logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ചേർത്തല മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജന സൗഹൃദ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'ഹസ്തദാനം' പരിപാടി വൻ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. 60 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരെയും വീടുകളിൽ സന്ദർശിച്ച് ആദരവ് അറിയിക്കുകയും മാനസിക-സാമൂഹിക പിന്തുണ നൽകുകയുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചേർത്തല എം.എൽ.എ പി. പ്രസാദ് തടുത്തുവെളിയിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് അരുൺ മോഹൻ സ്വാഗതവും ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ഡി. ശ്രീദേവി മുഖ്യപ്രഭാഷണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.ടി. റജി, പഞ്ചായത്ത് അംഗങ്ങളായ സ്വപ്നാഷാബു, എസ്. ബാബു, എൻ.ആർ. മോഹിത് എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് വിവിധ വാർഡുകളിലായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രമുഖരും ഉദ്ഘാടനങ്ങൾ നിർവ്വഹിച്ചു. എസ്. രാധാകൃഷ്ണൻ പൂമരത്തണലിലും, പി.ഡി. ശ്രീദേവി തോണിപുരയ്ക്കൽ കെ.കെ. ചിദംബരൻ്റെ വസതിയിലും, എൻ.ടി. റജി പെസാക്ക് വായനശാലയ്ക്ക് സമീപവും ഉദ്ഘാടനം ചെയ്തു. വാർഡ് 11-ൽ കെ.ഇ. കാർമ്മൽ സ്കൂൾ പ്രിൻസിപ്പാൾ റവ.ഫാ. സ്കറിയാ എതിരേറ്റ് സി.എം.ഐയും, വാർഡ് 12-ൽ മുഹമ്മ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ജയന്തിയും, ജനക്ഷേമത്തിന് സമീപം ഡോ. സുനിൽകുമാറും ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് രണ്ടിൽ പഞ്ചായത്ത് അംഗം വി.എം. സുഗാന്ധി അരയക്കൽ വെളിയിലും, സംഗീതസംവിധായകൻ ആലപ്പി ഋഷികേശ് അനന്തശയനേശ്വര ഓഡിറ്റോറിയത്തിലും, വാർഡ് നാലിൽ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ശശികലയും, അഞ്ചാം വാർഡിൽ പഞ്ചായത്ത് അംഗം കുഞ്ഞുമോനും ഉദ്ഘാടനം ചെയ്തു. കൂടാതെ പഞ്ചായത്ത് അംഗം അംബിക എസ്.എൻ കവലയ്ക്ക് സമീപവും, മുഹമ്മ എസ്.എച്ച്.ഓ ജേക്കബ് ബിനു തൈപറമ്പിൽ വീട്ടിലും, പള്ളിക്കുന്നിന് സമീപം മുഹമ്മ സി.ഐ ഇൻസാറും, വാർഡ് 17-ൽ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ബിനുലക്ഷ്മനും, വാർഡ് 18-ൽ വി.ഇ.ഓ അനീഷും ഉദ്ഘാടന കർമ്മങ്ങൾ നിർവ്വഹിച്ചു. ജനപ്രതിനിധികൾ, ഡോക്ടർമാർ, ഉദ്യോഗസ്ഥർ, അധ്യാപകർ, ഗ്രന്ഥശാല-സാഹിത്യ പ്രവർത്തകർ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, ആശാ വർക്കർമാർ, അങ്കണവാടി-കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന, പൊതുപ്രവർത്തകർ, സന്നദ്ധ സംഘടനകൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള വലിയൊരു നിര തന്നെ ഈ കാരുണ്യപ്രവർത്തനത്തിൽ പങ്കാളികളായി. പദ്ധതിയുടെ ഭാഗമായി ഏകദേശം 500-ഓളം വീടുകൾ സന്ദർശിക്കാനും വയോജനങ്ങൾക്ക് സാന്ത്വനമേകാനും സാധിച്ചു. എല്ലാ വാർഡുകളിലും പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക സംഘാടക സമിതികൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഇതിന്റെ തുടർച്ചയായി 20 പേരടങ്ങുന്ന വയോജന അയൽക്കൂട്ടങ്ങളും വാർഡ് തല കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

3 hrs ago
user_Sabu Cherthala
Sabu Cherthala
ചേർത്തല, ആലപ്പുഴ, കേരളം•
3 hrs ago
d12b0c43-8744-48b3-8ad4-128f69944b51

