Shuru
Apke Nagar Ki App…
പീരുമേട്ടിലെ കച്ചേരിക്കുന്ന് അംഗൻവാടിയിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷരം പകർന്നു നൽകുന്ന അംഗൻവാടി തല പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് ഈ പരിപാടി ഉദ്ഘാടനം ചെയ്തു. 13-ാം വാർഡ് മെമ്പർ ഡോ. ആതിര ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, പുതുതായി അംഗൻവാടിയിൽ എത്തിയ ഏഴ് കുട്ടികളെ മധുരവും സമ്മാനങ്ങളും നൽകി സ്നേഹപൂർവ്വം സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിക്സൺ ജോർജ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ രേഖാ മോൾ, സി.ഡി.പി.ഒ രമ്യ, അംഗൻവാടി വർക്കർ മിനി കുമാരി, ഹെൽപ്പർ ഷീജ കെ എന്നിവർ പ്രസംഗിച്ചു. സ്കൂൾ കൗൺസിലർ, എ.എൽ.എം.എസ്.സി അംഗങ്ങൾ, രക്ഷകർത്താക്കൾ, എ.ജി. കുട്ടികൾ തുടങ്ങിയവരും പ്രവേശനോത്സവത്തിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഈ ആഘോഷത്തോടനുബന്ധിച്ച് അരങ്ങേറി.
സുനിൽ ജോസഫ്
പീരുമേട്ടിലെ കച്ചേരിക്കുന്ന് അംഗൻവാടിയിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷരം പകർന്നു നൽകുന്ന അംഗൻവാടി തല പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് ഈ പരിപാടി ഉദ്ഘാടനം ചെയ്തു. 13-ാം വാർഡ് മെമ്പർ ഡോ. ആതിര ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, പുതുതായി അംഗൻവാടിയിൽ എത്തിയ ഏഴ് കുട്ടികളെ മധുരവും സമ്മാനങ്ങളും നൽകി സ്നേഹപൂർവ്വം സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിക്സൺ ജോർജ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ രേഖാ മോൾ, സി.ഡി.പി.ഒ രമ്യ, അംഗൻവാടി വർക്കർ മിനി കുമാരി, ഹെൽപ്പർ ഷീജ കെ എന്നിവർ പ്രസംഗിച്ചു. സ്കൂൾ കൗൺസിലർ, എ.എൽ.എം.എസ്.സി അംഗങ്ങൾ, രക്ഷകർത്താക്കൾ, എ.ജി. കുട്ടികൾ തുടങ്ങിയവരും പ്രവേശനോത്സവത്തിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഈ ആഘോഷത്തോടനുബന്ധിച്ച് അരങ്ങേറി.
More news from Malappuram and nearby areas
- മലപ്പുറം ജില്ലയിലെ തിരുവാലി കൊന്നാഞ്ചേരി, പള്ളിത്തൊടിക പ്രദേശത്ത് ഫിറോസ് ബാബുവിന്റെ വീട്ടുപറമ്പിലെ തെങ്ങിന് ശക്തമായ ഇടിമിന്നലേറ്റ് തീപിടിച്ചു. കഴിഞ്ഞദിവസം വൈകുന്നേരമാണ് കനത്ത മഴയ്ക്കിടെ ഈ ശക്തമായ ഇടിമിന്നൽ ഉണ്ടായത്. ശക്തമായ ഇടിമിന്നൽ കാരണം തെങ്ങ് കത്തുകയും, വീടിന്റെ വയറിംഗും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിക്കുകയും ചെയ്തു. വൈകുന്നേരം മേഖലയിൽ കനത്ത മഴ ലഭിച്ചിരുന്നു.1
- തിരൂരങ്ങാടിയിൽ ലോറി നിറയെ സ്ഫോടക വസ്തുക്കൾ എത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസിയായ (NIA) എൻഐഎ മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിൽ പരിശോധന നടത്തി. തിരൂരങ്ങാടിയിലെ ഗോഡൗണിലും ലോറി ഉടമയുടെ വണ്ടൂർ പുതിയത്തുകുന്നിലെ ഭാര്യവീട്ടിലുമാണ് എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സ്ഫോടക വസ്തുക്കൾ എത്തിച്ചതിന്റെയും സൂക്ഷിച്ചതിന്റെയും സാഹചര്യങ്ങൾ കേന്ദ്രീകരിച്ചാണ് എൻഐഎയുടെ അന്വേഷണം പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ഈ പരിശോധനകൾ നടത്തിയതെന്നാണ് വിവരം. ഈ കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.3