Shuru
Apke Nagar Ki App…
എസ്. എൻ. എം കോളേജ് മാല്യങ്കര രസതന്ത്ര വിഭാഗം അസോസിയേഷൻ്റെ പ്രവർത്തനോദ്ഘാടനം നടത്തി. പ്രിൻസിപ്പൽ ഡോ.ജിത.ടി.എച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ചെന്നൈ എസ്. ആർ എം ഇൻസ്റ്റിട്യൂട്ട് ഓഫ്യ സയൻസ് ആൻ്റ് ടെക്നോനോളജിയിലെ റിസർച്ച് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. അഭിലാഷ്.പി., സൂപ്പർ കപ്പാസിറ്ററുകളെപ്പറ്റി വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ നയിച്ചു.കെമിസ്ട്രി വിഭാഗം മേധാവി ശ്രീമതി അനുശ്രീ കെ.യു. , അസോസിയേഷൻ കൺവീനർ ഡോ. രശ്‌മി വി.സി., ഹിന്ദി മേധാവി ഡോ .ബബിത കെ. , വിദ്യാർത്ഥി പ്രതിനിധികളായ , നന്ദന എം.എസ്., ഗൗരി ഒ.എസ്, ,സൽജൽ ഒ. എസ്. എന്നിവർ സംസാരിച്ചു.
Sasi perumpadappil
എസ്. എൻ. എം കോളേജ് മാല്യങ്കര രസതന്ത്ര വിഭാഗം അസോസിയേഷൻ്റെ പ്രവർത്തനോദ്ഘാടനം നടത്തി. പ്രിൻസിപ്പൽ ഡോ.ജിത.ടി.എച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ചെന്നൈ എസ്. ആർ എം ഇൻസ്റ്റിട്യൂട്ട് ഓഫ്യ സയൻസ് ആൻ്റ് ടെക്നോനോളജിയിലെ റിസർച്ച് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. അഭിലാഷ്.പി., സൂപ്പർ കപ്പാസിറ്ററുകളെപ്പറ്റി വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ നയിച്ചു.കെമിസ്ട്രി വിഭാഗം മേധാവി ശ്രീമതി അനുശ്രീ കെ.യു. , അസോസിയേഷൻ കൺവീനർ ഡോ. രശ്‌മി വി.സി., ഹിന്ദി മേധാവി ഡോ .ബബിത കെ. , വിദ്യാർത്ഥി പ്രതിനിധികളായ , നന്ദന എം.എസ്., ഗൗരി ഒ.എസ്, ,സൽജൽ ഒ. എസ്. എന്നിവർ സംസാരിച്ചു.
More news from കേരളം and nearby areas
- കാടുമൂടി പീരുമേട്ടിലെ റോഡുകൾ: കാഴ്ച മറച്ച് കാട്ടുസൂര്യകാന്തി പീരുമേട് : പീരുമേട് ടൗണിൽ നിന്നും സിവിൽ സ്റ്റേഷനിലേക്കും എൽ.പി. സ്കൂൾ ഭാഗത്തേക്കും പോകുന്ന റോഡുകളുടെ ഇരുവശവും കാടുമൂടി കാൽനടയാത്രക്കാരും വാഹനങ്ങളും അപകടഭീഷണിയിൽ. പാതയോരങ്ങളിൽ കാട്ടുസൂര്യകാന്തി ഉൾപ്പെടെയുള്ള കാട്ടുചെടികൾ പത്തടിയോളം ഉയരത്തിൽ തിങ്ങിനിറഞ്ഞു വളർന്നതോടെ എതിരെ വരുന്ന വാഹനങ്ങൾ കാണാനാവാത്ത അവസ്ഥയാണ്. പ്രധാന റോഡിൽ നിന്ന് പീരുമേട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് എളുപ്പത്തിൽ എത്താൻ ജനങ്ങൾ ആശ്രയിക്കുന്ന ഇടവഴിയും പൂർണമായും കാടുമൂടിക്കിടക്കുകയാണ്. വളവുകളിൽ കാഴ്ച മറയുന്നതിനാൽ ഇരുചക്ര വാഹനയാത്രക്കാരും സ്കൂൾ കുട്ടികളുമടക്കം വലിയ അപകടസാധ്യതയാണ് നേരിടുന്നത്. ഇത്തരം കാട്ടുചെടികൾ വെട്ടിമാറ്റിയതുകൊണ്ട് മാത്രം പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ലെന്ന് നാട്ടുകാർ പറയുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ ജെ.