ഡൽഹി മാർച്ച് സമര വാളണ്ടിയർമാർ പുറപ്പെട്ടു തുടങ്ങി ട്രെയിൻ റദ്ദാക്കിയാലും വോളണ്ടിയമാർ കുറയില്ല ഡൽഹി മാർച്ച് സമര വാളണ്ടിയർമാർ പുറപ്പെട്ടു തുടങ്ങി **ട്രെയിൻ റദ്ദാക്കിയത് കൊണ്ട് വോളണ്ടിയർമാരുടെ എണ്ണത്തിൽ കുറവുണ്ടാകില്ല ഇടുക്കി: ഡൽഹി മാർച്ചിൽ പങ്കെടുക്കുന്നതിന് ഇടുക്കിയിൽ നിന്നും സമരവളണ്ടിയർമാർ ഇന്നലെ മുതൽ പുറപ്പെട്ടു തുടങ്ങി. മാർച്ചിന് അഭിവാദ്യമർപ്പിച്ച് 31 ന് ജില്ലയിൽ എമ്പാടും അഭിവാദ്യപ്രകടനങൾ നടക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിം കുമാർ അറിയിച്ചു. സമരവാളണ്ടിയർമാർക്ക് സഞ്ചരിക്കാൻ ബുക്ക് ചെയ്തിരുന്ന ട്രെയിൻ റദ്ദാക്കിയ ഫാസിസ്റ്റ് നടപടിക്കെതിരെ വ്യാപകമായ ജനരോക്ഷം ഉയർന്നിരുന്നു. ട്രെയിൻ റദ്ദാക്കിയത് കൊണ്ട് വോളന്റിയർമാരുടെ എണ്ണത്തിൽ ഒരാളുടെ കുറവ് പോലും ഉണ്ടായിട്ടില്ല. കേരളത്തിൽ നിന്നും പുറത്ത് നിന്നുമായി ട്രെയിൻ മാർഗ്ഗവും വിമാന മാർഗ്ഗവുമാണ് പ്രവർത്തകർ ഡെൽഹിക്ക് പോകുന്നത്. ട്രെയിന്‍ യാത്ര ജനങ്ങളുടെ അവകാശമാണ്. നമ്മള്‍ ഈ പോരാട്ടത്തിൽ തോല്‍ക്കില്ല. പ്രക്ഷോഭത്തിന്റെ പ്രചരണാർത്ഥം ജില്ലയിലുടനീളം ആവേശകരമായ കാൽനടജാഥകൾ സിപിഐ ലോക്കൽ കമ്മിറ്റികൾ സംഘടിപ്പിച്ചിരുന്നു. 'ഡൽഹി ചലോ' 'ബദലാവ് സരൂരി ഹേ' എന്നീ മുദ്രാവാക്യങ്ങളോടെ സെപ്റ്റംബർ ഒന്നിനാണ് ഡൽഹി റാം ലീലാ മൈതാനത്ത് റാലിയും പ്രക്ഷോഭ പരിപാടികളും നടത്തുന്നത്. വിലക്കയറ്റം അവസാനിപ്പിക്കുക, യുവജനങ്ങൾക്ക് തൊഴിലവസരം ഉറപ്പാക്കുക, സാർവത്രിക പൊതുജനാരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുക, വനിതാ സംവരണം ഉടനടി നടപ്പിലാക്കുക, താങ്ങുവിലക്ക് നിയമപരമായ ഗ്യരണ്ടി നൽകുക, തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുക, ബാലറ്റ് പേപ്പർ പുനഃസ്ഥാപിക്കുക, ജനാധിപത്യം സംരക്ഷിക്കുക, ദലിതർക്കും ഗോത്ര വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കുക, അതിക്രമങ്ങളും കുടിയിറക്കലും അവസാനിപ്പിക്കുക എന്നീ എട്ട് ആവശ്യങ്ങൾ മുൻനിർത്തിയണ് സമരപരിപാടി.
