*2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾക്ക് ഇനി ചാർജ് ഈടാക്കും.* ======================= ന്യൂഡല്‍ഹി: 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. യുപിഐ ഇടപാടുകള്‍ക്ക് ഫീസ് വരാന്‍ പോകുന്നു എന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണ് സര്‍ക്കാര്‍ ഉത്തരവ് എന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ റുപേ ഡെബിറ്റ് കാര്‍ഡുകളെയും 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകളെയും ഇലക്ട്രോണിക് പേയ്‌മെന്റ് രീതികളായി തരംതിരിച്ചിട്ടുണ്ട്. ഈ മാര്‍ഗങ്ങളിലൂടെ പണം അയക്കുന്നവരില്‍ നിന്നോ സ്വീകരിക്കുന്നവരില്‍ നിന്നോ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ ബാങ്കുകള്‍ക്കോ സിസ്റ്റം പ്രൊവൈഡര്‍മാര്‍ക്കോ അവകാശമില്ലെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട ചാര്‍ജുകള്‍ സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാന്‍ വേണ്ടിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. പേയ്‌മെന്റ് ആന്റ് സിസ്റ്റംസ് ആക്ട് അനുസരിച്ച് വരുത്തിയ മാറ്റങ്ങളാണ് വിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 2007ലെ പേയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് സെക്ഷന്‍ 10എ അനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ 2000 രൂപയ്ക്ക് താഴെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ക്കും മാത്രമേ എംഡിആര്‍ അടക്കമുള്ള ചാര്‍ജുകള്‍ ബാധകമാകാതിരിക്കൂ. അതിന് മുകളില്‍ ഉള്ളവയ്ക്ക് എംഡിആര്‍ നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണ് വിജ്ഞാപനം എന്ന തരത്തിലാണ് ആക്ഷേപങ്ങള്‍ ഉയരുന്നത്. എന്നാല്‍ 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കുന്ന രീതി, നിരക്ക്, ഇളവുകള്‍ തുടങ്ങിയവ വരാനിരിക്കുന്ന വിജ്ഞാപനങ്ങളില്‍ നിന്ന് മാത്രമേ വ്യക്തത വരികയുള്ളൂ. 2000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും വ്യാപാരികളില്‍ നിന്ന് ചാര്‍ജ് വരുമോയെന്നും വ്യക്തമല്ല. വ്യക്തികള്‍ തമ്മിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഉണ്ടായിരിക്കില്ല. വ്യക്തികള്‍ വ്യാപാരികള്‍ക്കും ബിസിനസുകള്‍ക്കും അയക്കുന്ന പണമിടപാടാണ് പേഴ്‌സണ്‍ ടു മെര്‍ച്ചന്റ് ഇടപാട്. 2019 വരെ ഓരോ പി2എം ഇടപാടിന്റെയും 0.3 ശതമാനം വരെ തുകയായിരുന്നു എംഡിആര്‍. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് എംഡിആര്‍ ഉണ്ടെങ്കിലും 2020 ജനുവരി മുതലാണ് എല്ലാ യുപിഐ ഇടപാടുകള്‍ക്കും എംഡിആര്‍ നിര്‍ത്തിവെച്ചത്. എംഡിആര്‍ തിരികെ കൊണ്ടുവരുന്നതിനായാണ് ഒരു മാസം മുന്‍പ് പേയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് നിയമത്തില്‍ ഭേദഗതി വരുത്തിയത് എന്നാണ് ആരോപണം. മുന്‍പ് എല്ലാ യുപിഐ ഇടപാടുകള്‍ക്കും ചാര്‍ജ് ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ വിജ്ഞാപനം അനുസരിച്ച് 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് മാത്രമേ സീറോ ചാര്‍ജ് പരിരക്ഷ ലഭിക്കുകയുള്ളൂ.