ചേർത്തല മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജന സൗഹൃദ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'ഹസ്തദാനം' പരിപാടി വൻ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. 60 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരെയും വീടുകളിൽ സന്ദർശിച്ച് ആദരവ് അറിയിക്കുകയും മാനസിക-സാമൂഹിക പിന്തുണ നൽകുകയുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചേർത്തല എം.എൽ.എ പി. പ്രസാദ് തടുത്തുവെളിയിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് അരുൺ മോഹൻ സ്വാഗതവും ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ഡി. ശ്രീദേവി മുഖ്യപ്രഭാഷണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.ടി. റജി, പഞ്ചായത്ത് അംഗങ്ങളായ സ്വപ്നാഷാബു, എസ്. ബാബു, എൻ.ആർ. മോഹിത് എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് വിവിധ വാർഡുകളിലായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രമുഖരും ഉദ്ഘാടനങ്ങൾ നിർവ്വഹിച്ചു. എസ്. രാധാകൃഷ്ണൻ പൂമരത്തണലിലും, പി.ഡി. ശ്രീദേവി തോണിപുരയ്ക്കൽ കെ.കെ. ചിദംബരൻ്റെ വസതിയിലും, എൻ.ടി. റജി പെസാക്ക് വായനശാലയ്ക്ക് സമീപവും ഉദ്ഘാടനം ചെയ്തു. വാർഡ് 11-ൽ കെ.ഇ. കാർമ്മൽ സ്കൂൾ പ്രിൻസിപ്പാൾ റവ.ഫാ. സ്കറിയാ എതിരേറ്റ് സി.എം.ഐയും, വാർഡ് 12-ൽ മുഹമ്മ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ജയന്തിയും, ജനക്ഷേമത്തിന് സമീപം ഡോ. സുനിൽകുമാറും ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് രണ്ടിൽ പഞ്ചായത്ത് അംഗം വി.എം. സുഗാന്ധി അരയക്കൽ വെളിയിലും, സംഗീതസംവിധായകൻ ആലപ്പി ഋഷികേശ് അനന്തശയനേശ്വര ഓഡിറ്റോറിയത്തിലും, വാർഡ് നാലിൽ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ശശികലയും, അഞ്ചാം വാർഡിൽ പഞ്ചായത്ത് അംഗം കുഞ്ഞുമോനും ഉദ്ഘാടനം ചെയ്തു. കൂടാതെ പഞ്ചായത്ത് അംഗം അംബിക എസ്.എൻ കവലയ്ക്ക് സമീപവും, മുഹമ്മ എസ്.എച്ച്.ഓ ജേക്കബ് ബിനു തൈപറമ്പിൽ വീട്ടിലും, പള്ളിക്കുന്നിന് സമീപം മുഹമ്മ സി.ഐ ഇൻസാറും, വാർഡ് 17-ൽ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ബിനുലക്ഷ്മനും, വാർഡ് 18-ൽ വി.ഇ.ഓ അനീഷും ഉദ്ഘാടന കർമ്മങ്ങൾ നിർവ്വഹിച്ചു. ജനപ്രതിനിധികൾ, ഡോക്ടർമാർ, ഉദ്യോഗസ്ഥർ, അധ്യാപകർ, ഗ്രന്ഥശാല-സാഹിത്യ പ്രവർത്തകർ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, ആശാ വർക്കർമാർ, അങ്കണവാടി-കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന, പൊതുപ്രവർത്തകർ, സന്നദ്ധ സംഘടനകൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള വലിയൊരു നിര തന്നെ ഈ കാരുണ്യപ്രവർത്തനത്തിൽ പങ്കാളികളായി. പദ്ധതിയുടെ ഭാഗമായി ഏകദേശം 500-ഓളം വീടുകൾ സന്ദർശിക്കാനും വയോജനങ്ങൾക്ക് സാന്ത്വനമേകാനും സാധിച്ചു. എല്ലാ വാർഡുകളിലും പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക സംഘാടക സമിതികൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഇതിന്റെ തുടർച്ചയായി 20 പേരടങ്ങുന്ന വയോജന അയൽക്കൂട്ടങ്ങളും വാർഡ് തല കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

More news from കേരളം and nearby areas
  • സംസ്ഥാന എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പരിശോധനാ പദ്ധതിയായ 'ഓപ്പറേഷൻ തണ്ടറി'ന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ വിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കരുവാറ്റ എസ്.എൻ. കടവ് ഭാഗത്ത് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടോണി ടി.എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സുധീഷ് (35) എന്നയാളെ 3.9 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണ് ഇയാളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ടോണി, സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയകൃഷ്ണൻ, മഹേഷ്, അതുൽ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ഇതേ ദിവസം ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കായംകുളം മേഖലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചിരുന്ന നാല് യുവാക്കളെയും എക്സൈസ് സംഘം പിടികൂടി. ഇവരെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു. ലഹരി വസ്തുക്കളുടെ കടത്തിനും വിതരണത്തിനുമെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ലഹരിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും, ലഹരിയുമായി ബന്ധപ്പെട്ട സംശയാസ്പദമായ വിവരങ്ങൾ വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
    1
    സംസ്ഥാന എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പരിശോധനാ പദ്ധതിയായ 'ഓപ്പറേഷൻ തണ്ടറി'ന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ വിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കരുവാറ്റ എസ്.എൻ. കടവ് ഭാഗത്ത് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടോണി ടി.എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സുധീഷ് (35) എന്നയാളെ 3.9 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണ് ഇയാളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ടോണി, സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയകൃഷ്ണൻ, മഹേഷ്, അതുൽ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ഇതേ ദിവസം ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കായംകുളം മേഖലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചിരുന്ന നാല് യുവാക്കളെയും എക്സൈസ് സംഘം പിടികൂടി. ഇവരെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു. ലഹരി വസ്തുക്കളുടെ കടത്തിനും വിതരണത്തിനുമെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ലഹരിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും, ലഹരിയുമായി ബന്ധപ്പെട്ട സംശയാസ്പദമായ വിവരങ്ങൾ വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
    user_HEMACHANDRAN GURUKRIPA
    HEMACHANDRAN GURUKRIPA
    കാർത്തികപ്പള്ളി, ആലപ്പുഴ, കേരളം•
    11 hrs ago
  • വഴിത്തല ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയിൽ സ്‌മൃതി ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിബിത അനൂപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഗവൺമെന്റ് ചീഫ് വിപ്പും തൊടുപുഴ എം.എൽ.എയുമായ അപു ജോൺ ജോസഫ് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സലിം പി.ആർ. ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ ആയുഷ് മിഷൻ ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശ്രീദർശൻ കെ.എസ്. മേധ്യ രസായനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് വിശദീകരിച്ചു. തുടർന്ന്, പുറപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാർട്ടിൻ ജോസഫിന് മരുന്ന് നൽകിക്കൊണ്ട് അപു ജോൺ ജോസഫ് മേധ്യ രസായന വിതരണോദ്ഘാടനം നിർവഹിച്ചു. മഴക്കാല പ്രതിരോധ മരുന്ന് വിതരണോദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സി. ജോബ് നിർവഹിച്ചപ്പോൾ, യോഗ ഇൻസ്ട്രക്ടർ ഡോ. ശ്രീകുമാർ എം.എസ്. സ്മൃതി മെഡിറ്റേഷൻ പരിശീലനത്തിന് നേതൃത്വം നൽകി. ചടങ്ങിൽ മാർട്ടിൻ ജോസഫ്, രാജേശ്വരി ഹരിഹരൻ, അച്ചാമ്മ ജോയ്, ജോസ് കല്ലോലിക്കൽ, ഷാന്റി ടോമി, രതീഷ് വി.കെ., രഞ്ജിത്ത് കെ.ആർ., സിനി അജി, മിനി ടോമി, അഡ്വക്കേറ്റ് റെനീഷ് മാത്യു, ബിന്ദു ബെന്നി, ജോൺ സി. മണക്കാട്ട്, ടോമിച്ചൻ മുണ്ടുപാലം, ഡോ. ഹിമഗോപി, മിനിമോൾ ജോസഫ്, വിജയകുമാരി കെ.ബി., വിൻസി എബ്രഹാം, ഡോ. മിനി പി. തുടങ്ങിയവർ പങ്കെടുത്തു.