ഡൽഹി മാർച്ച് സമര വാളണ്ടിയർമാർ പുറപ്പെട്ടു തുടങ്ങി ട്രെയിൻ റദ്ദാക്കിയാലും വോളണ്ടിയമാർ കുറയില്ല ഡൽഹി മാർച്ച് സമര വാളണ്ടിയർമാർ പുറപ്പെട്ടു തുടങ്ങി **ട്രെയിൻ റദ്ദാക്കിയത് കൊണ്ട് വോളണ്ടിയർമാരുടെ എണ്ണത്തിൽ കുറവുണ്ടാകില്ല ഇടുക്കി: ഡൽഹി മാർച്ചിൽ പങ്കെടുക്കുന്നതിന് ഇടുക്കിയിൽ നിന്നും സമരവളണ്ടിയർമാർ ഇന്നലെ മുതൽ പുറപ്പെട്ടു തുടങ്ങി. മാർച്ചിന് അഭിവാദ്യമർപ്പിച്ച് 31 ന് ജില്ലയിൽ എമ്പാടും അഭിവാദ്യപ്രകടനങൾ നടക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിം കുമാർ അറിയിച്ചു. സമരവാളണ്ടിയർമാർക്ക് സഞ്ചരിക്കാൻ ബുക്ക് ചെയ്തിരുന്ന ട്രെയിൻ റദ്ദാക്കിയ ഫാസിസ്റ്റ് നടപടിക്കെതിരെ വ്യാപകമായ ജനരോക്ഷം ഉയർന്നിരുന്നു. ട്രെയിൻ റദ്ദാക്കിയത് കൊണ്ട് വോളന്റിയർമാരുടെ എണ്ണത്തിൽ ഒരാളുടെ കുറവ് പോലും ഉണ്ടായിട്ടില്ല. കേരളത്തിൽ നിന്നും പുറത്ത് നിന്നുമായി ട്രെയിൻ മാർഗ്ഗവും വിമാന മാർഗ്ഗവുമാണ് പ്രവർത്തകർ ഡെൽഹിക്ക് പോകുന്നത്. ട്രെയിന്‍ യാത്ര ജനങ്ങളുടെ അവകാശമാണ്. നമ്മള്‍ ഈ പോരാട്ടത്തിൽ തോല്‍ക്കില്ല. പ്രക്ഷോഭത്തിന്റെ പ്രചരണാർത്ഥം ജില്ലയിലുടനീളം ആവേശകരമായ കാൽനടജാഥകൾ സിപിഐ ലോക്കൽ കമ്മിറ്റികൾ സംഘടിപ്പിച്ചിരുന്നു. 'ഡൽഹി ചലോ' 'ബദലാവ് സരൂരി ഹേ' എന്നീ മുദ്രാവാക്യങ്ങളോടെ സെപ്റ്റംബർ ഒന്നിനാണ് ഡൽഹി റാം ലീലാ മൈതാനത്ത് റാലിയും പ്രക്ഷോഭ പരിപാടികളും നടത്തുന്നത്. വിലക്കയറ്റം അവസാനിപ്പിക്കുക, യുവജനങ്ങൾക്ക് തൊഴിലവസരം ഉറപ്പാക്കുക, സാർവത്രിക പൊതുജനാരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുക, വനിതാ സംവരണം ഉടനടി നടപ്പിലാക്കുക, താങ്ങുവിലക്ക് നിയമപരമായ ഗ്യരണ്ടി നൽകുക, തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുക, ബാലറ്റ് പേപ്പർ പുനഃസ്ഥാപിക്കുക, ജനാധിപത്യം സംരക്ഷിക്കുക, ദലിതർക്കും ഗോത്ര വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കുക, അതിക്രമങ്ങളും കുടിയിറക്കലും അവസാനിപ്പിക്കുക എന്നീ എട്ട് ആവശ്യങ്ങൾ മുൻനിർത്തിയണ് സമരപരിപാടി.
