സർവീസ് തുടങ്ങിയ കാലത്ത് ഭയപ്പെട്ടില്ല..! എക്ണോമിക് ഫോഴ്സ് ഓഫീസറെ കൊണ്ട് പോയി കൊന്നിട്ട് ഭയപ്പെട്ട് ഒരു ഡയറക്ടർ ബോർഡ് കുറ്റവാളികളുടെ കറുത്ത പണവും ഉപയോഗിക്കാൻ തരില്ല...!! ഐന് ഐന് ഐന് എക്ണോമിക് ഫോഴ്‌സിലെ ഉദ്ദേഗസ്ഥനെ ഇന്നലെ വെളുപ്പിന് മൂന്ന് മണിക്ക് കൊണ്ട് പോയ കർണാടക പോലീസ് ഒന്നാകെ പണിഷ്‌മെന്റെലേക്ക്.. മദ്യപ്രദേശ് ഡി ജി പി ക്രൈം ബ്രാഞ്ച് ചീഫ് എ ഡി ജി പി എന്നിവർ പിറകിൽ. ആയിരത്തിലധികം കോടി രൂപ ഫ്രീസ് ചെയ്ത സൈനിക മേധാവിയുടെ പ്രത്യേക എക്ണോമിക് തസ്തികയിലുള്ള കർണാടക എക്ണോമിക് ഓഫീസറെ റീലീസ് ചെയുന്ന നടപടിയിൽ എറണാകുളം വടുതല എന്ന പ്രദേശം എസ് ഐ കേരള സ്റ്റേറ്റ് പോലീസ് ചീഫ് എസ് ശ്രീജിത്ത് ഐ പി എസ് കസ്റ്റഡിയിൽ... ഉത്തരവാദിത്തം കേരള പോലീസിന്. എക്ണോമിക് ഓഫീസറെ മൂപ്പത് മിനിറ്റ് അതിനുള്ളിൽ റീലീസ് ചെയ്യാതെ പക്ഷം കർണാടക സ്റ്റേറ്റ് പോലീസ് ഡയറക്ടർ ബോർഡ് മെംബേർസിന്റെ സാമ്പത്തികവും ശമ്പളവും ഒന്നാകെ മരവിപ്പിക്കുമെന്ന് ഇന്ത്യൻ സൈനിക ജസ്റ്റിസ് കൂടി ആയിട്ടുള്ള ഡി ജി പി ഐ ജനറൽ സെഫീർ എം. കനത്ത ഭാഷ്യത്തിൽ അറിയിച്ചു....!
സർവീസ് തുടങ്ങിയ കാലത്ത് ഭയപ്പെട്ടില്ല..! എക്ണോമിക് ഫോഴ്സ് ഓഫീസറെ കൊണ്ട് പോയി കൊന്നിട്ട് ഭയപ്പെട്ട് ഒരു ഡയറക്ടർ ബോർഡ് കുറ്റവാളികളുടെ കറുത്ത പണവും ഉപയോഗിക്കാൻ തരില്ല...!! ഐന് ഐന് ഐന് എക്ണോമിക് ഫോഴ്‌സിലെ ഉദ്ദേഗസ്ഥനെ ഇന്നലെ വെളുപ്പിന് മൂന്ന് മണിക്ക് കൊണ്ട് പോയ കർണാടക പോലീസ് ഒന്നാകെ പണിഷ്‌മെന്റെലേക്ക്.. മദ്യപ്രദേശ് ഡി ജി പി ക്രൈം ബ്രാഞ്ച് ചീഫ് എ ഡി ജി പി എന്നിവർ പിറകിൽ. ആയിരത്തിലധികം കോടി രൂപ ഫ്രീസ് ചെയ്ത സൈനിക മേധാവിയുടെ പ്രത്യേക എക്ണോമിക് തസ്തികയിലുള്ള കർണാടക എക്ണോമിക് ഓഫീസറെ റീലീസ് ചെയുന്ന നടപടിയിൽ എറണാകുളം വടുതല എന്ന പ്രദേശം എസ് ഐ കേരള സ്റ്റേറ്റ് പോലീസ് ചീഫ് എസ് ശ്രീജിത്ത് ഐ പി എസ് കസ്റ്റഡിയിൽ... ഉത്തരവാദിത്തം കേരള പോലീസിന്. എക്ണോമിക് ഓഫീസറെ മൂപ്പത് മിനിറ്റ് അതിനുള്ളിൽ റീലീസ് ചെയ്യാതെ പക്ഷം കർണാടക സ്റ്റേറ്റ് പോലീസ് ഡയറക്ടർ ബോർഡ് മെംബേർസിന്റെ സാമ്പത്തികവും ശമ്പളവും ഒന്നാകെ മരവിപ്പിക്കുമെന്ന് ഇന്ത്യൻ സൈനിക ജസ്റ്റിസ് കൂടി ആയിട്ടുള്ള ഡി ജി പി ഐ ജനറൽ സെഫീർ എം. കനത്ത ഭാഷ്യത്തിൽ അറിയിച്ചു....!