    1
    വഴിത്തല ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയിൽ സ്‌മൃതി ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിബിത അനൂപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഗവൺമെന്റ് ചീഫ് വിപ്പും തൊടുപുഴ എം.എൽ.എയുമായ അപു ജോൺ ജോസഫ് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സലിം പി.ആർ. ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.

നാഷണൽ ആയുഷ് മിഷൻ ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശ്രീദർശൻ കെ.എസ്. മേധ്യ രസായനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് വിശദീകരിച്ചു. തുടർന്ന്, പുറപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാർട്ടിൻ ജോസഫിന് മരുന്ന് നൽകിക്കൊണ്ട് അപു ജോൺ ജോസഫ് മേധ്യ രസായന വിതരണോദ്ഘാടനം നിർവഹിച്ചു. മഴക്കാല പ്രതിരോധ മരുന്ന് വിതരണോദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സി. ജോബ് നിർവഹിച്ചപ്പോൾ, യോഗ ഇൻസ്ട്രക്ടർ ഡോ. ശ്രീകുമാർ എം.എസ്. സ്മൃതി മെഡിറ്റേഷൻ പരിശീലനത്തിന് നേതൃത്വം നൽകി.

ചടങ്ങിൽ മാർട്ടിൻ ജോസഫ്, രാജേശ്വരി ഹരിഹരൻ, അച്ചാമ്മ ജോയ്, ജോസ് കല്ലോലിക്കൽ, ഷാന്റി ടോമി, രതീഷ് വി.കെ., രഞ്ജിത്ത് കെ.ആർ., സിനി അജി, മിനി ടോമി, അഡ്വക്കേറ്റ് റെനീഷ് മാത്യു, ബിന്ദു ബെന്നി, ജോൺ സി. മണക്കാട്ട്, ടോമിച്ചൻ മുണ്ടുപാലം, ഡോ. ഹിമഗോപി, മിനിമോൾ ജോസഫ്, വിജയകുമാരി കെ.ബി., വിൻസി എബ്രഹാം, ഡോ. മിനി പി. തുടങ്ങിയവർ പങ്കെടുത്തു.
    user_SHALBIN C.S
    SHALBIN C.S
    തൊടുപുഴ, ഇടുക്കി, കേരളം•
    22 hrs ago
  • നാസയിലെ ശാസ്ത്രജ്ഞനായ ഡോ. അനിൽ മേനോൻ ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുമ്പോൾ പാലക്കാട്ടുകാർക്കും ഒറ്റപ്പാലത്തുകാർക്കും ഇത് ഏറെ അഭിമാന നിമിഷമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലയാളിയായ ആദ്യ അധ്യക്ഷനും ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന ചേറ്റൂർ ശങ്കരൻനായരുടെ പിന്മുറക്കാരനാണ് അനിൽ മേനോൻ എന്നതിലാണ് ഒറ്റപ്പാലത്തുകാർ പ്രധാനമായും അഭിമാനിക്കുന്നത്. ചേറ്റൂർ ശങ്കരൻനായരുടെ പേരക്കുട്ടിയുടെ പേരക്കുട്ടിയാണ് അനിൽ മേനോൻ. എട്ടുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിനായാണ് അനിൽ മേനോൻ ഉൾപ്പെടുന്ന സംഘം യാത്ര തിരിക്കുന്നത്. കസാക്കിസ്താനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എം.എസ്.-29 പേടകത്തിലാണ് ചൊവ്വാഴ്ച ഇവരുടെ യാത്ര ആരംഭിക്കുന്നത്. ഡോ. അനിൽ മേനോൻ എട്ടുമാസത്തോളം ബഹിരാകാശത്തുണ്ടാകും.
    1
    നാസയിലെ ശാസ്ത്രജ്ഞനായ ഡോ. അനിൽ മേനോൻ ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുമ്പോൾ പാലക്കാട്ടുകാർക്കും ഒറ്റപ്പാലത്തുകാർക്കും ഇത് ഏറെ അഭിമാന നിമിഷമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലയാളിയായ ആദ്യ അധ്യക്ഷനും ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന ചേറ്റൂർ ശങ്കരൻനായരുടെ പിന്മുറക്കാരനാണ് അനിൽ മേനോൻ എന്നതിലാണ് ഒറ്റപ്പാലത്തുകാർ പ്രധാനമായും അഭിമാനിക്കുന്നത്. ചേറ്റൂർ ശങ്കരൻനായരുടെ പേരക്കുട്ടിയുടെ പേരക്കുട്ടിയാണ് അനിൽ മേനോൻ.

