logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

പത്തനംതിട്ടയിലെ ഗവി വനമേഖലയിൽ അംഗണവാടി ജീവനക്കാരിയായ മേനകയെ (30) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ മൂഴിയാർ ആദിവാസി ഉന്നതിയിലെ വിനോദ് കുമാർ പോലീസിനോട് കുറ്റം സമ്മതിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഗവിയിൽ നിന്ന് മീനാറിലേക്ക് നടന്നുപോകുകയായിരുന്ന മേനകയെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് കടന്നുപിടിച്ച് വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് ഇയാൾ മൊഴി നൽകി. യുവതിയുടെ തല തോട്ടിൽ മുക്കിപ്പിടിച്ച് മരണം ഉറപ്പാക്കിയ ശേഷം, ഗവി വെയ്റ്റിങ് ഷെഡിന് സമീപം തിരിച്ചെത്തി കൂടെയുണ്ടായിരുന്ന ബന്ധുവായ പെൺകുട്ടിയേയും കൂട്ടി ബസിൽ കയറി കടന്നുകളയുകയായിരുന്നെന്നും വിനോദ് കുമാർ പോലീസിനോട് വെളിപ്പെടുത്തി. ഗവി കെഎഫ്ഡിസി ജീവനക്കാരൻ സുരേഷിന്റെ ഭാര്യയാണ് മേനക. സഞ്ചനയാണ് മകൾ. മേനകയുടെ വീട്ടിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള അംഗണവാടിയിലേക്കുള്ള വനപാതയിലൂടെ നടന്നുപോകുമ്പോളായിരുന്നു ആക്രമണം. ഈ സമയം പിതൃസഹോദരനുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന യുവതിക്ക് പെട്ടെന്ന് ആക്രമണമുണ്ടായപ്പോൾ, എന്തോ അപകടം സംഭവിച്ചെന്ന് മനസ്സിലാക്കിയ പിതൃസഹോദരൻ ഗവിയിലുള്ള ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിച്ചു. ആദ്യം വന്യമൃഗത്തിന്റെ ആക്രമണമാകാമെന്ന് കരുതിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. പിന്നീട് നാട്ടുകാരും കെഎഫ്ഡിസി ഉദ്യോഗസ്ഥരും വനപാലകരും ചേർന്ന് നടത്തിയ തിരച്ചിലിൽ ഗവി-മീനാർ റോഡിൽ നിന്ന് 40 മീറ്ററോളം അകലെ ഗവിയാർ തോടിനോട് ചേർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. തല വെള്ളത്തിലും ഉടൽ കരയിലുമായിരുന്നു. പിന്നിൽ നിന്ന് ആക്രമിച്ച ശേഷം റോഡിൽ നിന്ന് വലിച്ചിഴച്ചു മാറ്റിയെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകമാണെന്ന് വ്യക്തമായതോടെ, മേനക നടന്നുപോകുമ്പോൾ വഴിയരികിൽ നിന്നിരുന്ന വിനോദ് കുമാറിലേക്ക് സംശയം നീണ്ടു. പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിയിലേക്കുള്ള കെഎസ്‌ആർടിസി ബസിൽ ഇയാൾ ഒരു കുട്ടിയുമായി കയറുന്നത് കണ്ട നാട്ടുകാർ വള്ളക്കടവ് ചെക്പോസ്റ്റിൽ വിവരമറിയിച്ചു. തുടർന്ന് വിനോദ് കുമാറിനെ പോലീസ് പിടികൂടുകയായിരുന്നു. വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി പത്തനംതിട്ട പോലീസിന് കൈമാറിയിട്ടുണ്ട്. മൂഴിയാർ എസ്‌എച്ച്‌ഒ ആർ.പ്രകാശിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. ജില്ലാ പോലീസ് മേധാവി ആർ.ആനന്ദും സ്ഥലത്ത് സന്ദർശനം നടത്തി.