- മഴയെത്തും ടാർ ചെയ്ത് പൊതുമരാമത്ത് വകുപ്പ് തൊടുപുഴയിൽ വെള്ളക്കെട്ടിൽ ടാർ ചെയ്യുന്നു നിരവധിയാളുകൾ അപകടത്തിൽപ്പെട്ട തൊടുപുഴ പുളിമൂട്ടിൽ പമ്പിന് സമീപത്തെ അപകട കുഴിയിൽ പൊതുമരാമത്ത് വകുപ്പിൻ്റെ പ്രഹസനം. കനത്ത മഴയിൽ കെട്ടിക്കിടക്കുന്ന വെള്ളവും ചെളിയും നീക്കാതെ ലോറിയിലെത്തിച്ച ടാർ മിക്സ് ഒഴിച്ചാണ് കുഴിയടക്കൽ. തുടർച്ചയായി വെള്ളം ഒഴുകുന്നതിനാൽ കുഴിയിലിട്ട ടാർ ചുരുങ്ങിയ സമയത്തിനുള്ളിൽ പൊളിഞ്ഞ് പോകുമെന്ന് പ്രദേശത്ത് ഉണ്ടായിരുന്നവർ ചൂണ്ടിക്കാട്ടി.1
- എരുമേലിക്കര സ്പോർട്സ് എരിനയിൽ വഴിത്തല ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 25 ഉത്രാട ദിനത്തിൽ 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കായി ഓണം ബാഡ്മിൻറൺ ടൂർണമെൻറ് നടത്തി. വഴിത്തല : എരുമേലിക്കര സ്പോർട്സ് എരിനയിൽ വഴിത്തല ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 25 ഉത്രാട ദിനത്തിൽ 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കായി ഓണം ബാഡ്മിൻറൺ ടൂർണമെൻറ് നടത്തി. സിംഗിൾസ് വിഭാഗത്തിൽ ഷെഡാൻ സനൂജ് , ഈരാറ്റുപേട്ട യെ പരാജയപ്പെടുത്തി ഡേവിഡ് തോമസ് തൊടുപുഴ വിജയിയായി. ഡബിൾസ് വിഭാഗത്തിൽ സ്റാവൺ -ശിവ , വൈക്കം സഖ്യത്തെ പരാജയപ്പെടുത്തി ഷെഡാൻ സനൂജ് - നെയ്ഫ് , ഈരാറ്റുപേട്ട സഖ്യം വിജയികളായി. മണക്കാട് ഗ്രാമപഞ്ചായത്ത് മെമ്പറും, വഴിത്തല സഹകരണ ബാങ്ക് പ്രസിഡണ്ടും , വഴിത്തല ലയൻസ് ക്ലബ് പ്രസിഡണ്ടുമായ ക്ലമൻ്റ് ഇമ്മാനുവൽ മത്സരത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ അഡ്വൈസർ തമ്പി എരുമേലിക്കര അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് സെക്രട്ടറി ബോബി കാവനാൽ ട്രഷറർ സണ്ണി ജോസഫ് മീനംകുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വഴിത്തല സെൻറ് ആൻറണീസ് സ്കൂൾ മാനേജർ ഫാ : സിബിൻ കൂട്ടക്കല്ലിങ്കൽ , പുറപ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ടോമിച്ചൻ മുണ്ടുപാലം ലൂക്കോസ് എസ് തോമസ്, ജയദീപ് എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സംസ്ഥാന ബാഡ്മിൻറൺ മത്സരത്തിൽ 15 വയസ്സിൽ താഴെയും 17 വയസ്സിൽ താഴെയും വിഭാഗത്തിൽ വിജയിയായ ശ്രീഷറിനെ തദവസരത്തിൽ ഉപഹാരം നൽകി അനു മോദിച്ചു.2
- ഗ്രാന്റീസ് ടെക്നോളജിയിലേക്ക് നടത്തിയ എസ്എഫ് ഐ മാർച്ചിൽ സംഘർഷം.. തൊടുപുഴ :ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനു വിദ്യാർഥിയുടെ ജനനേന്ദ്രിയം സഹപാഠികൾ തകർത്ത സംഭവത്തിൽ എസ് എഫ് ഐ തൊടുപുഴയിലെ ഗ്രാൻഡിസ് ടെക്നോളജി എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഈ മാസം 19 നാണ് പ്രതിഷേധം നടത്തിയത്. പ്രവർത്തകർ സ്ഥാപനത്തിലേക്ക് കയറിയത് തടസപ്പെടുത്തി ജീവനക്കാർ രംഗത്തെത്തിയത് നേരിയ സംഘർഷത്തിനിടയാക്കി. പോലീസെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. എന്നാൽ ഓഫീസിൽ ചർച്ച നടക്കുന്നതിനിടെ പിന്നെയും ജീവനക്കാരും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ജീവനക്കാരന് മർദനമേറ്റു. വിദ്യാർഥിയെ മർദിച്ച വിവരം ആരും അറിയിച്ചിരുന്നില്ലെന്നും അറിഞ്ഞപ്പോൾത്തന്നെ നടപടി എടുത്തെന്നും അധികൃതർ പറഞ്ഞു. ഹോസ്റ്റൽ പരിശോധിച്ചപ്പോൾ ലഹരി