ഭൂതത്താൻകെട്ട് 14 ഷട്ടറുകൾ തുറന്നു. മൂവാറ്റുപുഴ തൊടുപുഴ ആറുകൾ കരകവിഞ്ഞു. ആലുവയിൽ പെരിയാറിൽ ജലനിരപ്പ് ഉയരുന്നു, നദീതീരങ്ങളിൽ ജാഗ്രത നിർദേശം കൊച്ചി: പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ഭൂതത്താൻകെട്ട് അണക്കെട്ടിലേക്കുള്ള ജലപ്രവാഹം ഗണ്യമായി വർധിച്ചതിനെ തുടർന്ന് റിസർവോയറിലെ ജലനിരപ്പ് സുരക്ഷിതമായി നിലനിർത്തുന്നതിനായി ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. ആകെ 15 ഷട്ടറുകളിൽ 14 എണ്ണം തുറന്നിരിക്കുകയാണ്. ഇതിൽ 12 ഷട്ടറുകൾ അഞ്ച് മീറ്റർ വീതവും രണ്ട് ഷട്ടറുകൾ ആറ് മീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്. ഭൂതത്താൻകെട്ടിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളം എത്തിത്തുടങ്ങിയതോടെ പെരിയാർ കരകവിഞ്ഞ് ആലുവ മണപ്പുറത്തെ ക്ഷേത്രത്തിലേക്കുള്ള സ്റ്റപ്പുകൾ പൂർണമായും വെള്ളത്തിനടിയിലായി. ഭൂതത്താൻകെട്ടിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്നതിനാൽ പെരിയാറിന്റെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് പെരിയാർ വാലി ഇറിഗേഷൻ പ്രോജക്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നദിയിലിറങ്ങുന്നതും കുളിക്കുന്നതും മീൻപിടിത്തവും മറ്റ് അനാവശ്യ പ്രവർത്തനങ്ങളും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. അതേസമയം, ശക്തമായ മഴയെ തുടർന്ന് മൂവാറ്റുപുഴ ആറിലും തൊടുപുഴയാറിലും ജലനിരപ്പ് അപകടനില പിന്നിട്ടതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കാളിയാറിൽ ജലനിരപ്പ് മുന്നറിയിപ്പ് നിലയും മറികടന്നിട്ടുണ്ട്. ഈ നദികളുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഭൂതത്താൻകെട്ട് 14 ഷട്ടറുകൾ തുറന്നു. മൂവാറ്റുപുഴ തൊടുപുഴ ആറുകൾ കരകവിഞ്ഞു. ആലുവയിൽ പെരിയാറിൽ ജലനിരപ്പ് ഉയരുന്നു, നദീതീരങ്ങളിൽ ജാഗ്രത നിർദേശം കൊച്ചി: പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ഭൂതത്താൻകെട്ട് അണക്കെട്ടിലേക്കുള്ള ജലപ്രവാഹം ഗണ്യമായി വർധിച്ചതിനെ തുടർന്ന് റിസർവോയറിലെ ജലനിരപ്പ് സുരക്ഷിതമായി നിലനിർത്തുന്നതിനായി ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. ആകെ 15 ഷട്ടറുകളിൽ 14 എണ്ണം തുറന്നിരിക്കുകയാണ്. ഇതിൽ 12 ഷട്ടറുകൾ അഞ്ച് മീറ്റർ വീതവും രണ്ട് ഷട്ടറുകൾ ആറ് മീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്. ഭൂതത്താൻകെട്ടിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളം എത്തിത്തുടങ്ങിയതോടെ പെരിയാർ കരകവിഞ്ഞ് ആലുവ മണപ്പുറത്തെ ക്ഷേത്രത്തിലേക്കുള്ള സ്റ്റപ്പുകൾ പൂർണമായും വെള്ളത്തിനടിയിലായി. ഭൂതത്താൻകെട്ടിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്നതിനാൽ പെരിയാറിന്റെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് പെരിയാർ വാലി ഇറിഗേഷൻ പ്രോജക്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നദിയിലിറങ്ങുന്നതും കുളിക്കുന്നതും മീൻപിടിത്തവും മറ്റ് അനാവശ്യ പ്രവർത്തനങ്ങളും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. അതേസമയം, ശക്തമായ മഴയെ തുടർന്ന് മൂവാറ്റുപുഴ ആറിലും തൊടുപുഴയാറിലും ജലനിരപ്പ് അപകടനില പിന്നിട്ടതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കാളിയാറിൽ ജലനിരപ്പ് മുന്നറിയിപ്പ് നിലയും മറികടന്നിട്ടുണ്ട്. ഈ നദികളുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