- ചത്ത നായയുടെ ജഡം ഭാരതപ്പുഴയിലേക്കുള്ള ചാലിൽ മണ്ണിട്ട് മൂടി പട്ടാമ്പി നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ അനാസ്ഥ. ചത്ത നായയുടെ ജഡം ഭാരതപ്പുഴയിലേക്കുള്ള ചാലിൽ മണ്ണിട്ട് മൂടി പട്ടാമ്പി നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ അനാസ്ഥ. പട്ടാമ്പി പള്ളിപ്പുറം പാതയിൽ നിളാശുപത്രിക്ക് സമീപത്താണ് സംഭവം. രാവിലെ അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭാരതപ്പുഴയിലേക്കുള്ള ചാലിൽ നായയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികൾ നഗരസഭ കൗൺസിലറെ വിവരമറിയിക്കുകയും കൗൺസിലർ നഗരസഭ ആരോഗ്യവിഭാഗത്തെ അറിയിക്കുകയും ആയിരുന്നു. ആരോഗ്യ വിഭാഗം ജീവനക്കാരെ എത്തി ജഡം ചാലിലെ കോൺക്രീറ്റിൽ തന്നെ മണ്ണിട്ട് മൂടുകയായിരുന്നു എന്നാണ് പരാതി ഉയർന്നത്. നഗരസഭ കൗൺസിലർ ഷഫീഖും സ്ഥലത്തെത്തിയിരുന്നു. നിരവധി ആളുകളുടെ കുടിവെള്ള സ്രോതസായ ഭാരതപ്പുഴയിലേക്കുള്ള ചാലിലാണ് ഇത്തരത്തിൽ നായയുടെ ജഡം മണ്ണിട്ടുമൂടി നഗരസഭയുടെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായത്. മഴപെയ്താൽ ചാലുകളിലൂടെ വെള്ളം വന്ന് നേരെ പുഴയിലേക്കാണ് ഈ ജഡത്തിന്റെ അവശിഷ്ടങ്ങൾ എത്തിച്ചേരുക. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തേണ്ട അധികൃതരുടെ ഭാഗത്തുനിന്ന് തന്നെ ഇത്തരത്തിൽ ഒരു അനാസ്ഥ ഉണ്ടായത് അന്യായമാണെന്ന് പ്രദേശവാസികൾ ആക്ഷേപം ഉന്നയിച്ചു. പരാതി ഉയർന്നതിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശപ്രകാരം വൈകുന്നേരത്തോടെ തൊഴിലാളികൾ എത്തി ചാലിൽ നിന്നും നായയുടെ ജഡം മറ്റൊരിടത്തേക്ക് മാറ്റി കുഴിച്ചിട്ടു.4
- പെരിന്തൽമണ്ണയിൽ "Total Gas" കമ്പനിയുടെ അംഗീകൃത ഗ്യാസ് ഏജൻസി "ജൂബിലി ഗ്യാസ് "എന്നപേരിൽ പ്രവർത്തനമാരംഭിച്ചു. *പെരിന്തൽമണ്ണയിൽ ഇനി ഗ്യാസ് സേവനങ്ങൾക്ക് പുതിയൊരു വിലാസം — ജൂബിലി ഗ്യാസ്* പെരിന്തൽമണ്ണ നഗരത്തിൽ വീട്ടാവശ്യങ്ങൾക്കും ഹോട്ടൽ ഉൾപ്പെടെയുള്ള വാണിജ്യ ആവശ്യങ്ങൾക്കും ഗ്യാസ് ലഭ്യമാക്കുന്നതിനായി ടോട്ടൽ ഗ്യാസ് കമ്പനിയുടെ അംഗീകൃത ഏജൻസിയായ “ജൂബിലി ഗ്യാസ്” പ്രവർത്തനമാരംഭിച്ചു. ദൈനംദിന ജീവിതത്തിൽ ഗ്യാസ് ഒരു അനിവാര്യ ഘടകമായിരിക്കെ, ഗുണമേന്മയുള്ളതും വിശ്വാസ്യതയുള്ളതുമായ ഗ്യാസ് സേവനം ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂബിലി ഗ്യാസ് പെരിന്തൽമണ്ണയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 🏠 വീട്ടാവശ്യങ്ങൾക്കും