*2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾക്ക് ഇനി ചാർജ് ഈടാക്കും.* ======================= ന്യൂഡല്‍ഹി: 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. യുപിഐ ഇടപാടുകള്‍ക്ക് ഫീസ് വരാന്‍ പോകുന്നു എന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണ് സര്‍ക്കാര്‍ ഉത്തരവ് എന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ റുപേ ഡെബിറ്റ് കാര്‍ഡുകളെയും 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകളെയും ഇലക്ട്രോണിക് പേയ്‌മെന്റ് രീതികളായി തരംതിരിച്ചിട്ടുണ്ട്. ഈ മാര്‍ഗങ്ങളിലൂടെ പണം അയക്കുന്നവരില്‍ നിന്നോ സ്വീകരിക്കുന്നവരില്‍ നിന്നോ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ ബാങ്കുകള്‍ക്കോ സിസ്റ്റം പ്രൊവൈഡര്‍മാര്‍ക്കോ അവകാശമില്ലെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട ചാര്‍ജുകള്‍ സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാന്‍ വേണ്ടിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. പേയ്‌മെന്റ് ആന്റ് സിസ്റ്റംസ് ആക്ട് അനുസരിച്ച് വരുത്തിയ മാറ്റങ്ങളാണ് വിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 2007ലെ പേയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് സെക്ഷന്‍ 10എ അനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ 2000 രൂപയ്ക്ക് താഴെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ക്കും മാത്രമേ എംഡിആര്‍ അടക്കമുള്ള ചാര്‍ജുകള്‍ ബാധകമാകാതിരിക്കൂ. അതിന് മുകളില്‍ ഉള്ളവയ്ക്ക് എംഡിആര്‍ നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണ് വിജ്ഞാപനം എന്ന തരത്തിലാണ് ആക്ഷേപങ്ങള്‍ ഉയരുന്നത്. എന്നാല്‍ 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കുന്ന രീതി, നിരക്ക്, ഇളവുകള്‍ തുടങ്ങിയവ വരാനിരിക്കുന്ന വിജ്ഞാപനങ്ങളില്‍ നിന്ന് മാത്രമേ വ്യക്തത വരികയുള്ളൂ. 2000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും വ്യാപാരികളില്‍ നിന്ന് ചാര്‍ജ് വരുമോയെന്നും വ്യക്തമല്ല. വ്യക്തികള്‍ തമ്മിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഉണ്ടായിരിക്കില്ല. വ്യക്തികള്‍ വ്യാപാരികള്‍ക്കും ബിസിനസുകള്‍ക്കും അയക്കുന്ന പണമിടപാടാണ് പേഴ്‌സണ്‍ ടു മെര്‍ച്ചന്റ് ഇടപാട്. 2019 വരെ ഓരോ പി2എം ഇടപാടിന്റെയും 0.3 ശതമാനം വരെ തുകയായിരുന്നു എംഡിആര്‍. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് എംഡിആര്‍ ഉണ്ടെങ്കിലും 2020 ജനുവരി മുതലാണ് എല്ലാ യുപിഐ ഇടപാടുകള്‍ക്കും എംഡിആര്‍ നിര്‍ത്തിവെച്ചത്. എംഡിആര്‍ തിരികെ കൊണ്ടുവരുന്നതിനായാണ് ഒരു മാസം മുന്‍പ് പേയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് നിയമത്തില്‍ ഭേദഗതി വരുത്തിയത് എന്നാണ് ആരോപണം. മുന്‍പ് എല്ലാ യുപിഐ ഇടപാടുകള്‍ക്കും ചാര്‍ജ് ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ വിജ്ഞാപനം അനുസരിച്ച് 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് മാത്രമേ സീറോ ചാര്‍ജ് പരിരക്ഷ ലഭിക്കുകയുള്ളൂ.