17 hrs ago
user_HEMACHANDRAN GURUKRIPA
HEMACHANDRAN GURUKRIPA
കാർത്തികപ്പള്ളി, ആലപ്പുഴ, കേരളം•
17 hrs ago
681c3b0a-cbc8-4f40-85a8-a1ebc9ee4cb9

പത്തനംതിട്ടയിലെ ഗവി വനമേഖലയിൽ അംഗണവാടി ജീവനക്കാരിയായ മേനകയെ (30) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ മൂഴിയാർ ആദിവാസി ഉന്നതിയിലെ വിനോദ് കുമാർ പോലീസിനോട് കുറ്റം സമ്മതിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഗവിയിൽ നിന്ന് മീനാറിലേക്ക് നടന്നുപോകുകയായിരുന്ന മേനകയെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് കടന്നുപിടിച്ച് വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് ഇയാൾ മൊഴി നൽകി. യുവതിയുടെ തല തോട്ടിൽ മുക്കിപ്പിടിച്ച് മരണം ഉറപ്പാക്കിയ ശേഷം, ഗവി വെയ്റ്റിങ് ഷെഡിന് സമീപം തിരിച്ചെത്തി കൂടെയുണ്ടായിരുന്ന ബന്ധുവായ പെൺകുട്ടിയേയും കൂട്ടി ബസിൽ കയറി കടന്നുകളയുകയായിരുന്നെന്നും വിനോദ് കുമാർ പോലീസിനോട് വെളിപ്പെടുത്തി. ഗവി കെഎഫ്ഡിസി ജീവനക്കാരൻ സുരേഷിന്റെ ഭാര്യയാണ് മേനക. സഞ്ചനയാണ് മകൾ. മേനകയുടെ വീട്ടിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള അംഗണവാടിയിലേക്കുള്ള വനപാതയിലൂടെ നടന്നുപോകുമ്പോളായിരുന്നു ആക്രമണം. ഈ സമയം പിതൃസഹോദരനുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന യുവതിക്ക് പെട്ടെന്ന് ആക്രമണമുണ്ടായപ്പോൾ, എന്തോ അപകടം സംഭവിച്ചെന്ന് മനസ്സിലാക്കിയ പിതൃസഹോദരൻ ഗവിയിലുള്ള ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിച്ചു. ആദ്യം വന്യമൃഗത്തിന്റെ ആക്രമണമാകാമെന്ന് കരുതിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. പിന്നീട് നാട്ടുകാരും കെഎഫ്ഡിസി ഉദ്യോഗസ്ഥരും വനപാലകരും ചേർന്ന് നടത്തിയ തിരച്ചിലിൽ ഗവി-മീനാർ റോഡിൽ നിന്ന് 40 മീറ്ററോളം അകലെ ഗവിയാർ തോടിനോട് ചേർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. തല വെള്ളത്തിലും ഉടൽ കരയിലുമായിരുന്നു. പിന്നിൽ നിന്ന് ആക്രമിച്ച ശേഷം റോഡിൽ നിന്ന് വലിച്ചിഴച്ചു മാറ്റിയെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകമാണെന്ന് വ്യക്തമായതോടെ, മേനക നടന്നുപോകുമ്പോൾ വഴിയരികിൽ നിന്നിരുന്ന വിനോദ് കുമാറിലേക്ക് സംശയം നീണ്ടു. പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിയിലേക്കുള്ള കെഎസ്‌ആർടിസി ബസിൽ ഇയാൾ ഒരു കുട്ടിയുമായി കയറുന്നത് കണ്ട നാട്ടുകാർ വള്ളക്കടവ് ചെക്പോസ്റ്റിൽ വിവരമറിയിച്ചു. തുടർന്ന് വിനോദ് കുമാറിനെ പോലീസ് പിടികൂടുകയായിരുന്നു. വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി പത്തനംതിട്ട പോലീസിന് കൈമാറിയിട്ടുണ്ട്. മൂഴിയാർ എസ്‌എച്ച്‌ഒ ആർ.പ്രകാശിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. ജില്ലാ പോലീസ് മേധാവി ആർ.ആനന്ദും സ്ഥലത്ത് സന്ദർശനം നടത്തി.

