ജലശുദ്ധീകരണശാലകൾക്ക് സമീപം ഇകോളിബാക്‌ടീരിയയുടെ സാന്നിധ്യം അപകടകരം എന്ന് സമ്മതിച്ച് വാട്ടർ അഥോറിറ്റി ആലുവ:പെരിയാറിലെജലശുദ്ധീ കരണശാലകൾക്ക് സമീപം ആരോഗ്യത്തിന് ഹാനി കരമായ രീതിയിൽ ഇ കോളി ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന കേന്ദ്ര- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ കണ്ടെത്തൽ ശരിവച്ച് സംസ്ഥാന ജല അഥോറിറ്റിയും. പെരിയാർ പ്രൊട്ടക്ഷൻ ഫോറം ജനറൽ സെക്രട്ടറി ഡോ. കെ.എ സ്. പ്രകാശിന് നൽകിയ വിവരാവകാശ രേഖയിലാണ് വെളിപ്പെടുത്തൽ. കുടിവെള്ളം പമ്പ് ചെയ്യുന്ന ആലുവ, ചൊവ്വര, മുപ്പത്തടം മേഖലകളിൽനിന്നുള്ള പെരിയാർ ജലം ജില്ലാ ജല ഗുണനിലവാര പരിശോധനാ കേന്ദ്രത്തിൽ പരി ശോധിച്ച ഫലമാണ് വാട്ടർ അഥോറിറ്റി വെളിപ്പെടുത്തിയത്. ഇവിടങ്ങളിലെ വെള്ളത്തിന് മനുഷ്യന് ഉപയോഗിക്കാവുന്ന ഗു ണനിലവാരം ഇല്ലെന്ന് വാട്ടർ അ ഥോറിറ്റി റിപ്പോർട്ടിൽ പറയുന്നു. നൂറു മില്ലി ലിറ്റർ ജലത്തിൽ 500 എംപിഎൻ (മോസ്റ്റ് പ്രോബ ബിൾ നമ്പർ) ആണ് ഇ കോളി അനുവദനീയം. എന്നാൽ ആലുവയിലെ ശുദ്ധീകരണശാല യ്ക്കു സമീപം 2500 എംപിഎൻ ആണ് കണ്ടെത്തിയിരിക്കുന്നത്. മനുഷ്യവിസർജ്യത്തിന്റെ സാന്നിധ്യം ഏറ്റവും അപകടകരമായ രീതിയിലാണ് ഉള്ളതെന്ന മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് ഈ പരിശോധനാ ഫലമെ ന്ന് പരിസ്ഥിതി പ്രവർത്തകനാ യ കെ.എസ്. പ്രകാശ് പറഞ്ഞു. എന്നാൽ കുടിവെള്ള ശുദ്ധിക രണ സംവിധാനത്തെ ഇതൊരി ക്കലും ബാധിക്കില്ലെന്ന് വാട്ടർ അഥോറിറ്റി ഉറപ്പുനൽകി. ഇ കോളി ഏറ്റവും കൂടുതൽ റിപ്പോ ർട്ട് ചെയ്യുന്ന സ്ഥലത്തുനിന്ന് നീ ങ്ങിയാണ് പമ്പിംഗ് സ്റ്റേഷനുക ൾ സ്ഥിതിചെയ്യുന്നത്. കൂടാതെ കുടിവെള്ളമായി ഉപയോഗിക്കാ വുന്ന നിലവാരത്തിൽ പുഴവെ ള്ളം ശുദ്ധീകരിച്ച ശേഷമാണ് പമ്പിംഗ് നടത്തുന്നത്. 225 എംഎൽഡി ജലമാണ് വിശാല കൊച്ചിയടക്കമുള്ള സ്ഥല ങ്ങളിലേക്ക് ആലുവയിൽനിന്ന് പമ്പ് ചെയ്യുന്നത്. ചൊവ്വരയിൽ നിന്ന് 63, മുപ്പത്തടത്തുനിന്ന് 20 എംഎൽഡിയുമാണ് പമ്പ് ചെയ്യുന്നത്. ഇവ വിവിധ തരം ഗുണ നിലവാര പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ടെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നുമാണ് വാട്ടർ അഥോറിറ്റിയുടെ മറുപടി
ജലശുദ്ധീകരണശാലകൾക്ക് സമീപം ഇകോളിബാക്‌ടീരിയയുടെ സാന്നിധ്യം അപകടകരം എന്ന് സമ്മതിച്ച് വാട്ടർ അഥോറിറ്റി ആലുവ:പെരിയാറിലെജലശുദ്ധീ കരണശാലകൾക്ക് സമീപം ആരോഗ്യത്തിന് ഹാനി കരമായ രീതിയിൽ ഇ കോളി ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന കേന്ദ്ര- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ കണ്ടെത്തൽ ശരിവച്ച് സംസ്ഥാന ജല അഥോറിറ്റിയും. പെരിയാർ പ്രൊട്ടക്ഷൻ ഫോറം ജനറൽ സെക്രട്ടറി ഡോ. കെ.