അമ്മയെ മർദ്ദിച്ചത് ചോദ്യം ചെയ്തു; സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ പിടിയിൽ അതിരപ്പിള്ളി: അമ്മയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ അതിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. വാഴച്ചാൽ കാടാർ ഉന്നതി സ്വദേശി അപ്പു (31) ആണ് പിടിയിലായത്.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സഹോദരി സജീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഇരുപത്തിനാലാം തീയതി രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വാഴച്ചാൽ കാടാർ ഉന്നതിയിലെ കുടുംബവീട്ടിൽ വച്ച് പ്രതിയായ അപ്പു തന്റെ അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു. ഇത് കണ്ട സഹോദരി സജീന ചോദ്യം ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഇതിലുള്ള കടുത്ത വിരോധം മൂലം അപ്പു മാരകായുധമായ വെട്ടുകത്തി ഉപയോഗിച്ച് സജീനയുടെ കഴുത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.സംഭവത്തിന് ശേഷം അതിരപ്പിള്ളി എസ്.ഐ ജോസ്, ഫൈസൽ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റിലായ പ്രതിയെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
അമ്മയെ മർദ്ദിച്ചത് ചോദ്യം ചെയ്തു; സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ പിടിയിൽ അതിരപ്പിള്ളി: അമ്മയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ അതിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. വാഴച്ചാൽ കാടാർ ഉന്നതി സ്വദേശി അപ്പു (31) ആണ് പിടിയിലായത്.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സഹോദരി സജീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഇരുപത്തിനാലാം തീയതി രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വാഴച്ചാൽ കാടാർ ഉന്നതിയിലെ കുടുംബവീട്ടിൽ വച്ച് പ്രതിയായ അപ്പു തന്റെ അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു. ഇത് കണ്ട സഹോദരി സജീന ചോദ്യം ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഇതിലുള്ള കടുത്ത വിരോധം മൂലം അപ്പു മാരകായുധമായ വെട്ടുകത്തി ഉപയോഗിച്ച് സജീനയുടെ കഴുത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.സംഭവത്തിന് ശേഷം അതിരപ്പിള്ളി എസ്.ഐ ജോസ്, ഫൈസൽ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റിലായ പ്രതിയെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
