എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ, മഞ്ഞളളൂർ കാപ്പ് കരയിലെ മണിയന്തടം ഭാഗത്തുള്ള സുനിൽ ഭവൻ വീട്ടിൽ രോഹിത് പി നായരെ (26) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഇതിനായുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പെരുമ്പാവൂർ, കുന്നത്തുനാട്, കല്ലൂർക്കാട്, തൊടുപുഴ, കരിമണ്ണൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം, മോഷണം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ ഫെബ്രുവരി അവസാനം തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിൻ്റെ സ്റ്റാഫ് പാർക്കിംഗ് ഏരിയയിൽ നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ചതിന് തൊടുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ഇയാൾക്കെതിരായ നടപടിയിലേക്ക് നയിച്ചത്. വാഴക്കുളം പോലീസ് ഇൻസ്പെക്ടർ എ.അനീഷ്, സബ്ബ് ഇൻസ്പെക്ടർമാരായ എസ്.എൻ സുമിത, വി.പി സജി മോൻ, അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർമാരായ വിനു എസ് നായർ, പി.വി അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ, മഞ്ഞളളൂർ കാപ്പ് കരയിലെ മണിയന്തടം ഭാഗത്തുള്ള സുനിൽ ഭവൻ വീട്ടിൽ രോഹിത് പി നായരെ (26) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഇതിനായുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പെരുമ്പാവൂർ, കുന്നത്തുനാട്, കല്ലൂർക്കാട്, തൊടുപുഴ, കരിമണ്ണൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം, മോഷണം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ ഫെബ്രുവരി അവസാനം തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിൻ്റെ സ്റ്റാഫ് പാർക്കിംഗ് ഏരിയയിൽ നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ചതിന് തൊടുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ഇയാൾക്കെതിരായ നടപടിയിലേക്ക് നയിച്ചത്. വാഴക്കുളം പോലീസ് ഇൻസ്പെക്ടർ എ.അനീഷ്, സബ്ബ് ഇൻസ്പെക്ടർമാരായ എസ്.എൻ സുമിത, വി.പി സജി മോൻ, അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർമാരായ വിനു എസ് നായർ, പി.വി അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
- തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ 38-ാമത് സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകിട്ട് 7.30ന് തൊടുപുഴ ഐ എം എ ഹാളില്‍ നടക്കും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ 2026-27 വര്‍ഷത്തേക്ക് ബെന്നി ജോസ് ഇല്ലിമൂട്ടില്‍ പ്രസിഡന്റായും ഡോ. ജെസ്വിന്‍ ചന്ദ്രശേഖര്‍ സെക്രട്ടറിയായും ജോബ് കെ ജേക്കബ് ട്രഷററായും സ്ഥാനമേല്‍ക്കും. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. സി എം രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 'ഹോപ്പ്' എന്ന റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പുതിയ സേവനപദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം ചടങ്ങില്‍ നടത്തും. റോട്ടറി അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എം പി, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഭവന നിര്‍മാണ പദ്ധതികള്‍, ഡയാലിസിസ് സഹായ പദ്ധതികള്‍, കേരളത്തിലെ ആദ്യ റോട്ടറി ബ്ലഡ് ഡൊണേഷന്‍ വാന്‍, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, ആദം സ്റ്റാര്‍ സമുച്ചയത്തിലെ ലിഫ്റ്റ്, വയോജന പരിപാലന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് കഴിഞ്ഞ 38 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് തൊടുപുഴയുടെ പ്രധാന നേട്ടങ്ങള്‍. നിയുക്ത പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ട്രഷറര്‍ ജോബ് കെ ജേക്കബ്, പാസ്റ്റ് പ്രസിഡന്റുമാരായ റോണി തോമസ്, ഡോ. റെജി ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.1
- നാസയിലെ ശാസ്ത്രജ്ഞനായ ഡോ. അനിൽ മേനോൻ ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുമ്പോൾ പാലക്കാട്ടുകാർക്കും ഒറ്റപ്പാലത്തുകാർക്കും ഇത് ഏറെ അഭിമാന നിമിഷമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലയാളിയായ ആദ്യ അധ്യക്ഷനും ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന ചേറ്റൂർ ശങ്കരൻനായരുടെ പിന്മുറക്കാരനാണ് അനിൽ മേനോൻ എന്നതിലാണ് ഒറ്റപ്പാലത്തുകാർ പ്രധാനമായും അഭിമാനിക്കുന്നത്. ചേറ്റൂർ ശങ്കരൻനായരുടെ പേരക്കുട്ടിയുടെ പേരക്കുട്ടിയാണ് അനിൽ മേനോൻ. എട്ടുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിനായാണ് അനിൽ മേനോൻ ഉൾപ്പെടുന്ന സംഘം യാത്ര തിരിക്കുന്നത്. കസാക്കിസ്താനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എം.എസ്.-29 പേടകത്തിലാണ് ചൊവ്വാഴ്ച ഇവരുടെ യാത്ര ആരംഭിക്കുന്നത്. ഡോ. അനിൽ മേനോൻ എട്ടുമാസത്തോളം ബഹിരാകാശത്തുണ്ടാകും.1
