വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ദൈവം നല്‍കിയ കണ്‍മണിയെ ആദ്യമായി സ്‌കൂളിലേക്ക് യാത്രയാക്കാന്‍ കാത്തുനിന്ന പിതാവിനെ തേടിയെത്തിയത് അപ്രതീക്ഷിത മരണം. ഇടുക്കി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ദൈവം നല്‍കിയ കണ്‍മണിയെ ആദ്യമായി സ്‌കൂളിലേക്ക് യാത്രയാക്കാന്‍ കാത്തുനിന്ന പിതാവിനെ തേടിയെത്തിയത് അപ്രതീക്ഷിത മരണം. മൂന്നു വയസ്സുകാരനായ ഏകമകനെ പരിപാലിക്കുന്നതിനായി സ്വന്തം ജോലി വരെ ഉപേക്ഷിച്ച് പൂര്‍ണ്ണസമയവും കുഞ്ഞിനായി മാറ്റിവെച്ച ഇടുക്കി വള്ളക്കടവ് സ്വദേശി ക്രിസ്റ്റഫറിനെ (48) തേടി യാണ് മരണമെത്തിയത്. ക്രിസ്റ്റഫറിന്റെ വിയോഗം യുകെ മലയാളി സമൂഹത്തെ ഒന്നാകെ തീരാദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ലെസ്റ്ററില്‍ താമസിക്കുന്ന അദ്ദേഹം ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി യുകെയില്‍ കഴിയുന്ന ഇദ്ദേഹം മുന്‍പ് ലെസ്റ്ററിലെ കായല്‍ റെസ്റ്റോറന്റില്‍ ജീവനക്കാരനായിരുന്നു. മൂന്ന് വയസ്സുള്ള മകനെ പരിപാലിക്കുന്നതിനായി കഴിഞ്ഞ മൂന്നു വര്‍ഷമായി ജോലിയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച മകന്‍ ആദ്യമായി സ്‌കൂളില്‍ പോകാന്‍ തയ്യാറെടുത്ത ദിവസത്തിന്റെ തലേന്നാണ് പ്രിയപിതാവിന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടായത്. ലെസ്റ്റര്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സാണ് ഭാര്യ. ഭാര്യയുടെ ജോലിയിലൂടെയാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബം മുന്നോട്ടു പോയിരുന്നത്. ക്രിസ്റ്റഫറിന്റെ മാതാപിതാക്കള്‍ നേരത്തെ മരണമടഞ്ഞതിനാല്‍ സഹോദരങ്ങളാണ് ക്രിസ്റ്റഫറിനെ വളര്‍ത്തിയത്. തിരുവനന്തപുരം സ്വദേശിനിയാണ് ഭാര്യ. മൂന്നു വയസുള്ള കുഞ്ഞിനെ മാറോടണച്ച് ഭര്‍ത്താവ് ഇനിയില്ലെന്ന സത്യം ഉള്‍ക്കൊള്ളാനാകാതെ വിതുമ്പുകയാണ് ഭാര്യ. എല്ലാവരോടും സ്നേഹത്തോടും പുഞ്ചിരിയോടും മാത്രം പെരുമാറിയിരുന്ന ക്രിസ്റ്റഫറിന്റെ അകാലവിയോഗം യുകെയിലെ മലയാളി സമൂഹത്തെയും പ്രിയപ്പെട്ടവരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വിനയപൂര്‍വ്വമായ ഇടപെടലുകളിലൂടെ എല്ലാവരുടെയും മനസ്സില്‍ ഇടംപിടിച്ച അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പ്രിയപ്പെട്ടവരുടെ മനസ്സില്‍ എന്നും നിലനില്‍ക്കും. ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് വരുന്നതിനുള്ള ശ്രമത്തിലാണ് യുകെയിലെ വിവിധ മലയാളി സംഘടനകൾ. ക്രിസ്റ്റഫറിൻ്റെ സഹോദരൻ എഡ്വിൻ കൊച്ചിയിൽ വീക്ഷണത്തിലെ ജീവനക്കാരനാണ്.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ദൈവം നല്‍കിയ കണ്‍മണിയെ ആദ്യമായി സ്‌കൂളിലേക്ക് യാത്രയാക്കാന്‍ കാത്തുനിന്ന പിതാവിനെ തേടിയെത്തിയത് അപ്രതീക്ഷിത മരണം. ഇടുക്കി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ദൈവം നല്‍കിയ കണ്‍മണിയെ ആദ്യമായി സ്‌കൂളിലേക്ക് യാത്രയാക്കാന്‍ കാത്തുനിന്ന പിതാവിനെ തേടിയെത്തിയത് അപ്രതീക്ഷിത മരണം. മൂന്നു വയസ്സുകാരനായ ഏകമകനെ പരിപാലിക്കുന്നതിനായി സ്വന്തം ജോലി വരെ ഉപേക്ഷിച്ച് പൂര്‍ണ്ണസമയവും കുഞ്ഞിനായി മാറ്റിവെച്ച ഇടുക്കി വള്ളക്കടവ് സ്വദേശി ക്രിസ്റ്റഫറിനെ (48) തേടി യാണ് മരണമെത്തിയത്. ക്രിസ്റ്റഫറിന്റെ വിയോഗം യുകെ മലയാളി സമൂഹത്തെ ഒന്നാകെ തീരാദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ലെസ്റ്ററില്‍ താമസിക്കുന്ന അദ്ദേഹം ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി യുകെയില്‍ കഴിയുന്ന ഇദ്ദേഹം മുന്‍പ് ലെസ്റ്ററിലെ കായല്‍ റെസ്റ്റോറന്റില്‍ ജീവനക്കാരനായിരുന്നു. മൂന്ന് വയസ്സുള്ള മകനെ പരിപാലിക്കുന്നതിനായി കഴിഞ്ഞ മൂന്നു വര്‍ഷമായി ജോലിയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച മകന്‍ ആദ്യമായി സ്‌കൂളില്‍ പോകാന്‍ തയ്യാറെടുത്ത ദിവസത്തിന്റെ തലേന്നാണ് പ്രിയപിതാവിന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടായത്. ലെസ്റ്റര്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സാണ് ഭാര്യ. ഭാര്യയുടെ ജോലിയിലൂടെയാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബം മുന്നോട്ടു പോയിരുന്നത്. ക്രിസ്റ്റഫറിന്റെ മാതാപിതാക്കള്‍ നേരത്തെ മരണമടഞ്ഞതിനാല്‍ സഹോദരങ്ങളാണ് ക്രിസ്റ്റഫറിനെ വളര്‍ത്തിയത്. തിരുവനന്തപുരം സ്വദേശിനിയാണ് ഭാര്യ. മൂന്നു വയസുള്ള കുഞ്ഞിനെ മാറോടണച്ച് ഭര്‍ത്താവ് ഇനിയില്ലെന്ന സത്യം ഉള്‍ക്കൊള്ളാനാകാതെ വിതുമ്പുകയാണ് ഭാര്യ. എല്ലാവരോടും സ്നേഹത്തോടും പുഞ്ചിരിയോടും മാത്രം പെരുമാറിയിരുന്ന ക്രിസ്റ്റഫറിന്റെ അകാലവിയോഗം യുകെയിലെ മലയാളി സമൂഹത്തെയും പ്രിയപ്പെട്ടവരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വിനയപൂര്‍വ്വമായ ഇടപെടലുകളിലൂടെ എല്ലാവരുടെയും മനസ്സില്‍ ഇടംപിടിച്ച അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പ്രിയപ്പെട്ടവരുടെ മനസ്സില്‍ എന്നും നിലനില്‍ക്കും. ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് വരുന്നതിനുള്ള ശ്രമത്തിലാണ് യുകെയിലെ വിവിധ മലയാളി സംഘടനകൾ. ക്രിസ്റ്റഫറിൻ്റെ സഹോദരൻ എഡ്വിൻ കൊച്ചിയിൽ വീക്ഷണത്തിലെ ജീവനക്കാരനാണ്.