- തിരുവോണപ്പുലരിയിൽ ചേലക്കോട് ചായക്കടയിലേക്ക് മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം; നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വാഹനാപകടം. വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിലെ ചേലക്കോട് റോഡരികിലെ ചായക്കടയിലേക്ക് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് തിരുവോണനാളിൽ ഉണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞത്. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫും പഴയന്നൂരിലേക്ക് യാത്രതിരിച്ച ഷമീറും ചായ കുടിക്കാനായി കടയിൽ എത്തിയപ്പോഴായിരുന്നു ദുരന്തം. രാവിലെ എട്ടുമണിയോടെ കോരിച്ചൊരിയുന്ന മഴയത്താണ് അപകടം സംഭവിച്ചത്. ഇരുവരെയും നിമിഷനേരം കൊണ്ട് ടാങ്കർ ലോറി അടിയിലാക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഘോഷനാളിൽ ഉണ്ടായ ഈ ദുരന്തം പ്രദേശത്തെയാകെ കനത്ത ദുഃഖത്തിലാഴ്ത്തി.1
- മറ്റത്തൂർ 19-ാം വാർഡിൽ ഒരു കാവനാടൻ ഓണോൽസവം സംഘടിപ്പിച്ചു കാവനാട് ഓണാഘോഷം സംഘടിപ്പിച്ചു മറ്റത്തൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഒരു കാവനാടന്‍ ഓണോത്സവം എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.ആര്‍. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ,ജില്ലാ പഞ്ചായത്ത് അംഗം കെ.ജെ. ഡിക്‌സണ്‍, മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സി.സി. ബിജു ,ടി.എ. ഉണ്ണികൃഷ്ണന്‍്, എ.കെ. സാജു, കെ.എസ് അപ്പുക്കുട്ടന്‍, ഷീജവത്സന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകരായ തെക്കിനിയത്ത് അന്തോണി, ചേത്തക്കുടത്ത് ശ്രീധരന്‍, മാഞ്ഞൂരാന്‍ പൗലോസ് എന്നിവരെ ആദരിച്ചു. കെ.എസ അജീഷ്, വി. കൃഷ്ണന്‍, ജിനി മുരളി, ഇ.കെ രാജലക്ഷ്മി , എം. കെ. ബാബു , കെ. എ അജീഷ്, പി.പി. രാജേഷ്, ജോജോ കാട്ടഌീടിക അനില്‍ ചേത്തക്കുടം, ടി.സി. അനില്‍, കെ.എസ് സുകുമാരന്‍, വര്‍ഗീസ് പുല്ലോക്കാരന്‍, നിമിഷ രാഹുല്‍, വിമലസുകുമാരന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പൂക്കള മത്സരം നടത്തി. ചൈത്രം ,കാരുണ്യ, ശിവശക്തി എന്നീ കുടുംബശ്രീ യുണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അങ്കണവാടി കുട്ടികള്‍ മുതല്‍ എണ്‍പതു പിന്നിട്ട വയോജനങ്ങളെ വരെ പങ്കെടുപ്പിച്ച് വിവിധ കായിക മത്സരങ്ങള്‍ നടത്തി. ഓലമെടയല്‍, ഗോലികളി, വാഴകയറ്റം, കസേരകളി, ഫുട്‌ബോള്‍ ഗോളടി, വടംവലി തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. അസ്ത്ര ഞാറക്കല്‍, ശ്രീശരണി മുളയം, കുമരഞ്ചിറ കാവിലമ്മ എന്നീ ടീമുകള്‍ പങ്കെടുത്ത വീരനാട്യം അരങ്ങേറി.1
- മുതുകുറിശ്ശി ശ്രീ കിരാതമൂർത്തി മഹാവിഷ്ണു ക്ഷേത്രത്തിൽ തിരുവോണനാളിൽ ദർശനത്തിനെത്തിയ ഭക്തജനത്തിരക്ക്.1
