഉൾപ്പെടുത്തിയതാണ് സംഘടനയെ ചൊടിപ്പിച്ചത്. വർഷങ്ങളായി കോൺഗ്രസിനും ലോയേഴ്‌സ് കോൺഗ്രസിനും വേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷകരെ പൂർണ്ണമായും അവഗണിച്ചാണ് നിയമനങ്ങൾ നടത്തിയതെന്ന് സംഘടന ആരോപിക്കുന്നു. ഈ വിഷയത്തിൽ കോൺഗ്രസ് എം.എൽ.എ അബിൻ വർക്കി ഉൾപ്പെടെയുള്ള നേതാക്കൾ സർക്കാരിന് പരാതി നൽകിയിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും നിയമനങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു. ഗവൺമെന്റ് പ്ലീഡർ നിയമനങ്ങളിൽ പുനഃപരിശോധനയ്ക്ക് സർക്കാർ തയ്യാറാകില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് അഭിഭാഷക സംഘടന പരസ്യ വിമർശനവുമായി രംഗത്തെത്തിയതെന്നാണ് സൂചന.
- സംസ്ഥാന എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പരിശോധനാ പദ്ധതിയായ 'ഓപ്പറേഷൻ തണ്ടറി'ന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ വിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കരുവാറ്റ എസ്.എൻ. കടവ് ഭാഗത്ത് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടോണി ടി.എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സുധീഷ് (35) എന്നയാളെ 3.9 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണ് ഇയാളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ടോണി, സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയകൃഷ്ണൻ, മഹേഷ്, അതുൽ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ഇതേ ദിവസം ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കായംകുളം മേഖലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചിരുന്ന നാല് യുവാക്കളെയും എക്സൈസ് സംഘം പിടികൂടി. ഇവരെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു. ലഹരി വസ്തുക്കളുടെ കടത്തിനും വിതരണത്തിനുമെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ലഹരിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും, ലഹരിയുമായി ബന്ധപ്പെട്ട സംശയാസ്പദമായ വിവരങ്ങൾ വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.1
- വഴിത്തല ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയിൽ സ്‌മൃതി ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിബിത അനൂപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഗവൺമെന്റ് ചീഫ് വിപ്പും തൊടുപുഴ എം.എൽ.എയുമായ അപു ജോൺ ജോസഫ് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സലിം പി.ആർ. ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ ആയുഷ് മിഷൻ ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശ്രീദർശൻ കെ.എസ്. മേധ്യ രസായനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് വിശദീകരിച്ചു. തുടർന്ന്, പുറപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാർട്ടിൻ ജോസഫിന് മരുന്ന് നൽകിക്കൊണ്ട് അപു ജോൺ ജോസഫ് മേധ്യ രസായന വിതരണോദ്ഘാടനം നിർവഹിച്ചു. മഴക്കാല പ്രതിരോധ മരുന്ന് വിതരണോദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സി. ജോബ് നിർവഹിച്ചപ്പോൾ, യോഗ ഇൻസ്ട്രക്ടർ ഡോ. ശ്രീകുമാർ എം.എസ്. സ്മൃതി മെഡിറ്റേഷൻ പരിശീലനത്തിന് നേതൃത്വം നൽകി. ചടങ്ങിൽ മാർട്ടിൻ ജോസഫ്, രാജേശ്വരി ഹരിഹരൻ, അച്ചാമ്മ ജോയ്, ജോസ് കല്ലോലിക്കൽ, ഷാന്റി ടോമി, രതീഷ് വി.കെ., രഞ്ജിത്ത് കെ.ആർ., സിനി അജി, മിനി ടോമി, അഡ്വക്കേറ്റ് റെനീഷ് മാത്യു, ബിന്ദു ബെന്നി, ജോൺ സി. മണക്കാട്ട്, ടോമിച്ചൻ മുണ്ടുപാലം, ഡോ. ഹിമഗോപി, മിനിമോൾ ജോസഫ്, വിജയകുമാരി കെ.ബി., വിൻസി എബ്രഹാം, ഡോ. മിനി പി. തുടങ്ങിയവർ പങ്കെടുത്തു.1