സി.ബി. ഉപയോഗിച്ച് ഇവയുടെ വേരടക്കം പിഴുതുമാറ്റണം. അല്ലാത്തപക്ഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവ വീണ്ടും തഴച്ചുവളരും. റോഡിലെ ദുരവസ്ഥ ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പീരുമേട് ടൗൺ–സിവിൽ സ്റ്റേഷൻ റോഡ്, പീരുമേട് തോട്ടപ്പുര റോഡ് എന്നിവയുടെ ഇരുവശത്തുമുള്ള കാടുകൾ അടിയന്തരമായി വെട്ടിമാറ്റി സുരക്ഷിത യാത്ര ഉറപ്പാക്കണമെന്ന് ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. കാൽനടയാത്രക്കാരുടെയും വിദ്യാർഥികളുടെയും ജീവന് ഭീഷണിയായ ഈ വിഷയത്തിൽ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.3
- അട്ടപ്പാടി ചിറ്റൂരിൽ ഇറിഗേഷൻ വകുപ്പിന്റെ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി. അട്ടപ്പാടി ചിറ്റൂരിൽ ഇറിഗേഷൻ വകുപ്പിന്റെ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി. അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതിയുടെ ഏക്കർ കണക്കിന് ഭൂമിയാണ് സ്വകാര്യ വ്യക്തി കയ്യേറിയത്. അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും ഇല്ല. ഈ ഭൂമിയിൽ ഉണ്ടായിരുന്ന കേക്ക് ഈട്ടി അടക്കം ഉള്ള മരങ്ങൾ മുറിച്ചുമാറ്റി. അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതിയുടെ കീഴിൽ ഡാം നിർമ്മിക്കാൻ സർക്കാർ വില കൊടുത്ത് വാങ്ങിയ സ്ഥലമാണ് സ്വകാര്യ വ്യക്തി വ്യാജരേഖ ഉണ്ടാക്കി കയ്യേറിയത്.4
- ചാലിയാറിൽ വൻതോതിൽ മണൽ കടത്ത് : തടയാൻ വാഴക്കാട് പോലീസിൻ്റെ നേതൃത്വത്തിൽ പൂഴിപാതാറിലേക്കുളള അനധികൃത റോഡുകൾ മാന്തി മലപ്പുറം വാഴക്കാട് വൻതോതിൽ ചാലിയാറിൽ മണൽ കടത്ത് . തടയാൻ വാഴക്കാട് പോലീസിൻ്റെ നേതൃത്വത്തിൽ പൂഴിപാതാറിലേക്കുളള എളമരം , മപ്രം , വെട്ടുപ്പാറ കടവുകളിലെ അനതികൃത റോഡുകൾ മാന്തി മണൽ വാഹനങ്ങൾ ഇറങ്ങുന്നത് തടയുകയാണ് ലക്ഷ്യം.രാത്രി കാലങ്ങളിൽ പോലീസിൻ്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കലും അനതികൃത മണൽ കടത്ത് വാഹനങ്ങൾ പിടികൂടാൻ എത്തുന്ന പോലീസിൻ്റെ വാഹനങ്ങൾ വെട്ടിച്ച് കടന്ന് കളയുക യും പോലീസിനെ അപകടപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു.നമ്പർ ഇല്ലാത്ത വാഹനങ്ങളിൽ എത്തുന്ന ഇവരെ പിടികൂടാൻ പോലീസ് നന്നെ പാട് പെടുന്നു.വഴക്കാട് പോലീസ് സബ് ഇൻസ്പെക്ടർ സുരേഷിന്റെ നേതൃത്വത്തിലാണ് ചാലിയാറിന്റെ വിവിധ മണൽ പാധാറുകൾ ജെസിബി ഉപയോഗിച്ച് മാന്തുന്നത്2