- ഉലകം ചുറ്റും വാലിബൻ: കാജാ ഹുസൈന്റെ യാത്രകൾക്ക് പിന്നിലെ കൗതുകം പാലക്കാട് ∙ യാത്രയെ വെറുമൊരു വിനോദമായി കാണാതെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് കൽപ്പാത്തി സ്വദേശിയായ കാജാ ഹുസൈൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുകയും പുതിയ സ്ഥലങ്ങളും കാഴ്ചകളും പരിചയപ്പെടുകയും ചെയ്യുന്നതാണ് കാജാ ഹുസൈന്റെ പ്രധാന ഹോബി. ഒഴിവുസമയം പാഴാക്കാതെ ഓരോ യാത്രയിലും പുതിയ അനുഭവങ്ങൾ തേടുകയാണ് ഈ യാത്രാപ്രേമി. സ്വന്തമായി വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പരിചയപ്പെട്ടതിന് ശേഷമാണ് സുഹൃത്തുക്കളെയും കൂട്ടി വീണ്ടും അവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ബൈക്ക്, ഓട്ടോറിക്ഷ, കാർ തുടങ്ങി സൗകര്യത്തിനനുസരിച്ച് വ്യത്യസ്ത വാഹനങ്ങളിലാണ് യാത്ര. യാത്രയിൽ സ്ഥിരം സഹചാരികളായ നൗഫൽ, റിയാസ് തുടങ്ങിയ സുഹൃത്തുക്കളും പലപ്പോഴും ഒപ്പമുണ്ടാകും. യാത്രകൾക്ക് വലിയ ചെലവ് വരുത്താതിരിക്കാനും കാജാ ഹുസൈൻ പ്രത്യേകം ശ്രദ്ധിക്കുന്നു. രാവിലെ തന്നെ യാത്ര പുറപ്പെടും. ആവശ്യമായ കാര്യങ്ങൾക്ക് മാത്രം ചെലവഴിച്ച് ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള ചെലവുകൾ പരമാവധി ചുരുക്കുകയാണ് രീതി. കുറഞ്ഞ നിരക്കിലുള്ള താമസസൗകര്യങ്ങൾ കണ്ടെത്തുന്നതിലും യാത്രാ ചെലവ് നിയന്ത്രിക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തുന്നു. മദ്യപാനവും പുകവലിയും ഉൾപ്പെടെയുള്ള ശീലങ്ങളൊന്നുമില്ലാതെ ലളിതമായ ജീവിതശൈലിയാണ് കാജാ ഹുസൈന്റെ യാത്രകൾക്കും കരുത്ത്. യാത്രയിൽ ഓരോ നിമിഷവും ആസ്വദിക്കുമ്പോഴും അനാവശ്യ ചെലവുകളോ ആർഭാടങ്ങളോ ഒഴിവാക്കുന്നു. യാത്രകളോടുള്ള ഈ ഇഷ്ടം സുഹൃത്തുക്കൾക്കിടയിലും കാജാ ഹുസൈനെ വ്യത്യസ്തനാക്കുന്നു. ഒരു സ്ഥലത്തെക്കുറിച്ച് കേൾക്കുമ്പോൾ അവിടേക്ക് എങ്ങനെ എത്താം, എന്തൊക്കെ കാണാം, കുറഞ്ഞ ചെലവിൽ എങ്ങനെ യാത്ര ചെയ്യാം എന്നൊക്കെയാണ് അടുത്ത ആലോചന. ആദ്യം സ്വയം പോയി സ്ഥലത്തെ മനസ്സിലാക്കിയ ശേഷം സുഹൃത്തുക്കളെയും കൂട്ടി വീണ്ടും യാത്ര ചെയ്യുന്നതാണ് പതിവ്. യാത്രകൾക്കൊപ്പം ഉപജീവനത്തിനായി ഓട്ടോമൊബൈൽ ഷോപ്പും നടത്തിവരികയാണ് കാജാ ഹുസൈൻ. ജോലിത്തിരക്കുകൾക്കിടയിലും യാത്രയ്ക്കായി സമയം കണ്ടെത്തുന്ന അദ്ദേഹം, ജീവിതത്തിൽ ലഭിക്കുന്ന ഓരോ ദിവസവും പുതിയ അനുഭവങ്ങൾക്കായി ഉപയോഗിക്കണമെന്ന സന്ദേശമാണ് നൽകുന്നത്. യാത്ര ഒരു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള വഴി മാത്രമല്ല; പുതിയ മനുഷ്യരെയും സ്ഥലങ്ങളെയും അനുഭവങ്ങളെയും പരിചയപ്പെടാനുള്ള അവസരമാണെന്നാണ് കാജാ ഹുസൈന്റെ യാത്രകൾ പറയുന്നത്.3