- *പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; *പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; തെരെച്ചിൽ തുടരുന്നു.* കോടഞ്ചേരി പതങ്കയത്ത് ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിനി ജെസ്‌ന (30) യെയാണ് പുഴയിൽ കാണാതായത്. സംഭവസ്ഥലത്ത് മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും എത്തു നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിവരികയാണ്. ഇന്ന് വൈകുന്നേരത്തോടെ ഉൾവനത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ പെട്ടെന്ന് ചെറിയ തോതിലുള്ള മലവെള്ളപ്പാച്ചിൽ അനുഭവപ്പെടുകയായിരുന്നു. ഈ സമയം പുഴയിലെ കല്ലിന്റെ മുകളിൽ ഇരിക്കുകയായിരുന്ന യുവതി നീരൊഴുക്ക് ശക്തമായതോടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ. രണ്ടു മാസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് വച്ച് ഒഴുക്കിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിയായ വിനോദസഞ്ചാര ഗൈഡ് ശിബിലി (25) മരണപ്പെട്ടിരുന്നു. കർണാടകയിൽ നിന്നുമെത്തിയ 11 അംഗ സഞ്ചാരികളുടെ സംഘത്തിനൊപ്പം എത്തിയതായിരുന്നു ശിബിലി. പുഴയിൽ ഒഴുക്കിൽപ്പെട്ട സഞ്ചാരികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ശിബിലിയെ കാണാതായത്. അന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ഗൈഡിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. പ്രദേശത്ത് അപകടങ്ങൾ പതിവാകുന്നതിൽ നാട്ടുകാർ കടുത്ത ആശങ്ക രേഖപ്പെടുത്തി.1
- ചാലിയാറിൽ വൻതോതിൽ മണൽ കടത്ത് : തടയാൻ വാഴക്കാട് പോലീസിൻ്റെ നേതൃത്വത്തിൽ പൂഴിപാതാറിലേക്കുളള അനധികൃത റോഡുകൾ മാന്തി മലപ്പുറം വാഴക്കാട് വൻതോതിൽ ചാലിയാറിൽ മണൽ കടത്ത് . തടയാൻ വാഴക്കാട് പോലീസിൻ്റെ നേതൃത്വത്തിൽ പൂഴിപാതാറിലേക്കുളള എളമരം , മപ്രം , വെട്ടുപ്പാറ കടവുകളിലെ അനതികൃത റോഡുകൾ മാന്തി മണൽ വാഹനങ്ങൾ ഇറങ്ങുന്നത് തടയുകയാണ് ലക്ഷ്യം.രാത്രി കാലങ്ങളിൽ പോലീസിൻ്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കലും അനതികൃത മണൽ കടത്ത് വാഹനങ്ങൾ പിടികൂടാൻ എത്തുന്ന പോലീസിൻ്റെ വാഹനങ്ങൾ വെട്ടിച്ച് കടന്ന് കളയുക യും പോലീസിനെ അപകടപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു.നമ്പർ ഇല്ലാത്ത വാഹനങ്ങളിൽ എത്തുന്ന ഇവരെ പിടികൂടാൻ പോലീസ് നന്നെ പാട് പെടുന്നു.വഴക്കാട് പോലീസ് സബ് ഇൻസ്പെക്ടർ സുരേഷിന്റെ നേതൃത്വത്തിലാണ് ചാലിയാറിന്റെ വിവിധ മണൽ പാധാറുകൾ ജെസിബി ഉപയോഗിച്ച് മാന്തുന്നത്2
- പട്ടാമ്പി കൊപ്പത്ത് വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമം. സിസിടിവി ദൃശ്യങ്ങൾ പട്ടാമ്പി കൊപ്പത്ത് വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമം. പട്ടാമ്പി റോഡിൽ പ്രവർത്തിക്കുന്ന ഷൂ ക്യാമ്പ് എന്ന സ്ഥാപനത്തിലാണ് സംഭവം. ഇന്ന് പുലർച്ചെ 1.30നാണു മോഷണശ്രമം നടന്നത്. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥാപനത്തിൻറെ ഫ്രണ്ട് ഗ്ലാസ് ഡോർ പൂട്ട് തകർത്ത നിലയിലാണ്. ഗ്ലാസിനും തകർച്ചയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കളോ പണമോ നഷ്ടമായിട്ടില്ല. സംഭവത്തിൽ സ്ഥാപനം ഉടമകൾ കൊപ്പം പോലീസിൽ പരാതി നൽകി.2
