മങ്ങാട് ഭിന്നശേഷിക്കാരനടക്കം കുടുംബാംഗങ്ങൾക്ക് തേനീച്ചകളുടെ കുത്തേറ്റ് പരിക്കേറ്റു. ഗ്രാമീണ മേഖലകളിൽ തേനീച്ചകളുടെ ആക്രമണങ്ങൾ തുടർക്കഥയാകുന്നു. മങ്ങാട് ഭിന്നശേഷിക്കാരനടക്കം കുടുംബാംഗങ്ങൾക്ക് തേനീച്ചകളുടെ കുത്തേറ്റ് പരിക്കേറ്റു. മങ്ങാട് വടക്കുമുറി ക്വോറിക്ക് സമീപം താമസിക്കുന്ന മൂത്താട്ടുപറമ്പിൽ വീട്ടിൽ 60കാരൻ കുട്ടൻ, മക്കളായ ഭിന്നശേഷിക്കാരനായ 27 കാരൻ ഹരിദാസൻ , സഹോദരി 34 കാരി പ്രിൻസി , 37 കാരൻ ബിജു എന്നിവർക്കാണ് തേനീച്ച കുത്തേറ്റത്. വ്യാഴാഴ്ച കാലത്ത് പത്തുമണിയോടുകൂടിയാണ് സംഭവം. സമീപത്തെ ക്വോറിയിൽ കൂടുകൂട്ടിയിരുന്ന തേനീച്ചകളാണ് കൂട്ടത്തോടെ പറന്ന് വന്ന് ഇവരെ ആക്രമിച്ചത്. തേനീച്ചക്കൂട് പരുന്ത് കൊത്തി ഇളകിയതാകാം സംഭവത്തിന് കാരണമായതെന്ന് അയൽവാസി രതീഷ് പറഞ്ഞു. തേനീച്ച ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി ഭിന്നശേഷിക്കാരനായ ഹരിദാസൻ മുച്ചക്രവാഹനവും എടുത്ത് പുറത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും കൂട്ടത്തോടെ തേനീച്ചകൾ ആക്രമിക്കുകയായിരുന്നു. ഹരിദാസിനെ രക്ഷപ്പെടുത്താൻ പുറകെ പോയ കുടുംബാംഗങ്ങളെയും തേനീച്ചകൾ ആക്രമിച്ചു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഹരിദാസിനെയും കുടുംബാംഗങ്ങളെയും ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
മങ്ങാട് ഭിന്നശേഷിക്കാരനടക്കം കുടുംബാംഗങ്ങൾക്ക് തേനീച്ചകളുടെ കുത്തേറ്റ് പരിക്കേറ്റു. ഗ്രാമീണ മേഖലകളിൽ തേനീച്ചകളുടെ ആക്രമണങ്ങൾ തുടർക്കഥയാകുന്നു. മങ്ങാട് ഭിന്നശേഷിക്കാരനടക്കം കുടുംബാംഗങ്ങൾക്ക് തേനീച്ചകളുടെ കുത്തേറ്റ് പരിക്കേറ്റു. മങ്ങാട് വടക്കുമുറി ക്വോറിക്ക് സമീപം താമസിക്കുന്ന മൂത്താട്ടുപറമ്പിൽ വീട്ടിൽ 60കാരൻ കുട്ടൻ, മക്കളായ ഭിന്നശേഷിക്കാരനായ 27 കാരൻ ഹരിദാസൻ , സഹോദരി 34 കാരി പ്രിൻസി , 37 കാരൻ ബിജു എന്നിവർക്കാണ് തേനീച്ച കുത്തേറ്റത്. വ്യാഴാഴ്ച കാലത്ത് പത്തുമണിയോടുകൂടിയാണ് സംഭവം. സമീപത്തെ ക്വോറിയിൽ കൂടുകൂട്ടിയിരുന്ന തേനീച്ചകളാണ് കൂട്ടത്തോടെ പറന്ന് വന്ന് ഇവരെ ആക്രമിച്ചത്. തേനീച്ചക്കൂട് പരുന്ത് കൊത്തി ഇളകിയതാകാം സംഭവത്തിന് കാരണമായതെന്ന് അയൽവാസി രതീഷ് പറഞ്ഞു. തേനീച്ച ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി ഭിന്നശേഷിക്കാരനായ ഹരിദാസൻ മുച്ചക്രവാഹനവും എടുത്ത് പുറത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും കൂട്ടത്തോടെ തേനീച്ചകൾ ആക്രമിക്കുകയായിരുന്നു. ഹരിദാസിനെ രക്ഷപ്പെടുത്താൻ പുറകെ പോയ കുടുംബാംഗങ്ങളെയും തേനീച്ചകൾ ആക്രമിച്ചു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഹരിദാസിനെയും കുടുംബാംഗങ്ങളെയും ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
- പുലാപ്പറ്റ :ചെറുനാലിശ്ശേരി ഭഗവതി ക്ഷേത്രത്തിൽ പൂരം കാണാൻ നിരവധി ഭക്തരാണ് വിവിധ തട്ടകദേശത്തുനിന്നും എത്തിച്ചേർന്നത് വള്ളുവനാടൻ ആചാരപ്പെരുമയിൽ ജന സാഗരത്തെ സാക്ഷിയാക്കി ചെറുനാലിശ്ശേരി ഭഗവതി ക്ഷേത്രത്തിൽ പുലാപ്പറ്റ പൂരം ആഘോഷിച്ചത് അനുഷ്ഠാന പെരുമയിൽ വലിയ ആറാട്ടിനും കാളവേലക്കും ശേഷമാണ് പുലാപ്പറ്റ പുരം കൊട്ടി കയറിയത്. വിവിധ ദേശവേല കളായ കൂട്ടാല കുതിര, കരിമ്പ നിന്നുള്ള കാളവേല, പത്തീശ്വരം, സികെ.നഗർ, കയറംകോടം, ചോലപ്പാടം, തെകീട്ടിൽ കിഴക്കൻ ദേശം, പടിഞ്ഞാ റൻ ദേശം, വടക്കൻ ദേശം തെക്കൻ ദേശം എന്നീ വേലക ളിൽ നിന്നായി തിറ, പൂതൻ, ആന, കാവടി, ദേവനൃത്തങ്ങൾ തുടങ്ങിയവ ക്ഷേത്ര മൈതാനി യിൽ സംഗമിച്ചു. ക്ഷേത്ര പ്രദ ക്ഷിണത്തോടെ ആഘോഷ ങ്ങൾക്കു സമാപനമായി.1
- practise one kick 1000 times !1