- നാസയിലെ ശാസ്ത്രജ്ഞനായ ഡോ. അനിൽ മേനോൻ ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുമ്പോൾ പാലക്കാട്ടുകാർക്കും ഒറ്റപ്പാലത്തുകാർക്കും ഇത് ഏറെ അഭിമാന നിമിഷമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലയാളിയായ ആദ്യ അധ്യക്ഷനും ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന ചേറ്റൂർ ശങ്കരൻനായരുടെ പിന്മുറക്കാരനാണ് അനിൽ മേനോൻ എന്നതിലാണ് ഒറ്റപ്പാലത്തുകാർ പ്രധാനമായും അഭിമാനിക്കുന്നത്. ചേറ്റൂർ ശങ്കരൻനായരുടെ പേരക്കുട്ടിയുടെ പേരക്കുട്ടിയാണ് അനിൽ മേനോൻ. എട്ടുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിനായാണ് അനിൽ മേനോൻ ഉൾപ്പെടുന്ന സംഘം യാത്ര തിരിക്കുന്നത്. കസാക്കിസ്താനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എം.എസ്.-29 പേടകത്തിലാണ് ചൊവ്വാഴ്ച ഇവരുടെ യാത്ര ആരംഭിക്കുന്നത്. ഡോ. അനിൽ മേനോൻ എട്ടുമാസത്തോളം ബഹിരാകാശത്തുണ്ടാകും.1
- അമ്പലപ്പാറ വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിലെ ജൂൺ മാസത്തെ 'തൂലിക' ഡിജിറ്റൽ പത്രത്തിന്റെ പ്രകാശനം നടന്നു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗവും പൂർവ്വ വിദ്യാർത്ഥിയും കലാകാരനുമായ പി.സി സുരേഷ് ചടങ്ങിൽ പത്രം പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ എം. ശശികുമാർ, ടി. എസ് സഞ്ജീവ്, വി. വിദ്യ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.1
- നിലമ്പൂർ നഗരസഭ മോഡൽ സി.ഡി.എസ്. 28-ാം വാർഷികാഘോഷം 'മികവ്' എന്ന പേരിൽ നിലമ്പൂർ ഒ.സി.കെ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. നിർവഹിച്ചു. ചടങ്ങിൽ വെച്ച് നഗരസഭാ ചെയർപേഴ്സണും സി.ഡി.എസ്. പ്രസിഡന്റും ചേർന്ന് എം.എ.ൽ.എ.യെ മെമന്റോ നൽകി ആദരിച്ചു. മികച്ച അയൽക്കൂട്ടങ്ങളെയും എം.എൽ.എ. ആദരിക്കുകയും എ.ഡി.എസ്. താക്കോൽ ദാനം നിർവഹിക്കുകയും ചെയ്തു. നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. കുടുംബശ്രീ മെംബർ സെക്രട്ടറി കെ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.1
- പാലക്കാട് ജില്ലയിലെ ഷൊർണൂർ വാടാനാംകുർശ്ശിയിൽ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധിക ദമ്പതികളിൽ ഒരാൾ മരണപ്പെട്ടു. വാടാനാംകുർശ്ശി സ്കൂൾ ഗ്രൗണ്ട് റോഡിലെ ശബരി നിവാസിൽ താമസിക്കുന്ന 71 കാരിയായ പുഷ്പലതയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ദിവാകരൻ (76) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടും വിട്ടുമാറാത്ത അസുഖവും കാരണമാണ് തങ്ങൾ ജീവനൊടുക്കുന്നതെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ദമ്പതികൾക്കൊപ്പം താമസിച്ചിരുന്ന 45 കാരനായ മകൻ ബിനുവാണ് പുഷ്പലതയെ മരിച്ച നിലയിലും ദിവാകരനെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ദിവാകരൻ. ഇരുവരും ഉറക്കഗുളിക കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. യഥാർത്ഥത്തിൽ പള്ളിപ്പുറം സ്വദേശികളായ ഈ കുടുംബം കുറച്ചു വർഷങ്ങൾക്കു മുമ്പാണ് വാടാനാംകുർശ്ശിയിലെ വീട്ടിൽ താമസം തുടങ്ങിയത്. മരണപ്പെട്ട പുഷ്പലതയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു.1
- തൃത്താലയിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു. മലപ്പുറം എടപ്പാൾ ഭാഗത്തുനിന്നും തൃത്താല പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന പെട്ടി ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന നീലിയാട് സ്വദേശി ബഷീറിന്റെ ബൈക്കിൽ ഇടിച്ച ശേഷമാണ് വാഹനം കടയിലേക്ക് പാഞ്ഞുകയറി മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ചുപോവുകയും കടയുടെ മുൻഭാഗം തകരുകയും ചെയ്തു. അപകടത്തിൽ പെട്ടി ഓട്ടോയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭാഗ്യവശാൽ, ഡ്രൈവർക്ക് ഗുരുതരമായ പരിക്കുകൾ ഇല്ലെന്നാണ് വിവരം.1