വീട്ടുപയോഗത്തിനാവശ്യമായ ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാക്കുന്നതിനൊപ്പം, ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ സേവനം നൽകുന്നതിനാണ് ജൂബിലി ഗ്യാസ് ശ്രദ്ധ നൽകുന്നത്. ഗ്യാസ് ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് ആവശ്യാനുസരണം സേവനം ലഭ്യമാക്കാൻ പുതിയ ഏജൻസി സഹായകരമാകും. 🏨 ഹോട്ടൽ, റെസ്റ്റോറന്റ്, സ്ഥാപനങ്ങൾക്കും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കൾക്കും ഗ്യാസ് ആവശ്യമാണ്. ഇത്തരം സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കമർഷ്യൽ ഗ്യാസ് സേവനവും ജൂബിലി ഗ്യാസ് വഴി ലഭ്യമാക്കുന്നതാണ്. പെരിന്തൽമണ്ണയിലെ ജൂബിലി റോഡിൽ, മരമില്ലിന് എതിർവശത്താണ് ജൂബിലി ഗ്യാസ് പ്രവർത്തിക്കുന്നത്. *ജൂബിലി ഗ്യാസ് —* *നിങ്ങളുടെ ആവശ്യങ്ങൾക്ക് വിശ്വസിക്കാവുന്ന സേവനം.*1
- *പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; *പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; തെരെച്ചിൽ തുടരുന്നു.* കോടഞ്ചേരി പതങ്കയത്ത് ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിനി ജെസ്‌ന (30) യെയാണ് പുഴയിൽ കാണാതായത്. സംഭവസ്ഥലത്ത് മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും എത്തു നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിവരികയാണ്. ഇന്ന് വൈകുന്നേരത്തോടെ ഉൾവനത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ പെട്ടെന്ന് ചെറിയ തോതിലുള്ള മലവെള്ളപ്പാച്ചിൽ അനുഭവപ്പെടുകയായിരുന്നു. ഈ സമയം പുഴയിലെ കല്ലിന്റെ മുകളിൽ ഇരിക്കുകയായിരുന്ന യുവതി നീരൊഴുക്ക് ശക്തമായതോടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ. രണ്ടു മാസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് വച്ച് ഒഴുക്കിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിയായ വിനോദസഞ്ചാര ഗൈഡ് ശിബിലി (25) മരണപ്പെട്ടിരുന്നു. കർണാടകയിൽ നിന്നുമെത്തിയ 11 അംഗ സഞ്ചാരികളുടെ സംഘത്തിനൊപ്പം എത്തിയതായിരുന്നു ശിബിലി. പുഴയിൽ ഒഴുക്കിൽപ്പെട്ട സഞ്ചാരികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ശിബിലിയെ കാണാതായത്. അന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ഗൈഡിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. പ്രദേശത്ത് അപകടങ്ങൾ പതിവാകുന്നതിൽ നാട്ടുകാർ കടുത്ത ആശങ്ക രേഖപ്പെടുത്തി.1