- പെരിന്തൽമണ്ണയിൽ total gas കമ്പനിയുടെ അംഗീകൃത ഏജൻസി Jubily Gas പ്രവർത്തനമാരംഭിച്ചു. *പെരിന്തൽമണ്ണയിൽ ഇനി ഗ്യാസ് സേവനങ്ങൾക്ക് പുതിയൊരു വിലാസം — ജൂബിലി ഗ്യാസ്* പെരിന്തൽമണ്ണ നഗരത്തിൽ വീട്ടാവശ്യങ്ങൾക്കും ഹോട്ടൽ ഉൾപ്പെടെയുള്ള വാണിജ്യ ആവശ്യങ്ങൾക്കും ഗ്യാസ് ലഭ്യമാക്കുന്നതിനായി ടോട്ടൽ ഗ്യാസ് കമ്പനിയുടെ അംഗീകൃത ഏജൻസിയായ “ജൂബിലി ഗ്യാസ്” പ്രവർത്തനമാരംഭിച്ചു. ദൈനംദിന ജീവിതത്തിൽ ഗ്യാസ് ഒരു അനിവാര്യ ഘടകമായിരിക്കെ, ഗുണമേന്മയുള്ളതും വിശ്വാസ്യതയുള്ളതുമായ ഗ്യാസ് സേവനം ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂബിലി ഗ്യാസ് പെരിന്തൽമണ്ണയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 🏠 വീട്ടാവശ്യങ്ങൾക്കും വീട്ടുപയോഗത്തിനാവശ്യമായ ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാക്കുന്നതിനൊപ്പം, ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ സേവനം നൽകുന്നതിനാണ് ജൂബിലി ഗ്യാസ് ശ്രദ്ധ നൽകുന്നത്. ഗ്യാസ് ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് ആവശ്യാനുസരണം സേവനം ലഭ്യമാക്കാൻ പുതിയ ഏജൻസി സഹായകരമാകും. 🏨 ഹോട്ടൽ, റെസ്റ്റോറന്റ്, സ്ഥാപനങ്ങൾക്കും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കൾക്കും ഗ്യാസ് ആവശ്യമാണ്. ഇത്തരം സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കമർഷ്യൽ ഗ്യാസ് സേവനവും ജൂബിലി ഗ്യാസ് വഴി ലഭ്യമാക്കുന്നതാണ്. പെരിന്തൽമണ്ണയിലെ ജൂബിലി റോഡിൽ, മരമില്ലിന് എതിർവശത്താണ് ജൂബിലി ഗ്യാസ് പ്രവർത്തിക്കുന്നത്. *ജൂബിലി ഗ്യാസ് —* *നിങ്ങളുടെ ആവശ്യങ്ങൾക്ക് വിശ്വസിക്കാവുന്ന സേവനം.*1
- സര്‍ക്കാര്‍ പരിപാടികളില്‍ എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. ജീവിതശൈലീ രോഗങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പരിപാടികളില്‍ എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. പലഹാരം ഉണ്ടാക്കി ഉപജീവനം നടത്തുന്നവര്‍ക്ക് എണ്ണ ഉപയോഗിക്കാതെ പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലനം നല്‍കുമെന്നും വ്യക്തമാക്കി. വനിത ശിശു വികസന വകുപ്പ്, ഐസിഡിഎസ് സെല്‍ എന്നിവ ചേര്‍ന്ന് നടത്തുന്ന രാഷ്ട്രീയ പോഷണ്‍ മാ 2026, ബാലസ്പന്ദനം പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിലമ്പൂരില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ കളത്തുംപടിക്കല്‍, മേരീസ് ഷിബു, ജില്ലാ പ്രോഗ്രാം ഓഫിസര്‍ ടി.എന്‍.ധന്യ, എന്‍എച്ച്എം ഡിപിഎം ഡോ. കെ.എം.ജാനിഫ്, സിഡിപിഒമാരായ സി.സുലൈഖ, ടി.എം.ഷാഹിന ,സൂപ്പര്‍ വൈസര്‍മാരായ സെലീന ജോസഫ്, നിമ്മി കെ.ഏബ്രഹാം, എന്‍.ബിന്ദു, എന്‍എന്‍എം കോഓര്‍ഡിനേറ്റര്‍ യു.പി. സാലിം എന്നിവര്‍ പ്രസംഗിച്ചു. ഡോ കെ. ജലാലുദ്ദീന്‍ ക്ലാസ്സെടുത്തു. കുട്ടികളുടെ ആരോഗ്യപരിശോധന, പോഷകാഹാര പ്രദര്‍ശനം എന്നിവ നടത്തി.1
