മഴ ഭീതിയിൽ മലപ്പുറം: അടിയന്തര യോഗം വിളിച്ച് കളക്ടർ; നാല് കേന്ദ്രങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു മലപ്പുറം: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ എല്ലാ വകുപ്പുകൾക്കും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും 13 കുടുംബങ്ങളിലെ 70 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 24 പുരുഷന്മാരും 22 സ്ത്രീകളും 20 കുട്ടികളും നാല് മുതിർന്ന പൗരന്മാരുമാണ് നിലവിൽ ക്യാമ്പുകളിൽ കഴിയുന്നത്. മഞ്ചേരി വലിയട്ടിപറമ്പ് അംഗൻവാടി എടവണ്ണ ചെറുമണ്ണ് അംഗൻവാടി പാണക്കാട് മഅ്ദിനുൽ ഉലൂം മദ്രസ നെടിയിരുപ്പ് ജി.ഡബ്ല്യു.യു.പി.എസ് സ്കൂൾ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉടനടി ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
മഴ ഭീതിയിൽ മലപ്പുറം: അടിയന്തര യോഗം വിളിച്ച് കളക്ടർ; നാല് കേന്ദ്രങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു മലപ്പുറം: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ എല്ലാ വകുപ്പുകൾക്കും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും 13 കുടുംബങ്ങളിലെ 70 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 24 പുരുഷന്മാരും 22 സ്ത്രീകളും 20 കുട്ടികളും നാല് മുതിർന്ന പൗരന്മാരുമാണ് നിലവിൽ ക്യാമ്പുകളിൽ കഴിയുന്നത്. മഞ്ചേരി വലിയട്ടിപറമ്പ് അംഗൻവാടി എടവണ്ണ ചെറുമണ്ണ് അംഗൻവാടി പാണക്കാട് മഅ്ദിനുൽ ഉലൂം മദ്രസ നെടിയിരുപ്പ് ജി.ഡബ്ല്യു.യു.പി.എസ് സ്കൂൾ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉടനടി ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
- കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി പെരിന്തൽമണ്ണ: എരവിമംഗലം കിഴുങ്ങത്തോൾ താമസിക്കുന്ന തോട്ടശ്ശേരി സെയ്തലവിയുടെ വീടിന്റെ പരിസരത്തെ കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി. വീട്ടുടമ വിവരം അറിയിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ സ്ഥലത്തെത്തി. കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവറും സ്റ്റേഷൻ യൂണിറ്റ് ലീഡറുമായ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പ്രവർത്തകരായ നിസാം മാനത്ത്മംഗലം, കദീജ തോട്ടശ്ശേരി എന്നിവർ ചേർന്നാണ് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. പിടികൂടിയ പെരുമ്പാമ്പിനെ തുടർനടപടികൾക്കായി നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം (RRT)ക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.1
- കനത്ത മഴ ; തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു ശക്തമായ മഴയിൽ തൃത്താലയില് ഭാരതപ്പുഴയിൽ ജലനിരപ്പ് വർദ്ധിച്ചതിനാൽ വെള്ളിയാങ്കല്ല് റഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകളിൽ 20 എന്നാണ് തുറന്നത്. മൂന്നര മീറ്ററാണ് തടയണയുടെ സമ്പരണ ശേഷി. ജലനിരപ്പ് ഉയർന്നാൽ ജല സംഭരണിയുടെ ഭാഗത്തെ ജനവാസ മേഖലയിലേക്ക് വെള്ളം കയറാൻ സാദ്ധ്യത കണക്കിലെടുത്താണ് ഷട്ടറുകൾ ഉയർത്തി ജലവിതാനം ക്രമീകരിക്കുന്നത്. വെള്ളം ഉയരുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ഗതാഗതവും തടസ്സപ്പെടുകയും ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്തിലെമേലേഴിയത്ത് തെങ്ങ് കടപുഴകി 5 പോസ്റ്റുകളാണ് തകരാറിലായത്.1
- നിലമ്പൂർമലയോര മേഖലകളിൽ കനത്ത മഴ.അന്തർസംസ്ഥാന പാതയായ കെ.എൻ.ജി.റോഡിൽ വെള്ളം കയറി നിലമ്പൂർമലയോര മേഖലകളിൽ കനത്ത മഴ.അന്തർസംസ്ഥാന പാതയായ കെ.എൻ.ജി.റോഡിൽ ജ്യോതിപ്പടിയിലും. വെളിയം തോടും റോഡിലേക്ക് വെള്ളം കയറി.വാഹന ഗതാഗതം തടസപ്പെട്ടു, ചെറു വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്,റോഡിൽ വെള്ള കെട്ട് ഉയർന്നാൽ ഗതാഗത തടസപെടും ചാലിയാർ. പുന്നപ്പുഴ. കരിമ്പുഴ. കാഞ്ഞിരപുഴ. കുറവൻ പുഴയിലെല്ലാം ജലവിതാനം ഉയരുകയാണ്,പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.1