മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര. മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര. സാമൂഹ്യ മാധ്യമത്തിലാണ് സബ് കലക്ടർ അഭിപ്രായം പങ്ക് വെച്ചത്.വിഷയം പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണമെന്നും, ഭരണപരമായ കാര്യങ്ങളിലും പൊതു സൗകര്യത്തിലുമുണ്ടാകുന്ന പുരോഗതിക്കുള്ള നിക്ഷേപമായി ഇതിനെ കാണണമെന്നും കുറിപ്പിൽ പറയുന്നു. ജില്ലയുടെ വിഭജനത്തെ കുറിച്ച് പലപ്പോഴും പ്രപ്പോസൽ അയച്ചിട്ടുണ്ടെന്നും പോസ്റ്റിലുണ്ട്. തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള 'വിഷ് ലിസ്റ്റിലാണ്' അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. 'മലപ്പുറം ജില്ല വിഭജിക്കുക, സാധ്യമെങ്കിൽ മറ്റ് വലിയ ജില്ലകളും. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, ഏഴ് നിയമസഭാ മണ്ഡലങ്ങൾ (ഒരു ലോക്സഭാ മണ്ഡലം) ഉൾപ്പെടുന്നതാണ് ഒരു ജില്ലയുടെ അനുയോജ്യമായ വലിപ്പം. ഇതിന് വലിയ സാമ്പത്തിക ചെലവുണ്ടാകുമെങ്കിലും, ഭരണപരമായ എളുപ്പത്തിനും പൊതുജന സൗകര്യങ്ങൾക്കും (പ്രത്യേകിച്ച് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിന്) ഇത് വളരെ ഗുണകരമായ ഒരു നിക്ഷേപമായിരിക്കും." എന്നാണ് ദിലീപ് കെ.കൈനിക്കര പറയുന്നത്.കൂടാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നും നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കണമെന്നും എല്‍പി തലത്തിനപ്പുറം മലയാളം മീഡിയം കൊണ്ടുപോകരുതെന്നും സ്കൂളുകളിലെ മാർക്കിങ് ആൻഡ് ഗ്രേഡിംഗ് സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കണമെന്നും അദ്ദേഹം പറയുന്നു.
മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര. മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര. സാമൂഹ്യ മാധ്യമത്തിലാണ് സബ് കലക്ടർ അഭിപ്രായം പങ്ക് വെച്ചത്.വിഷയം പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണമെന്നും, ഭരണപരമായ കാര്യങ്ങളിലും പൊതു സൗകര്യത്തിലുമുണ്ടാകുന്ന പുരോഗതിക്കുള്ള നിക്ഷേപമായി ഇതിനെ കാണണമെന്നും കുറിപ്പിൽ പറയുന്നു. ജില്ലയുടെ വിഭജനത്തെ കുറിച്ച് പലപ്പോഴും പ്രപ്പോസൽ അയച്ചിട്ടുണ്ടെന്നും പോസ്റ്റിലുണ്ട്. തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള 'വിഷ് ലിസ്റ്റിലാണ്' അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. 'മലപ്പുറം ജില്ല വിഭജിക്കുക, സാധ്യമെങ്കിൽ മറ്റ് വലിയ ജില്ലകളും. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, ഏഴ് നിയമസഭാ മണ്ഡലങ്ങൾ (ഒരു ലോക്സഭാ മണ്ഡലം) ഉൾപ്പെടുന്നതാണ് ഒരു ജില്ലയുടെ അനുയോജ്യമായ വലിപ്പം. ഇതിന് വലിയ സാമ്പത്തിക ചെലവുണ്ടാകുമെങ്കിലും, ഭരണപരമായ എളുപ്പത്തിനും പൊതുജന സൗകര്യങ്ങൾക്കും (പ്രത്യേകിച്ച് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിന്) ഇത് വളരെ ഗുണകരമായ ഒരു നിക്ഷേപമായിരിക്കും." എന്നാണ് ദിലീപ് കെ.കൈനിക്കര പറയുന്നത്.കൂടാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നും നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കണമെന്നും എല്‍പി തലത്തിനപ്പുറം മലയാളം മീഡിയം കൊണ്ടുപോകരുതെന്നും സ്കൂളുകളിലെ മാർക്കിങ് ആൻഡ് ഗ്രേഡിംഗ് സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കണമെന്നും അദ്ദേഹം പറയുന്നു.
- ഒറ്റപ്പാലത്തെ വാടകവീട്ടിൽ തമിഴ്‌നാട് സ്വദേശി കൃഷ്ണവേണിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. മണികണ്ഠൻ സ്ഥിരം മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്; അന്വേഷണം ഊർജിതമാക്കി.4
- തിരുവനന്തപുരത്തു നിന്നുള്ള പുതിയ കവിത 'ഭാദവ റാണി' ഇപ്പോൾ വായിക്കാം. മനോഹരമായ ഈ വരികൾ വായനക്കാർക്ക് വേറിട്ട അനുഭവം നൽകും.1