- തിരുവില്വാമല കുത്താമ്പുള്ളിയിൽ കാർ മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വീട്ടിൽ കയറി അമ്മയെയും മകനെയും അക്രമിച്ച പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു. തിരുവില്വാമല കുത്താമ്പുള്ളിയിൽ കാർ മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയ സംഘം മാതാവിനെയും മകനെയും ക്രൂരമായി മർദ്ദിച്ചു. കണിയാർക്കോട് സ്വദേശി യശോദ നിവാസിൽ സജീഷ്, മാതാവ് യശോദ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് വീട്ടുമുറ്റത്ത് തുണിക്കച്ചവടത്തിനായി ഒരുക്കിയിരുന്ന താൽക്കാലിക ഷെഡ് പൊളിച്ചുമാറ്റുന്നതിനായി റോഡിൽ തടസ്സമായി കിടന്ന കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് അക്രമത്തിന് വഴിതെളിച്ചത്. ഇതിലുള്ള വൈരാഗ്യത്താൽ പ്രദേശവാസികളായ പത്തോളം പേർ വീട്ടിലേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു. കസേര ഉപയോഗിച്ച് സജീഷിന്റെ തലയ്ക്കടിക്കാൻ ശ്രമിച്ചപ്പോൾ തടയാനെത്തിയ മാതാവ് യശോദയ്ക്ക് കൈക്ക് ആഴത്തിൽ മുറിവേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി പഴയന്നൂർ പോലീസ് കേസെടുത്ത് ഊർജിതമായ അന്വേഷണം ആരംഭിച്ചു.1
- അട്ടപ്പാടി ചിറ്റൂരിൽ ഇറിഗേഷൻ വകുപ്പിന്റെ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി. അട്ടപ്പാടി ചിറ്റൂരിൽ ഇറിഗേഷൻ വകുപ്പിന്റെ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി. അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതിയുടെ ഏക്കർ കണക്കിന് ഭൂമിയാണ് സ്വകാര്യ വ്യക്തി കയ്യേറിയത്. അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും ഇല്ല. ഈ ഭൂമിയിൽ ഉണ്ടായിരുന്ന കേക്ക് ഈട്ടി അടക്കം ഉള്ള മരങ്ങൾ മുറിച്ചുമാറ്റി. അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതിയുടെ കീഴിൽ ഡാം നിർമ്മിക്കാൻ സർക്കാർ വില കൊടുത്ത് വാങ്ങിയ സ്ഥലമാണ് സ്വകാര്യ വ്യക്തി വ്യാജരേഖ ഉണ്ടാക്കി കയ്യേറിയത്.4
- പെരിന്തൽമണ്ണയിൽ "Total Gas" കമ്പനിയുടെ അംഗീകൃത ഗ്യാസ് ഏജൻസി "ജൂബിലി ഗ്യാസ് "എന്നപേരിൽ പ്രവർത്തനമാരംഭിച്ചു. *പെരിന്തൽമണ്ണയിൽ ഇനി ഗ്യാസ് സേവനങ്ങൾക്ക് പുതിയൊരു വിലാസം — ജൂബിലി ഗ്യാസ്* പെരിന്തൽമണ്ണ നഗരത്തിൽ വീട്ടാവശ്യങ്ങൾക്കും ഹോട്ടൽ ഉൾപ്പെടെയുള്ള വാണിജ്യ ആവശ്യങ്ങൾക്കും ഗ്യാസ് ലഭ്യമാക്കുന്നതിനായി ടോട്ടൽ ഗ്യാസ് കമ്പനിയുടെ അംഗീകൃത ഏജൻസിയായ “ജൂബിലി ഗ്യാസ്” പ്രവർത്തനമാരംഭിച്ചു. ദൈനംദിന ജീവിതത്തിൽ ഗ്യാസ് ഒരു അനിവാര്യ ഘടകമായിരിക്കെ, ഗുണമേന്മയുള്ളതും വിശ്വാസ്യതയുള്ളതുമായ ഗ്യാസ് സേവനം ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂബിലി ഗ്യാസ് പെരിന്തൽമണ്ണയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 🏠 വീട്ടാവശ്യങ്ങൾക്കും വീട്ടുപയോഗത്തിനാവശ്യമായ ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാക്കുന്നതിനൊപ്പം, ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ സേവനം നൽകുന്നതിനാണ് ജൂബിലി ഗ്യാസ് ശ്രദ്ധ നൽകുന്നത്. ഗ്യാസ് ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് ആവശ്യാനുസരണം സേവനം ലഭ്യമാക്കാൻ പുതിയ ഏജൻസി സഹായകരമാകും. 🏨 ഹോട്ടൽ, റെസ്റ്റോറന്റ്, സ്ഥാപനങ്ങൾക്കും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കൾക്കും ഗ്യാസ് ആവശ്യമാണ്. ഇത്തരം സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കമർഷ്യൽ ഗ്യാസ് സേവനവും ജൂബിലി ഗ്യാസ് വഴി ലഭ്യമാക്കുന്നതാണ്. പെരിന്തൽമണ്ണയിലെ ജൂബിലി റോഡിൽ, മരമില്ലിന് എതിർവശത്താണ് ജൂബിലി ഗ്യാസ് പ്രവർത്തിക്കുന്നത്. *ജൂബിലി ഗ്യാസ് —* *നിങ്ങളുടെ ആവശ്യങ്ങൾക്ക് വിശ്വസിക്കാവുന്ന സേവനം.*1