- കള്ളൻമാർക്കും ഗുണമേന്മ കൂടിയ ഏലക്ക മതി ഇടുക്കി നെടുംകണ്ടത്ത് മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നും മോഷ്ടാവ് ഏലക്ക കടത്താൻ ശ്രമിച്ചത് ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന അര ലക്ഷം രൂപ നഷ്ട്ടപെട്ടു നാട്ടുകാരുടെ അവസരോചിത ഇടപെടൽ മൂലം മോഷ്ടാവിന് ഏലക്ക കടത്തികൊണ്ട് പോകാൻ സാധിച്ചില്ല നെടുംകണ്ടം ചക്കക്കാനത്ത് പ്രവർത്തിയ്ക്കുന്നപൊന്നൂസ് കാർഡമം ട്രെഡിങ് സെന്ററിൽ ആണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. മേഖലയിലെ ട്രാൻസ്ഫോർമർ ഓഫ് ചെയ്ത ശേഷമാണ് മോഷ്ടാവ് സ്ഥാപനത്തിന് അടുത്ത് എത്തിയത്. കെട്ടിടത്തിന് മുൻ ഭാഗത്ത് സ്ഥാപിച്ചിരുന്ന സി സി ടി വികളിൽ മുഖം പതിയാതിരിയ്ക്കാൻ ഇവ മുകളിലേയ്ക് തിരിച്ചു വെച്ച ശേഷമാണ് ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്നത്. കടയ്ക്കുള്ളിൽ ഗ്രേഡ് തിരിച്ചു വെച്ചിരുന്ന ഏറ്റവും വിലയേറിയ ഏലക്ക ഏതെന്നു വിലയിരുത്തിയ ശേഷം ആയിരുന്നു മോഷണം hold സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 50000 ഓളം രൂപയും ഗ്രേഡ് ചെയ്ത് തിരിച്ച് മൂന്ന് ചാക്കുകളിൽ ആയി സൂക്ഷിച്ചിരുന്ന ഏലക്കയും മോഷ്ടാവ് പുറത്ത് എത്തിച്ചു. ഈ സമയം കെട്ടിടത്തിന്റെ മുകൾ നിലയിൽ താമസിയ്ക്കുന്ന വീട്ടമ്മ ശബ്ദം കേട്ട് ഉണരുകയും വിവരം ഉടമയെ അറിയിക്കുകയുമായിരുന്നു. ഏലക്ക നിറച്ച ചാക്കുകൾ ചുമന്ന് മാറ്റാൻ ശ്രമിയ്ക്കുന്നതിനിടെ, പ്രദേശ വാസികൾ വിവരം അറിഞ്ഞതായി മനസിലാക്കിയ മോഷ്ടാവ് ഓടി രക്ഷപെട്ടു. സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ ഓടി കൂടുകയും മേഖലയിലെ മറ്റൊരു കെട്ടിടത്തിന് സമീപത്തു നിന്ന് രണ്ട് ചാക്ക് ഏലക്കായും മോഷണം നടന്ന കടയുടെ മുൻപിൽ നിന്ന് ഒരു ചാക്ക് ഏലക്കായും ലഭിച്ചു. Hold സ്ഥാപനത്തിന്റെ ഓഫീസ് പ്രവർത്തിയ്ക്കുന്ന ഷട്ടർ കൃത്യമായി മനസിലാക്കി ഈ ഷട്ടറിന്റെ പൂട്ട് മാത്രമാണ് തകർത്തത്. ബാക്കിയുള്ള ഷട്ടറുകളോട് ചേർന്ന് ഏലക്ക നിറച്ച ചാക്കുകൾ അടുക്കി വെച്ചിരിയ്ക്കുന്നതിനാൽ അകത്തു പ്രവേശിയ്ക്കാൻ ആവില്ല. സ്ഥാപനത്തിന് ഉള്ളിൽ പ്രവേശിച്ച മോഷ്ടാവ് ഏതാനും മിനിറ്റുകൾക് ഉള്ളിൽ തന്നെ മോഷണം നടത്തി പുറത്തിറങ്ങി hold നെടുംകണ്ടം പോലിസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവ് ശേഖരിച്ചു hold വീട്ടമ്മയുടെ അവസരോചിത ഇടപെടൽ മൂലം സ്ഥാപന ഉടമയ്ക് ലക്ഷങ്ങളുടെ ഏലക്ക ആണ് തിരികെ ലഭിച്ചത്1
- കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി പെരിന്തൽമണ്ണ: എരവിമംഗലം കിഴുങ്ങത്തോൾ താമസിക്കുന്ന തോട്ടശ്ശേരി സെയ്തലവിയുടെ വീടിന്റെ പരിസരത്തെ കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി. വീട്ടുടമ വിവരം അറിയിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ സ്ഥലത്തെത്തി. കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവറും സ്റ്റേഷൻ യൂണിറ്റ് ലീഡറുമായ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പ്രവർത്തകരായ നിസാം മാനത്ത്മംഗലം, കദീജ തോട്ടശ്ശേരി എന്നിവർ ചേർന്നാണ് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. പിടികൂടിയ പെരുമ്പാമ്പിനെ തുടർനടപടികൾക്കായി നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം (RRT)ക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.1
- കൊടിയത്തൂര് ഉരുൾപൊട്ടി വീടുകളിൽ വെള്ളം കയറി ക്രമാതീതമായി വെള്ളം ഉയരുകയാണ് കൊടിയത്തൂർ അടൂർ മലയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് തോടുകളിൽ ക്രമാതീതമായി വെള്ളം ഉയർന്നതിനെ തുടർന്ന് വീടുകളിൽ വെള്ളത്തിലായി1