എ സ്. പ്രകാശിന് നൽകിയ വിവരാവകാശ രേഖയിലാണ് വെളിപ്പെടുത്തൽ. കുടിവെള്ളം പമ്പ് ചെയ്യുന്ന ആലുവ, ചൊവ്വര, മുപ്പത്തടം മേഖലകളിൽനിന്നുള്ള പെരിയാർ ജലം ജില്ലാ ജല ഗുണനിലവാര പരിശോധനാ കേന്ദ്രത്തിൽ പരി ശോധിച്ച ഫലമാണ് വാട്ടർ അഥോറിറ്റി വെളിപ്പെടുത്തിയത്. ഇവിടങ്ങളിലെ വെള്ളത്തിന് മനുഷ്യന് ഉപയോഗിക്കാവുന്ന ഗു ണനിലവാരം ഇല്ലെന്ന് വാട്ടർ അ ഥോറിറ്റി റിപ്പോർട്ടിൽ പറയുന്നു. നൂറു മില്ലി ലിറ്റർ ജലത്തിൽ 500 എംപിഎൻ (മോസ്റ്റ് പ്രോബ ബിൾ നമ്പർ) ആണ് ഇ കോളി അനുവദനീയം. എന്നാൽ ആലുവയിലെ ശുദ്ധീകരണശാല യ്ക്കു സമീപം
2500 എംപിഎൻ ആണ് കണ്ടെത്തിയിരിക്കുന്നത്. മനുഷ്യവിസർജ്യത്തിന്റെ സാന്നിധ്യം ഏറ്റവും അപകടകരമായ രീതിയിലാണ് ഉള്ളതെന്ന മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് ഈ പരിശോധനാ ഫലമെ ന്ന് പരിസ്ഥിതി പ്രവർത്തകനാ യ കെ.എസ്. പ്രകാശ് പറഞ്ഞു. എന്നാൽ കുടിവെള്ള ശുദ്ധിക രണ സംവിധാനത്തെ ഇതൊരി ക്കലും ബാധിക്കില്ലെന്ന് വാട്ടർ അഥോറിറ്റി ഉറപ്പുനൽകി. ഇ കോളി ഏറ്റവും കൂടുതൽ റിപ്പോ ർട്ട് ചെയ്യുന്ന സ്ഥലത്തുനിന്ന് നീ ങ്ങിയാണ് പമ്പിംഗ് സ്റ്റേഷനുക ൾ സ്ഥിതിചെയ്യുന്നത്. കൂടാതെ കുടിവെള്ളമായി ഉപയോഗിക്കാ വുന്ന നിലവാരത്തിൽ പുഴവെ ള്ളം ശുദ്ധീകരിച്ച ശേഷമാണ് പമ്പിംഗ് നടത്തുന്നത്. 225 എംഎൽഡി ജലമാണ് വിശാല കൊച്ചിയടക്കമുള്ള സ്ഥല ങ്ങളിലേക്ക് ആലുവയിൽനിന്ന് പമ്പ് ചെയ്യുന്നത്. ചൊവ്വരയിൽ നിന്ന് 63, മുപ്പത്തടത്തുനിന്ന് 20 എംഎൽഡിയുമാണ് പമ്പ് ചെയ്യുന്നത്. ഇവ വിവിധ തരം ഗുണ നിലവാര പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ടെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നുമാണ് വാട്ടർ അഥോറിറ്റിയുടെ മറുപടി
- തിരഞ്ഞെടുപ്പിന് മുൻപ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻ എംഎൽഎയും തൃത്താല മണ്ഡലം സ്ഥാനാർത്ഥിയുമായ വിടി ബൽറാം നടത്തിയ മോണിംഗ് വാക്ക് ആണ് തിരഞ്ഞെടുപ്പിനു ശേഷവും ആവേശം ഒട്ടും കുറയാതെ തുടരുന്നത്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ഞായറാഴ്ചകളിൽ മോണിംഗ് വാക്ക് നടക്കുന്നത്. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നിന്നും ആറരക്കാണ് മോണിംഗ് വാക്ക് ആരംഭിക്കുന്നത്. വിടി ബൽറാമിനൊപ്പം അത് പ്രദേശങ്ങളിലെ കോൺഗ്രസ് നേതാക്കളും അണിനിരക്കുന്നുണ്ട്. കാണുന്ന ആളുകളുമായി സംസാരിച്ചും വിശേഷങ്ങൾ പങ്കുവെച്ചുമൊക്കെയാണ് വിടി ബൽറാമിന്റെ മോണിംഗ് വാക്ക് ട്രെൻഡ് ആക്കുന്നത്1
- Post by Dablukumar1
- Post by Rajshekhar1