More news from കേരളം and nearby areas
  • പാലക്കാട് ഗുരുവായൂർ സംസ്ഥാന പാതയിൽ ഓങ്ങല്ലൂർ മഞ്ഞളുങ്ങലിൽ നാല് ദിവസത്തെ പൂർണ ഗതാഗത നിരോധനത്തിന് ശേഷം വാഹനഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളം ഒഴുകിപ്പോകാൻ വലിയ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച് റോഡിന്റെ മുകൾഭാഗം നിരപ്പാക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നാല് ദിവസമായി ഈ പാതയിൽ പൂർണ്ണ ഗതാഗത നിരോധനമായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ഇവിടെ താൽക്കാലികമായി നിർമ്മിച്ച റോഡിൽ മണ്ണിടിച്ചിലുണ്ടായതാണ് ഗതാഗത തടസ്സത്തിന് കാരണം. അപകടഭീഷണി കാരണം റോഡ് പൂർണ്ണമായും പൊളിച്ചുനീക്കി. പാതയിലെ പാലം നിർമ്മാണത്തിന്റെ ഭാഗമായി തോട്ടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയാൻ അധികൃതർ ബണ്ട് കെട്ടിയതാണ് ഈ പ്രശ്നത്തിന് കാരണം. ഗതാഗതം നിരോധിച്ച ദിവസങ്ങളിൽ ആളുകൾ താത്കാലിക നടപ്പാലം ഉപയോഗിച്ചും, വെള്ളം ഒഴുകുന്ന തോടിന്റെ ഭിത്തിയിലൂടെയും പാടത്തെ വരമ്പിലൂടെയുമൊക്കെയാണ് യാത്ര ചെയ്തത്. നിലവിൽ ഇവിടെ പുതിയ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷാമമാണ് പാലം നിർമ്മാണം വൈകാൻ കാരണമായതെന്ന് അധികൃതർ വിശദീകരിക്കുന്നു.
    4
    പാലക്കാട് ഗുരുവായൂർ സംസ്ഥാന പാതയിൽ ഓങ്ങല്ലൂർ മഞ്ഞളുങ്ങലിൽ നാല് ദിവസത്തെ പൂർണ ഗതാഗത നിരോധനത്തിന് ശേഷം വാഹനഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളം ഒഴുകിപ്പോകാൻ വലിയ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച് റോഡിന്റെ മുകൾഭാഗം നിരപ്പാക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നാല് ദിവസമായി ഈ പാതയിൽ പൂർണ്ണ ഗതാഗത നിരോധനമായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ഇവിടെ താൽക്കാലികമായി നിർമ്മിച്ച റോഡിൽ മണ്ണിടിച്ചിലുണ്ടായതാണ് ഗതാഗത തടസ്സത്തിന് കാരണം. അപകടഭീഷണി കാരണം റോഡ് പൂർണ്ണമായും പൊളിച്ചുനീക്കി. പാതയിലെ പാലം നിർമ്മാണത്തിന്റെ ഭാഗമായി തോട്ടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയാൻ അധികൃതർ ബണ്ട് കെട്ടിയതാണ് ഈ പ്രശ്നത്തിന് കാരണം. ഗതാഗതം നിരോധിച്ച ദിവസങ്ങളിൽ ആളുകൾ താത്കാലിക നടപ്പാലം ഉപയോഗിച്ചും, വെള്ളം ഒഴുകുന്ന തോടിന്റെ ഭിത്തിയിലൂടെയും പാടത്തെ വരമ്പിലൂടെയുമൊക്കെയാണ് യാത്ര ചെയ്തത്.

നിലവിൽ ഇവിടെ പുതിയ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷാമമാണ് പാലം നിർമ്മാണം വൈകാൻ കാരണമായതെന്ന് അധികൃതർ വിശദീകരിക്കുന്നു.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    9 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.