എട്ടുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിനായാണ് അനിൽ മേനോൻ ഉൾപ്പെടുന്ന സംഘം യാത്ര തിരിക്കുന്നത്. കസാക്കിസ്താനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എം.എസ്.-29 പേടകത്തിലാണ് ചൊവ്വാഴ്ച ഇവരുടെ യാത്ര ആരംഭിക്കുന്നത്. ഡോ. അനിൽ മേനോൻ എട്ടുമാസത്തോളം ബഹിരാകാശത്തുണ്ടാകും.
    user_News4uonline
    News4uonline
    ഒറ്റപ്പാലം, പാലക്കാട്, കേരളം•
    3 hrs ago
  • അമ്പലപ്പാറ വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിലെ ജൂൺ മാസത്തെ 'തൂലിക' ഡിജിറ്റൽ പത്രത്തിന്റെ പ്രകാശനം നടന്നു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗവും പൂർവ്വ വിദ്യാർത്ഥിയും കലാകാരനുമായ പി.സി സുരേഷ് ചടങ്ങിൽ പത്രം പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ എം. ശശികുമാർ, ടി. എസ് സഞ്ജീവ്, വി. വിദ്യ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
    1
    അമ്പലപ്പാറ വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിലെ ജൂൺ മാസത്തെ 'തൂലിക' ഡിജിറ്റൽ പത്രത്തിന്റെ പ്രകാശനം നടന്നു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗവും പൂർവ്വ വിദ്യാർത്ഥിയും കലാകാരനുമായ പി.സി സുരേഷ് ചടങ്ങിൽ പത്രം പ്രകാശനം ചെയ്തു.

ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ എം. ശശികുമാർ, ടി. എസ് സഞ്ജീവ്, വി. വിദ്യ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
    user_Sujith
    Sujith
    ഒറ്റപ്പാലം, പാലക്കാട്, കേരളം•
    21 hrs ago
  • നിലമ്പൂർ നഗരസഭ മോഡൽ സി.ഡി.എസ്. 28-ാം വാർഷികാഘോഷം 'മികവ്' എന്ന പേരിൽ നിലമ്പൂർ ഒ.സി.കെ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. നിർവഹിച്ചു. ചടങ്ങിൽ വെച്ച് നഗരസഭാ ചെയർപേഴ്സണും സി.ഡി.എസ്. പ്രസിഡന്റും ചേർന്ന് എം.എ.ൽ.എ.യെ മെമന്റോ നൽകി ആദരിച്ചു. മികച്ച അയൽക്കൂട്ടങ്ങളെയും എം.എൽ.എ. ആദരിക്കുകയും എ.ഡി.എസ്. താക്കോൽ ദാനം നിർവഹിക്കുകയും ചെയ്തു. നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. കുടുംബശ്രീ മെംബർ സെക്രട്ടറി കെ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.
    1
    നിലമ്പൂർ നഗരസഭ മോഡൽ സി.ഡി.എസ്. 28-ാം വാർഷികാഘോഷം 'മികവ്' എന്ന പേരിൽ നിലമ്പൂർ ഒ.സി.കെ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. നിർവഹിച്ചു. ചടങ്ങിൽ വെച്ച് നഗരസഭാ ചെയർപേഴ്സണും സി.ഡി.എസ്. പ്രസിഡന്റും ചേർന്ന് എം.എ.ൽ.എ.യെ മെമന്റോ നൽകി ആദരിച്ചു. മികച്ച അയൽക്കൂട്ടങ്ങളെയും എം.എൽ.എ. ആദരിക്കുകയും എ.ഡി.എസ്. താക്കോൽ ദാനം നിർവഹിക്കുകയും ചെയ്തു. നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. കുടുംബശ്രീ മെംബർ സെക്രട്ടറി കെ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.