- സര്‍ക്കാര്‍ പരിപാടികളില്‍ എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. ജീവിതശൈലീ രോഗങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പരിപാടികളില്‍ എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. പലഹാരം ഉണ്ടാക്കി ഉപജീവനം നടത്തുന്നവര്‍ക്ക് എണ്ണ ഉപയോഗിക്കാതെ പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലനം നല്‍കുമെന്നും വ്യക്തമാക്കി. വനിത ശിശു വികസന വകുപ്പ്, ഐസിഡിഎസ് സെല്‍ എന്നിവ ചേര്‍ന്ന് നടത്തുന്ന രാഷ്ട്രീയ പോഷണ്‍ മാ 2026, ബാലസ്പന്ദനം പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിലമ്പൂരില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ കളത്തുംപടിക്കല്‍, മേരീസ് ഷിബു, ജില്ലാ പ്രോഗ്രാം ഓഫിസര്‍ ടി.എന്‍.ധന്യ, എന്‍എച്ച്എം ഡിപിഎം ഡോ. കെ.എം.ജാനിഫ്, സിഡിപിഒമാരായ സി.സുലൈഖ, ടി.എം.ഷാഹിന ,സൂപ്പര്‍ വൈസര്‍മാരായ സെലീന ജോസഫ്, നിമ്മി കെ.ഏബ്രഹാം, എന്‍.ബിന്ദു, എന്‍എന്‍എം കോഓര്‍ഡിനേറ്റര്‍ യു.പി. സാലിം എന്നിവര്‍ പ്രസംഗിച്ചു. ഡോ കെ. ജലാലുദ്ദീന്‍ ക്ലാസ്സെടുത്തു. കുട്ടികളുടെ ആരോഗ്യപരിശോധന, പോഷകാഹാര പ്രദര്‍ശനം എന്നിവ നടത്തി.1
- ജംബുലിംഗം സുരേഷ് ബാലരാമപുരം പോലീസിന്റെ പിടിയിൽ തിരുവനന്തപുരം: നിരവധി കേസുകളിലെ പ്രതിയായ ജഠ ബുലിംഗം സുരേഷ് എന്ന് അറിയപ്പെടുന്ന സുരേഷിനെ ബാലരാമപുരം പോലീസ് പിടികൂടി. ഏകദേശം 12 വർഷം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ജംബുലിംഗത്തെ മറ്റൊരു കേസിലെ പ്രതിയായതിനെ തുടർന്നാണ് ബാലരാമപുരം പോലീസ് പിടികൂടിയത്. ഓപ്പറേഷൻ വിപ്പിൽ ലിസ്റ്റിൽ ഉള്ള പ്രതിയാണ് ജംബുലിംഗം സുരേഷ് എന്ന് അറിയപ്പെടുന്ന പ്രതി.1
- Build industry-ready skills in NGS, Bioinformatics, Python, Machine Learning & AI with Eminent Biosciences. Get practical exposure, real-world projects, and career-focused training1