ഉത്പ്പന്നങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും വ്യക്തമാക്കി. ലഹരി ഉപയോഗത്തിൻ്റെ വീഡിയോ അധ്യാപകനു ലഭിച്ച കാര്യം കുറ്റാരോപിതൻ അറിഞ്ഞതെങ്ങനെയെന്നും അന്വേഷിക്കും. വിദ്യാർഥിക്ക് നീതി ലഭിക്കുന്നതിനു എല്ലാ സഹായവും നൽകുമെന്ന് ഗ്രാൻ്റീസ് ടെക്നോളജി അഡ്മിനിസ്ട്രേറ്റീവ് മാനേജർ മാഹിൻ മുഹമ്മദ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരേ റാഗിംഗ് നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യാശ്രമം, ക്രൂരമായ ദേഹോപദ്രവം തുടങ്ങിയ വകുപ്പുകളും ചുമത്തി. പ്രതിയെ ഡിസ്‌മിസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആരോപണ വിധേയരായ മറ്റു രണ്ട് വിദ്യാർഥികളെ സസ്പെൻഡ് ചെയ്‌തിട്ടുണ്ടെന്നും സ്ഥാപന അ ധികൃതർ വ്യക്തമാക്കി. മൊബൈൽ ഫോൺ ആൻഡ് ലാപ്ടോപ്പ് സർവീസ് കോഴ്സ് പഠിക്കാനാണ് വിദ്യാർഥി സ്ഥാപനത്തിൽ എത്തിയത്. വീടാണ് ഹോസ്റ്റലായി സജജീകരിച്ചിരുന്നത്. മുറികളിലായി 11 പേരാണ് ഇവിടെയുള്ളത്. ഇതിൽ മൂന്നു പേർ സ്ഥിരമായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വി ദ്യാർഥിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം അധ്യാപകരെ അറിയിച്ചതിനാണ് ക്രൂരത അ രങ്ങേറിയത് . ഫോണിൽ ചിതീകരിച്ച ദ്യശ്യങ്ങൾ അധ്യാപകന് കൈമാറിയെന്ന് മന സിലാക്കിയതോടെ സഹപാഠികൾ അസഭ്യം പറയുകയും ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം തകർക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതികളായ മൂന്നുപേരെ കോടതി റിമാൻഡ് ചെയ്തു.1
- Aaj ki moti besan stets❤️❤️ HELLO FOLLOW ME❤️ ❤️ Follow my ID, I will send 6 lakh coins and 1 frame to your ID and unlock all games.🤗❤️ ❤️❤️HELLO FOLLOW KARIYE❤️❤️ Follow kro 6 lakh coin Send Krugi 1 frame Aapka game unlock ho Jayega ❤️🤗2
- ഇടുക്കി പൂപ്പാറയിലെ കാട്ടാന ആക്രമണം; പ്രതിഷേധം അവസാനിപ്പിച്ചുപൂപ്പാറയിലെ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ച സംഭവത്തിൽ ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ഉടുമ്പൻചോല എംഎൽഎ സേനാപതി വേണുവുമായി നടത്തിയ ചർച്ചയിൽ ധാരണയായതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം രൂപ ധനസഹായം നൽകും. ഇതിൽ ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. റവന്യൂ വകുപ്പ് നാല് ലക്ഷം രൂപയും കുടുംബത്തിന് നൽകുമെന്ന് അധികൃതർ അറിയിച്ചു. മരിച്ച ഒച്ച തേവരുടെ പോസ്റ്റുമോർട്ടം തേനി മെഡിക്കൽ കോളേജിൽ തന്നെ നടത്താനും ധാരണയായി. ബന്ധുക്കളുടെ അനുമതിയില്ലാതെ മൃതദേഹം തമിഴ്നാട്ടിലെ തേനി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയെന്നാരോപിച്ചായിരുന്നു ദേശീയപാത ഉപരോധിച്ച് പ്രതിഷേധം നടത്തിയത്. ഇടുക്കി മെഡിക്കൽ കോളേജിൽ സർജൻ ഇല്ലാത്തതിനാലാണ് മൃതദേഹം തേനിയിലേക്ക് മാറ്റിയതെന്നാണ് പൊലീസിന്റെ വിശദീകരണം. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ച തേവർ (62) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. തലക്കുളം എസ്റ്റേറ്റിലെ 12 ഏക്കർ ഭാഗത്ത് രാവിലെ മുതൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒച്ച തേവരെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. പ്രദേശത്ത് സ്ഥിരമായി കാട്ടാനശല്യം നേരിടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. വനംവകുപ്പിന്റെ ആർആർടി സംഘം ആനകളെ വനത്തിലേക്ക് തുരത്തിയാലും ഇവ വീണ്ടും ജനവാസമേഖലയിലേക്ക് തിരിച്ചെത്തുന്നതാണ് പതിവെന്നും നാട്ടുകാർ ആരോപിക്കുന്നു.4
- ഫ്യൂസ് ഊരിയ മോഷ്ടാവിനെകൈയ്യോടെ പിടികൂടി പീരുമേട് താലൂക്ക് സപ്ലൈ ഓഫീസർ എം ഗണേശൻ . വണ്ടിപ്പെരിയാർ വാളാടിയിൽ ദേശീയ പാതയ്ക്ക് അരികിൽ സ്ഥാപിച്ചിരിക്കുന്നവൈദ്യുതി നിയന്ത്രി തഫ്യൂസുകൾ മോഷ്ടിക്കാൻ ശ്രമിച്ചയാളെ യാണ് പിടികൂടിയത്.ഇയാളെവണ്ടിപ്പെരിയാർ പോലീസിൽ ഏൽപ്പിച്ചു. കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയോരത്ത്KSEB സ്ഥാപിച്ചിരിക്കുന്നവൈദ്യുതി നിയന്ത്രി തഫ്യൂസുകൾ മോഷ്ടിക്കുവാൻ ശ്രമം നടത്തിയ ആളെയാണ് പീരുമേട് താലൂക്ക് സപ്ലെ ഓഫീസർ എം. ഗണേശനും യാത്രികരും ചേർന്ന്കൈയ്യോടെ പിടികൂടിയത്.ഇതു വഴിയാത്ര ചെയ്യുകയായിരുന്ന ഗണേശൻ ഇയാൾ ഫ്യൂസുകൾഊരി ചാക്കിലാക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ പിടികൂടുകയായിരുന്നു. ഒപ്പം മറ്റ് വഴിയാത്രികരും ചേർന്നതോടെ ഇയാളോട് വിവരമന്വേഷിക്കുകയും മറുപടി പറയാതിരുന്നയാളെ മോഷ്ടാവാണെന്ന സംശയത്തിൽ പിടികൂടുകയുമായിരുന്നു. ഇയാളെ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.1
- കെ.പി.എം.എസ് കൊടകര യൂണിയൻ്റെ നേതൃത്വത്തിൽ മഹാത്മാ അയ്യന്‍കാളി ജയന്തി ആഘോഷിച്ചു. മഹാത്മാ അയ്യന്‍ കാളി ജയന്തി ആഘോഷിച്ചു കെ പി എം സ് കൊടകര യൂണിയന്റെ നേതൃത്വത്തില്‍ 164-ാമത് മഹാത്മാ അയ്യന്‍കാളി ജയന്തി ആഘോഷിച്ചു. കൊടകര സെന്ററില്‍ നടന്ന ജയന്തി സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. കെ. സുബ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി .എസ.് സതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. എസ് .വിമല്‍ ,ജില്ലാ സെക്രട്ടറി സി. വി. ബാബു ,യൂണിയന്‍ സെക്രട്ടറി കെ .യു. രതീപ്, ഖജാന്‍ജി എം. എ .ഗിരി ,എ. കെ. സാജു ,ടി കെ ഷാജു ,കെ വി ജനാര്‍ദ്ദനന്‍ ടി കെ വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. ജയന്തി ആഘോഷത്തിന്റെ ഭാഗമായി കൊടകര സെന്ററില്‍ പായസവിതരണവും നടത്തി.1
- ഇടുക്കി ഉപ്പുതോട്ടിൽ നിയന്ത്രണം നഷ്‌ടപെട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.മരിച്ചത് ഉപ്പുതോട് സ്വദേശി വാളനാംകുഴിയിൽ ബെന്നി ഇടുക്കി ഉപ്പുതോട്ടിൽ നിയന്ത്രണം നഷ്‌ടപെട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.മരിച്ചത് ഉപ്പുതോട് സ്വദേശി വാളനാംകുഴിയിൽ ബെന്നി കട്ടപ്പന :ഉപ്പുതോട്ടിൽ നിയന്ത്രണം നഷ്‌ടപെട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഉപ്പുതോട് സ്വദേശി വാളനാംകുഴിയിൽ ബെന്നി ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒന്നോടെ ഉപ്പുതോട് യൂണിയൻ ബാങ്കിനുസമീപമാണ് അപകടം. ഓട്ടോറിക്ഷ നിയന്ത്രണം നഷ്‌ടമായി തൊട്ടടുത്തുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. വെള്ളത്തിൽ വീണ വാഹനത്തിനുള്ളിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര് ബെന്നിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.1