- ഗ്രാന്റീസ് ടെക്നോളജിയിലേക്ക് നടത്തിയ എസ്എഫ് ഐ മാർച്ചിൽ സംഘർഷം.. തൊടുപുഴ :ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനു വിദ്യാർഥിയുടെ ജനനേന്ദ്രിയം സഹപാഠികൾ തകർത്ത സംഭവത്തിൽ എസ് എഫ് ഐ തൊടുപുഴയിലെ ഗ്രാൻഡിസ് ടെക്നോളജി എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഈ മാസം 19 നാണ് പ്രതിഷേധം നടത്തിയത്. പ്രവർത്തകർ സ്ഥാപനത്തിലേക്ക് കയറിയത് തടസപ്പെടുത്തി ജീവനക്കാർ രംഗത്തെത്തിയത് നേരിയ സംഘർഷത്തിനിടയാക്കി. പോലീസെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. എന്നാൽ ഓഫീസിൽ ചർച്ച നടക്കുന്നതിനിടെ പിന്നെയും ജീവനക്കാരും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ജീവനക്കാരന് മർദനമേറ്റു. വിദ്യാർഥിയെ മർദിച്ച വിവരം ആരും അറിയിച്ചിരുന്നില്ലെന്നും അറിഞ്ഞപ്പോൾത്തന്നെ നടപടി എടുത്തെന്നും അധികൃതർ പറഞ്ഞു. ഹോസ്റ്റൽ പരിശോധിച്ചപ്പോൾ ലഹരി ഉത്പ്പന്നങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും വ്യക്തമാക്കി. ലഹരി ഉപയോഗത്തിൻ്റെ വീഡിയോ അധ്യാപകനു ലഭിച്ച കാര്യം കുറ്റാരോപിതൻ അറിഞ്ഞതെങ്ങനെയെന്നും അന്വേഷിക്കും. വിദ്യാർഥിക്ക് നീതി ലഭിക്കുന്നതിനു എല്ലാ സഹായവും നൽകുമെന്ന് ഗ്രാൻ്റീസ് ടെക്നോളജി അഡ്മിനിസ്ട്രേറ്റീവ് മാനേജർ മാഹിൻ മുഹമ്മദ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരേ റാഗിംഗ് നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യാശ്രമം, ക്രൂരമായ ദേഹോപദ്രവം തുടങ്ങിയ വകുപ്പുകളും ചുമത്തി. പ്രതിയെ ഡിസ്‌മിസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആരോപണ വിധേയരായ മറ്റു രണ്ട് വിദ്യാർഥികളെ സസ്പെൻഡ് ചെയ്‌തിട്ടുണ്ടെന്നും സ്ഥാപന അ ധികൃതർ വ്യക്തമാക്കി. മൊബൈൽ ഫോൺ ആൻഡ് ലാപ്ടോപ്പ് സർവീസ് കോഴ്സ് പഠിക്കാനാണ് വിദ്യാർഥി സ്ഥാപനത്തിൽ എത്തിയത്. വീടാണ് ഹോസ്റ്റലായി സജജീകരിച്ചിരുന്നത്. മുറികളിലായി 11 പേരാണ് ഇവിടെയുള്ളത്. ഇതിൽ മൂന്നു പേർ സ്ഥിരമായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വി ദ്യാർഥിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം അധ്യാപകരെ അറിയിച്ചതിനാണ് ക്രൂരത അ രങ്ങേറിയത് . ഫോണിൽ ചിതീകരിച്ച ദ്യശ്യങ്ങൾ അധ്യാപകന് കൈമാറിയെന്ന് മന സിലാക്കിയതോടെ സഹപാഠികൾ അസഭ്യം പറയുകയും ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം തകർക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതികളായ മൂന്നുപേരെ കോടതി റിമാൻഡ് ചെയ്തു.1
- തെക്കുംഭാഗം യൂണിവേഴ്സൽ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണോത്സവം2026 ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് അൻഷാദ് ഉദ്ഘാടനം ചെയ്യുന്നു തെക്കുംഭാഗം യൂണിവേഴ്സൽ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ഓണാോത്സവം 2026 നടത്തപ്പെട്ടു മലയാളികളുടെ മനസ്സിൽ എന്നെന്നും മധുര സ്മരണകൾ ഉണർത്തുന്ന മാവേലി ഭരണത്തിന്റെ ഓർമ്മ പുതുക്കുന്ന ചിങ്ങമാസത്തിലെ തിരുവോണം വീണ്ടും വരവായി ഈ ആഘോഷനാളുകൾ കൂടുതൽ ധന്യമാക്കുന്നതിനായി തെക്കുംഭാഗം യൂണിവേഴ്സൽ സ്പോർട്സ് ക്ലബ് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു ക്ലബ്ബ് രക്ഷാധികാരി എ കെ സുഭാഷ് കുമാർ സ്വാഗതം പറഞ്ഞ യോഗം പ്രസിഡണ്ട് ഡാലിഷ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അൻഷാദ് മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. ആശംസകൾ അറിയിച്ചുകൊണ്ട് ബേബി തോമസ് കാവാലം ഷീല ദീപുപള്ളത്ത് ,രാജേഷ് മണ്ഡപത്തിൽ, തുടങ്ങിയവർ സംസാരിച്ചു.. വാഴയിൽ കയറ്റ മത്സരം, കുപ്പിയിൽ വെള്ളം നിറയ്ക്കൽ ,ഗോളടി മത്സരം ,കലം തല്ലിപ്പൊട്ടിക്കൽ, വടംവലി തുടങ്ങിയ നിരവധി മത്സരങ്ങളിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു വിനോദ് സമ്മാനവിതരണം ശശി ഗോപാലൻ സബ് ഇൻസ്പെക്ടർ പോലീസ് കുളമാവ് നിർവഹിച്ചു .1
- ചാലിയാർ ഇടിവണ്ണ പള്ളിയിൽ മോഷണം. ദർസ് വിദ്യാർത്ഥികളുടെ ലാപ്ടോപ്പ് നഷ്ടപ്പെട്ടു.ചൊവ്വാഴ്ച രാവിലെ 9:30 ഓടെയാണ് മോഷണം നടന്നത് ചാലിയാർ ഇടിവണ്ണ പള്ളിയിൽ മോഷണം. ദർസ് വിദ്യാർത്ഥികളുടെ ലാപ്ടോപ്പ് നഷ്ടപ്പെട്ടു.ചൊവ്വാഴ്ച രാവിലെ 9:30 ഓടെയാണ് മോഷണം നടന്നത്. പ്രദേശത്ത് നബിദിന റാലി നടക്കുന്നതിനാൽ പള്ളിയിൽ ആരും ഉണ്ടായിരുന്നില്ല. ദർസ് വിദ്യാർത്ഥികളുടെ ലാപ്ടോപ്പ്, ചാർജർ ,ബാഗ് തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. പള്ളിയിലെ സി സി ടി വി യിൽ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പള്ളി കമ്മിറ്റിയുടെ പരാതിയിൽ നിലമ്പൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയയാളാണ് മോഷണം നടത്തിയതെന്നാണ് നിഗമനം.1
- പാലക്കാട് തിരുവേഗപ്പുറ പൈലിപ്പുറത്ത് എട്ടുവയസ്സുകാരൻ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി പാലക്കാട് തിരുവേഗപ്പുറ പൈലിപ്പുറത്ത് എട്ടുവയസ്സുകാരൻ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം.കൂട്ടുകാരനൊപ്പം പുഴയുടെ സമീപത്ത് കളിക്കാൻ പോയതിന് പിന്നാലെയാണ് കുട്ടി പുഴയിൽ ഇറങ്ങിയത്. ഇരുവരും പുഴയിലേക്ക് ഇറങ്ങിയെങ്കിലും ഒരാൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ട് കരയിലേക്ക് നീന്തിക്കയറി. ഇതിനിടെയാണ് മറ്റൊരു കുട്ടി ഒഴുക്കിൽപ്പെട്ട് കാണാതായത്.സമീപത്തെ വീടുകളിലെത്തി ഒപ്പമുണ്ടായിരുന്ന കുട്ടി തന്നെയാണ് കൂട്ടുകാരൻ ഒഴുക്കിൽപെട്ടതായി വിവരമറിയിച്ചത്. തുടർന്ന് പട്ടാമ്പി ഫയർഫോഴ്സും പൈലിപ്പുറത്തെ മുങ്ങൽ വിദഗ്ധരും ചേർന്ന് കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു.കുട്ടി ഒഴുക്കിൽപ്പെട്ടതിന്റെ കൃത്യമായ സാഹചര്യം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. രാത്രിയിലും സാധ്യമായത്ര തിരച്ചിൽ ശക്തമാക്കുമെന്ന് കൊപ്പം പോലീസ് അറിയിച്ചു.3