- അമ്പലപ്പാറ വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിലെ ജൂൺ മാസത്തെ 'തൂലിക' ഡിജിറ്റൽ പത്രത്തിന്റെ പ്രകാശനം നടന്നു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗവും പൂർവ്വ വിദ്യാർത്ഥിയും കലാകാരനുമായ പി.സി സുരേഷ് ചടങ്ങിൽ പത്രം പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ എം. ശശികുമാർ, ടി. എസ് സഞ്ജീവ്, വി. വിദ്യ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.1
- സംസ്ഥാന എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പരിശോധനാ പദ്ധതിയായ 'ഓപ്പറേഷൻ തണ്ടറി'ന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ വിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കരുവാറ്റ എസ്.എൻ. കടവ് ഭാഗത്ത് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടോണി ടി.എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സുധീഷ് (35) എന്നയാളെ 3.9 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണ് ഇയാളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ടോണി, സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയകൃഷ്ണൻ, മഹേഷ്, അതുൽ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ഇതേ ദിവസം ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കായംകുളം മേഖലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചിരുന്ന നാല് യുവാക്കളെയും എക്സൈസ് സംഘം പിടികൂടി. ഇവരെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു. ലഹരി വസ്തുക്കളുടെ കടത്തിനും വിതരണത്തിനുമെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ലഹരിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും, ലഹരിയുമായി ബന്ധപ്പെട്ട സംശയാസ്പദമായ വിവരങ്ങൾ വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.1
- വഴിത്തല ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയിൽ സ്‌മൃതി ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിബിത അനൂപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഗവൺമെന്റ് ചീഫ് വിപ്പും തൊടുപുഴ എം.എൽ.എയുമായ അപു ജോൺ ജോസഫ് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സലിം പി.ആർ. ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ ആയുഷ് മിഷൻ ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശ്രീദർശൻ കെ.എസ്. മേധ്യ രസായനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് വിശദീകരിച്ചു. തുടർന്ന്, പുറപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാർട്ടിൻ ജോസഫിന് മരുന്ന് നൽകിക്കൊണ്ട് അപു ജോൺ ജോസഫ് മേധ്യ രസായന വിതരണോദ്ഘാടനം നിർവഹിച്ചു. മഴക്കാല പ്രതിരോധ മരുന്ന് വിതരണോദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സി. ജോബ് നിർവഹിച്ചപ്പോൾ, യോഗ ഇൻസ്ട്രക്ടർ ഡോ. ശ്രീകുമാർ എം.എസ്. സ്മൃതി മെഡിറ്റേഷൻ പരിശീലനത്തിന് നേതൃത്വം നൽകി. ചടങ്ങിൽ മാർട്ടിൻ ജോസഫ്, രാജേശ്വരി ഹരിഹരൻ, അച്ചാമ്മ ജോയ്, ജോസ് കല്ലോലിക്കൽ, ഷാന്റി ടോമി, രതീഷ് വി.കെ., രഞ്ജിത്ത് കെ.ആർ., സിനി അജി, മിനി ടോമി, അഡ്വക്കേറ്റ് റെനീഷ് മാത്യു, ബിന്ദു ബെന്നി, ജോൺ സി. മണക്കാട്ട്, ടോമിച്ചൻ മുണ്ടുപാലം, ഡോ. ഹിമഗോപി, മിനിമോൾ ജോസഫ്, വിജയകുമാരി കെ.ബി., വിൻസി എബ്രഹാം, ഡോ. മിനി പി. തുടങ്ങിയവർ പങ്കെടുത്തു.1
- പാലക്കാട് ജില്ലയിലെ ഷൊർണൂർ വാടാനാംകുർശ്ശിയിൽ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധിക ദമ്പതികളിൽ ഒരാൾ മരണപ്പെട്ടു. വാടാനാംകുർശ്ശി സ്കൂൾ ഗ്രൗണ്ട് റോഡിലെ ശബരി നിവാസിൽ താമസിക്കുന്ന 71 കാരിയായ പുഷ്പലതയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ദിവാകരൻ (76) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടും വിട്ടുമാറാത്ത അസുഖവും കാരണമാണ് തങ്ങൾ ജീവനൊടുക്കുന്നതെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ദമ്പതികൾക്കൊപ്പം താമസിച്ചിരുന്ന 45 കാരനായ മകൻ ബിനുവാണ് പുഷ്പലതയെ മരിച്ച നിലയിലും ദിവാകരനെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ദിവാകരൻ. ഇരുവരും ഉറക്കഗുളിക കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. യഥാർത്ഥത്തിൽ പള്ളിപ്പുറം സ്വദേശികളായ ഈ കുടുംബം കുറച്ചു വർഷങ്ങൾക്കു മുമ്പാണ് വാടാനാംകുർശ്ശിയിലെ വീട്ടിൽ താമസം തുടങ്ങിയത്. മരണപ്പെട്ട പുഷ്പലതയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു.1
- തൃത്താലയിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു. മലപ്പുറം എടപ്പാൾ ഭാഗത്തുനിന്നും തൃത്താല പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന പെട്ടി ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന നീലിയാട് സ്വദേശി ബഷീറിന്റെ ബൈക്കിൽ ഇടിച്ച ശേഷമാണ് വാഹനം കടയിലേക്ക് പാഞ്ഞുകയറി മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ചുപോവുകയും കടയുടെ മുൻഭാഗം തകരുകയും ചെയ്തു. അപകടത്തിൽ പെട്ടി ഓട്ടോയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭാഗ്യവശാൽ, ഡ്രൈവർക്ക് ഗുരുതരമായ പരിക്കുകൾ ഇല്ലെന്നാണ് വിവരം.1