കൊച്ചി വിമാനത്താവളത്തിൽവെച്ച് മാരക ലഹരിമരുന്നുമായി എത്തിയ രണ്ട് പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) പിടികൂടി. പ്രതികളിലൊരാൾ ചോദ്യം ചെയ്യലിനിടെ സ്വയം കുത്തി പരുക്കേൽപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാങ്കോക്കിൽ നിന്ന് തായ് ലയൺ എയർ വിമാനത്തിൽ ഇന്നലെ പുലർച്ചെയെത്തിയ ആന്ധ്രപ്രദേശ് സ്വദേശികളായ സത്യ നാരായണ റൊക്കല്ല, അരുൺകുമാർ പണ്ഡാരി എന്നിവരാണ് പിടിയിലായത്. രഹസ്യ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഡിആർഐ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ചോദ്യം ചെയ്യലിനായി ഒരു മുറിയിലെത്തിച്ച ഇവരിൽ സത്യ നാരായണ റൊക്കല്ല മേശപ്പുറത്തിരുന്ന കത്തിയെടുത്ത് സ്വന്തം വയറ്റിൽ കുത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ അങ്കമാലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിൻ്റെ പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. പിടികൂടിയത് 3.5 കിലോഗ്രാം മെത്താക്വാലോൺ എന്ന മാരക ലഹരിമരുന്നാണ്. ഇന്ത്യയിൽ ഇതിന് 20 ലക്ഷത്തിലേറെ രൂപ വിലവരും.
കൊച്ചി വിമാനത്താവളത്തിൽവെച്ച് മാരക ലഹരിമരുന്നുമായി എത്തിയ രണ്ട് പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) പിടികൂടി. പ്രതികളിലൊരാൾ ചോദ്യം ചെയ്യലിനിടെ സ്വയം കുത്തി പരുക്കേൽപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാങ്കോക്കിൽ നിന്ന് തായ് ലയൺ എയർ വിമാനത്തിൽ ഇന്നലെ പുലർച്ചെയെത്തിയ ആന്ധ്രപ്രദേശ് സ്വദേശികളായ സത്യ നാരായണ റൊക്കല്ല, അരുൺകുമാർ പണ്ഡാരി എന്നിവരാണ് പിടിയിലായത്. രഹസ്യ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഡിആർഐ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ചോദ്യം ചെയ്യലിനായി ഒരു മുറിയിലെത്തിച്ച ഇവരിൽ സത്യ നാരായണ റൊക്കല്ല മേശപ്പുറത്തിരുന്ന കത്തിയെടുത്ത് സ്വന്തം വയറ്റിൽ കുത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ അങ്കമാലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിൻ്റെ പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. പിടികൂടിയത് 3.5 കിലോഗ്രാം മെത്താക്വാലോൺ എന്ന മാരക ലഹരിമരുന്നാണ്. ഇന്ത്യയിൽ ഇതിന് 20 ലക്ഷത്തിലേറെ രൂപ വിലവരും.