- ഒറ്റമുറി ഷെഡിൽ ദുരിത ജീവിതം നയിച്ച കുടുംബത്തിന് ഫാദർ ജിജോ കുര്യൻ, നിർമ്മിച്ച് നൽകിയ വീടിന്റെ ഗൃഹപ്രവേശനും, നിർഭയം ഗ്രൂപ്പ് ഓഫ് സോഷ്യൽ സർവ്വിസിന്റെ നേതൃത്വത്തിൽ നൽകിയ വീട്ടുപകരണങ്ങളുടെ കൈ മാറ്റ ചടങ്ങും നടന്നു. പ്ലാസ്റ്റിക്ക് പടുതാ കൊണ്ട് മറച്ച ഒറ്റമുറി ഷെഡിൽ ദുരിത ജീവിതം നയിച്ച വേഴമ്പൻ തുണ്ടിയിൽ ദിവകരൻ, ദീപ ദമ്പതികൾക്ക് നിർമ്മിച്ച് നൽകിയ വീടിന്റെ ഗൃഹപ്രവേശവും , നിർഭയം ഗ്രൂപ്പ് ഓഫ് സോഷ്യൽ സർവ്വീസ് സംഘടനയുടെ നേതൃത്വത്തിൽ നൽകിയ വീട്ടു ഉപകരണങ്ങളുടെകൈമാറ്റ ചടങ്ങും ആണ് നടന്നത്, പഴയരിക്കണ്ടം, മൈലപ്പുഴയിൽ നടന്ന പരിപാടിയിൽ മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ സ്മിത ദീപു അധ്യക്ഷത വഹിച്ച യോഗത്തിൽ വീട്ട് ഉപകരണങ്ങളുടെ കൈമാറ്റ ചടങ്ങ് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് മെമ്പർ സിബിച്ചൻ മനയ്ക്കൽ നിർവ്വഹിച്ചു. നിസോ സംഘടന ഭാരവാഹി ആയ സിസ്റ്റർ ജീസാ മുഖ്യപ്രഭാഷണം നടത്തി. നിർഭയം ഗ്രൂപ്പ് ഓഫ് സോഷ്യൽ സർവ്വീസ് ചെയർമാൻ കണ്ണൻ പട്ടയകുടി, ആമുഖ പ്രഭാഷണം നടത്തി. ആശംസ അറിയിച്ച് സിസ്റ്റർ സീന, ശിവദാസ് പാലയ്ക്കാക്കുഴി, എന്നിവർ സംസാരിച്ചു. സാമൂഹ്യ രംഗത്തെ നിരവധി ആളുകൾ നിർമ്മാണപ്രവർത്ത നത്തിലും, പരിപാടിയി പങ്കാളി ആയി4
- അലഞ്ഞുതിരിയുന്ന പശുക്കളെ പിടികൂടി പീരുമേട്പഞ്ചായത്ത്ദേശീയപാതയിലുൾപ്പെടെ റോഡുകളിൽ അലഞ്ഞുതിരിഞ്ഞ് വാഹനയാത്രയ്ക്ക് തടസ്സവും അപകടഭീഷണിയും സൃഷ്ടിക്കുന്ന പശുക്കളെ പീരുമേട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പിടികൂടി പഞ്ചായത്ത് പരിധിയിൽ കെട്ടിയിട്ടു. റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ രണ്ട് മാസം മുമ്പ് അനൗൺസ്‌മെന്റ് നടത്തിയിരുന്നു. എന്നാൽ മുന്നറിയിപ്പുകൾ നൽകിയിട്ടും ഉടമകൾ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് അധികൃതർ ദേശീയപാതയിലൂടെയും മറ്റ് റോഡുകളിലൂടെയും അലഞ്ഞുനടന്ന പശുക്കളെ പിടികൂടിയത്. പിടികൂടിയ പശുക്കളുടെ ഉടമകൾ 15 ദിവസത്തിനകം പഞ്ചായത്ത് ഓഫീസിലെത്തി ആവശ്യമായ നടപടി സ്വീകരിക്കണം. നിശ്ചിത സമയത്തിനകം ഉടമകൾ എത്തി തീരുമാനം അറിയിക്കാത്ത പക്ഷം പഞ്ചായത്ത് നിയമാനുസൃതമായി തുടർനടപടികൾ സ്വീകരിക്കുകയും കന്നുകാലികളെ ലേലത്തിന് വിടുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലം അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.3
- തലസ്ഥാനത്ത് അതിരുവിട്ട് അദ്ധ്യാപകർ തമ്മിൽ കയ്യാങ്കളി തിരുവനന്തപുരം:വഴുതകാട് ബ്ലൈൻഡ് സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജിനെ മുൻ പ്രധാനാധ്യാപക മർദിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്.1