- അട്ടപ്പാടി ചിറ്റൂരിൽ ഇറിഗേഷൻ വകുപ്പിന്റെ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി. അട്ടപ്പാടി ചിറ്റൂരിൽ ഇറിഗേഷൻ വകുപ്പിന്റെ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി. അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതിയുടെ ഏക്കർ കണക്കിന് ഭൂമിയാണ് സ്വകാര്യ വ്യക്തി കയ്യേറിയത്. അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും ഇല്ല. ഈ ഭൂമിയിൽ ഉണ്ടായിരുന്ന കേക്ക് ഈട്ടി അടക്കം ഉള്ള മരങ്ങൾ മുറിച്ചുമാറ്റി. അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതിയുടെ കീഴിൽ ഡാം നിർമ്മിക്കാൻ സർക്കാർ വില കൊടുത്ത് വാങ്ങിയ സ്ഥലമാണ് സ്വകാര്യ വ്യക്തി വ്യാജരേഖ ഉണ്ടാക്കി കയ്യേറിയത്.4
- ചാലിയാറിൽ വൻതോതിൽ മണൽ കടത്ത് : തടയാൻ വാഴക്കാട് പോലീസിൻ്റെ നേതൃത്വത്തിൽ പൂഴിപാതാറിലേക്കുളള അനധികൃത റോഡുകൾ മാന്തി മലപ്പുറം വാഴക്കാട് വൻതോതിൽ ചാലിയാറിൽ മണൽ കടത്ത് . തടയാൻ വാഴക്കാട് പോലീസിൻ്റെ നേതൃത്വത്തിൽ പൂഴിപാതാറിലേക്കുളള എളമരം , മപ്രം , വെട്ടുപ്പാറ കടവുകളിലെ അനതികൃത റോഡുകൾ മാന്തി മണൽ വാഹനങ്ങൾ ഇറങ്ങുന്നത് തടയുകയാണ് ലക്ഷ്യം.രാത്രി കാലങ്ങളിൽ പോലീസിൻ്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കലും അനതികൃത മണൽ കടത്ത് വാഹനങ്ങൾ പിടികൂടാൻ എത്തുന്ന പോലീസിൻ്റെ വാഹനങ്ങൾ വെട്ടിച്ച് കടന്ന് കളയുക യും പോലീസിനെ അപകടപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു.നമ്പർ ഇല്ലാത്ത വാഹനങ്ങളിൽ എത്തുന്ന ഇവരെ പിടികൂടാൻ പോലീസ് നന്നെ പാട് പെടുന്നു.വഴക്കാട് പോലീസ് സബ് ഇൻസ്പെക്ടർ സുരേഷിന്റെ നേതൃത്വത്തിലാണ് ചാലിയാറിന്റെ വിവിധ മണൽ പാധാറുകൾ ജെസിബി ഉപയോഗിച്ച് മാന്തുന്നത്2
- സര്‍ക്കാര്‍ പരിപാടികളില്‍ എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. ജീവിതശൈലീ രോഗങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പരിപാടികളില്‍ എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. പലഹാരം ഉണ്ടാക്കി ഉപജീവനം നടത്തുന്നവര്‍ക്ക് എണ്ണ ഉപയോഗിക്കാതെ പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലനം നല്‍കുമെന്നും വ്യക്തമാക്കി. വനിത ശിശു വികസന വകുപ്പ്, ഐസിഡിഎസ് സെല്‍ എന്നിവ ചേര്‍ന്ന് നടത്തുന്ന രാഷ്ട്രീയ പോഷണ്‍ മാ 2026, ബാലസ്പന്ദനം പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിലമ്പൂരില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ കളത്തുംപടിക്കല്‍, മേരീസ് ഷിബു, ജില്ലാ പ്രോഗ്രാം ഓഫിസര്‍ ടി.