    user_നിലമ്പൂർ മീഡിയ
    നിലമ്പൂർ മീഡിയ
    നിലമ്പൂർ, മലപ്പുറം, കേരളം•
    2 hrs ago
  • പാലക്കാട് ജില്ലയിലെ ഷൊർണൂർ വാടാനാംകുർശ്ശിയിൽ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധിക ദമ്പതികളിൽ ഒരാൾ മരണപ്പെട്ടു. വാടാനാംകുർശ്ശി സ്കൂൾ ഗ്രൗണ്ട് റോഡിലെ ശബരി നിവാസിൽ താമസിക്കുന്ന 71 കാരിയായ പുഷ്പലതയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ദിവാകരൻ (76) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടും വിട്ടുമാറാത്ത അസുഖവും കാരണമാണ് തങ്ങൾ ജീവനൊടുക്കുന്നതെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ദമ്പതികൾക്കൊപ്പം താമസിച്ചിരുന്ന 45 കാരനായ മകൻ ബിനുവാണ് പുഷ്പലതയെ മരിച്ച നിലയിലും ദിവാകരനെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ദിവാകരൻ. ഇരുവരും ഉറക്കഗുളിക കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. യഥാർത്ഥത്തിൽ പള്ളിപ്പുറം സ്വദേശികളായ ഈ കുടുംബം കുറച്ചു വർഷങ്ങൾക്കു മുമ്പാണ് വാടാനാംകുർശ്ശിയിലെ വീട്ടിൽ താമസം തുടങ്ങിയത്. മരണപ്പെട്ട പുഷ്പലതയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു.
    1
    പാലക്കാട് ജില്ലയിലെ ഷൊർണൂർ വാടാനാംകുർശ്ശിയിൽ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധിക ദമ്പതികളിൽ ഒരാൾ മരണപ്പെട്ടു. വാടാനാംകുർശ്ശി സ്കൂൾ ഗ്രൗണ്ട് റോഡിലെ ശബരി നിവാസിൽ താമസിക്കുന്ന 71 കാരിയായ പുഷ്പലതയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ദിവാകരൻ (76) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടും വിട്ടുമാറാത്ത അസുഖവും കാരണമാണ് തങ്ങൾ ജീവനൊടുക്കുന്നതെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ദമ്പതികൾക്കൊപ്പം താമസിച്ചിരുന്ന 45 കാരനായ മകൻ ബിനുവാണ് പുഷ്പലതയെ മരിച്ച നിലയിലും ദിവാകരനെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ദിവാകരൻ. ഇരുവരും ഉറക്കഗുളിക കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

യഥാർത്ഥത്തിൽ പള്ളിപ്പുറം സ്വദേശികളായ ഈ കുടുംബം കുറച്ചു വർഷങ്ങൾക്കു മുമ്പാണ് വാടാനാംകുർശ്ശിയിലെ വീട്ടിൽ താമസം തുടങ്ങിയത്. മരണപ്പെട്ട പുഷ്പലതയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു.
    user_News4uonline
    News4uonline
    ഒറ്റപ്പാലം, പാലക്കാട്, കേരളം•
    3 hrs ago
  • തൃത്താലയിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു. മലപ്പുറം എടപ്പാൾ ഭാഗത്തുനിന്നും തൃത്താല പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന പെട്ടി ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന നീലിയാട് സ്വദേശി ബഷീറിന്റെ ബൈക്കിൽ ഇടിച്ച ശേഷമാണ് വാഹനം കടയിലേക്ക് പാഞ്ഞുകയറി മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ചുപോവുകയും കടയുടെ മുൻഭാഗം തകരുകയും ചെയ്തു. അപകടത്തിൽ പെട്ടി ഓട്ടോയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭാഗ്യവശാൽ, ഡ്രൈവർക്ക് ഗുരുതരമായ പരിക്കുകൾ ഇല്ലെന്നാണ് വിവരം.
    1
    തൃത്താലയിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു. മലപ്പുറം എടപ്പാൾ ഭാഗത്തുനിന്നും തൃത്താല പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന പെട്ടി ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.

റോഡരികിൽ നിർത്തിയിട്ടിരുന്ന നീലിയാട് സ്വദേശി ബഷീറിന്റെ ബൈക്കിൽ ഇടിച്ച ശേഷമാണ് വാഹനം കടയിലേക്ക് പാഞ്ഞുകയറി മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ചുപോവുകയും കടയുടെ മുൻഭാഗം തകരുകയും ചെയ്തു. അപകടത്തിൽ പെട്ടി ഓട്ടോയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭാഗ്യവശാൽ, ഡ്രൈവർക്ക് ഗുരുതരമായ പരിക്കുകൾ ഇല്ലെന്നാണ് വിവരം.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    2 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.