എന്‍.ധന്യ, എന്‍എച്ച്എം ഡിപിഎം ഡോ. കെ.എം.ജാനിഫ്, സിഡിപിഒമാരായ സി.സുലൈഖ, ടി.എം.ഷാഹിന ,സൂപ്പര്‍ വൈസര്‍മാരായ സെലീന ജോസഫ്, നിമ്മി കെ.ഏബ്രഹാം, എന്‍.ബിന്ദു, എന്‍എന്‍എം കോഓര്‍ഡിനേറ്റര്‍ യു.പി. സാലിം എന്നിവര്‍ പ്രസംഗിച്ചു. ഡോ കെ. ജലാലുദ്ദീന്‍ ക്ലാസ്സെടുത്തു. കുട്ടികളുടെ ആരോഗ്യപരിശോധന, പോഷകാഹാര പ്രദര്‍ശനം എന്നിവ നടത്തി.1
- ഒറ്റമുറി ഷെഡിൽ ദുരിത ജീവിതം നയിച്ച കുടുംബത്തിന് ഫാദർ ജിജോ കുര്യൻ, നിർമ്മിച്ച് നൽകിയ വീടിന്റെ ഗൃഹപ്രവേശനും, നിർഭയം ഗ്രൂപ്പ് ഓഫ് സോഷ്യൽ സർവ്വിസിന്റെ നേതൃത്വത്തിൽ നൽകിയ വീട്ടുപകരണങ്ങളുടെ കൈ മാറ്റ ചടങ്ങും നടന്നു. പ്ലാസ്റ്റിക്ക് പടുതാ കൊണ്ട് മറച്ച ഒറ്റമുറി ഷെഡിൽ ദുരിത ജീവിതം നയിച്ച വേഴമ്പൻ തുണ്ടിയിൽ ദിവകരൻ, ദീപ ദമ്പതികൾക്ക് നിർമ്മിച്ച് നൽകിയ വീടിന്റെ ഗൃഹപ്രവേശവും , നിർഭയം ഗ്രൂപ്പ് ഓഫ് സോഷ്യൽ സർവ്വീസ് സംഘടനയുടെ നേതൃത്വത്തിൽ നൽകിയ വീട്ടു ഉപകരണങ്ങളുടെകൈമാറ്റ ചടങ്ങും ആണ് നടന്നത്, പഴയരിക്കണ്ടം, മൈലപ്പുഴയിൽ നടന്ന പരിപാടിയിൽ മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ സ്മിത ദീപു അധ്യക്ഷത വഹിച്ച യോഗത്തിൽ വീട്ട് ഉപകരണങ്ങളുടെ കൈമാറ്റ ചടങ്ങ് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് മെമ്പർ സിബിച്ചൻ മനയ്ക്കൽ നിർവ്വഹിച്ചു. നിസോ സംഘടന ഭാരവാഹി ആയ സിസ്റ്റർ ജീസാ മുഖ്യപ്രഭാഷണം നടത്തി. നിർഭയം ഗ്രൂപ്പ് ഓഫ് സോഷ്യൽ സർവ്വീസ് ചെയർമാൻ കണ്ണൻ പട്ടയകുടി, ആമുഖ പ്രഭാഷണം നടത്തി. ആശംസ അറിയിച്ച് സിസ്റ്റർ സീന, ശിവദാസ് പാലയ്ക്കാക്കുഴി, എന്നിവർ സംസാരിച്ചു. സാമൂഹ്യ രംഗത്തെ നിരവധി ആളുകൾ നിർമ്മാണപ്രവർത്ത നത്തിലും, പരിപാടിയി പങ്കാളി ആയി4
- ജംബുലിംഗം സുരേഷ് ബാലരാമപുരം പോലീസിന്റെ പിടിയിൽ തിരുവനന്തപുരം: നിരവധി കേസുകളിലെ പ്രതിയായ ജഠ ബുലിംഗം സുരേഷ് എന്ന് അറിയപ്പെടുന്ന സുരേഷിനെ ബാലരാമപുരം പോലീസ് പിടികൂടി. ഏകദേശം 12 വർഷം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ജംബുലിംഗത്തെ മറ്റൊരു കേസിലെ പ്രതിയായതിനെ തുടർന്നാണ് ബാലരാമപുരം പോലീസ് പിടികൂടിയത്. ഓപ്പറേഷൻ വിപ്പിൽ ലിസ്റ്റിൽ ഉള്ള പ്രതിയാണ് ജംബുലിംഗം സുരേഷ് എന്ന് അറിയപ്പെടുന്ന പ്രതി.1
- Build industry-ready skills in NGS, Bioinformatics, Python, Machine Learning & AI with Eminent Biosciences. Get practical exposure, real-world projects, and career-focused training1