- ഇടുക്കിയിൽഏലയ്ക്കാ വിലയിൽ വീണ്ടും ഇടിവ്; പരമാവധി വില 3,800-നും ശരാശരി വില 3000-നും താഴേക്ക്! ഇടുക്കിയിലെ ഏലയ്ക്ക കർഷകരെ വീണ്ടും ആശങ്കയിലാക്കിക്കൊണ്ട് ഏലയ്ക്കാ വിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് (28-Aug-2026, വെള്ളിയാഴ്ച) രാവിലെ നടന്ന ലേലങ്ങളിൽ പരമാവധി വില നാലായിരം കടക്കാതെ 3,800 രൂപയ്ക്കും താഴെയായി ഒതുങ്ങി. പ്രമുഖ ലേല ഏജൻസികളായ 'ഗ്രീൻ ഹൗസ് കാർഡമം മാർക്കറ്റിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്', 'ദി കേരള കാർഡമം പ്രോസസിങ് ആൻഡ് മാർക്കറ്റിങ് കമ്പനി ലിമിറ്റഡ്, തേക്കടി' എന്നിവ വഴിയാണ് ഇന്നത്തെ ലേല നടപടികൾ പൂർത്തിയായത്. ഇന്നത്തെ ലേലങ്ങളുടെ വിശദവിവരങ്ങൾ 1. ലേല ഏജൻസി: ഗ്രീൻ ഹൗസ് കാർഡമം മാർക്കറ്റിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്: വിൽപനയ്ക്ക് എത്തിയത്: 63,008.6 കിലോഗ്രാം ഏലയ്ക്ക വിൽപന നടന്നത്: 58,989.2 കിലോഗ്രാം കൂടിയ നിരക്ക് (Max Price): കിലോയ്ക്ക് 3,782.00 രൂപ കുറഞ്ഞ നിരക്ക് (Min Price): കിലോയ്ക്ക് 2,050.00 രൂപ ശരാശരി നിരക്ക് (Avg. Price): കിലോയ്ക്ക് 2,913.95 രൂപ 2. ലേല ഏജൻസി: ദി കേരള കാർഡമം പ്രോസസിങ് ആൻഡ് മാർക്കറ്റിങ് കമ്പനി ലിമിറ്റഡ്, തേക്കടി: വിൽപനയ്ക്ക് എത്തിയത്: 43,724.6 കിലോഗ്രാം ഏലയ്ക്ക വിൽപന നടന്നത്: 40,185.8 കിലോഗ്രാം കൂടിയ നിരക്ക് (Max Price): കിലോയ്ക്ക് 3,715.00 രൂപ കുറഞ്ഞ നിരക്ക് (Min Price): കിലോയ്ക്ക് 2,004.00 രൂപ ശരാശരി നിരക്ക് (Avg. Price): കിലോയ്ക്ക് 2,989.68 രൂപ മുൻ ദിവസങ്ങളിലെ വിലയുമായി ഒരു താരതമ്യം (Comparison): കഴിഞ്ഞ ദിവസങ്ങളിലെ വിപണി വിലയുമായി ഇന്നത്തെ വില താരതമ്യം ചെയ്യുമ്പോൾ വിലയിലുണ്ടായ വലിയ ഇടിവ് വ്യക്തമാകും: ഓഗസ്റ്റ് 20: കൂടിയ വില കിലോയ്ക്ക് ₹4,240 രൂപയും ശരാശരി വില ₹3,200 രൂപയുമായി മികച്ച നിലയിലായിരുന്നു. ഓഗസ്റ്റ് 21-22: പരമാവധി വില ₹3,957 - ₹3,983 നിലവാരത്തിലേക്ക് അല്പം താഴ്ന്നു (ശരാശരി വില ₹3,003 - ₹3,109). ഓഗസ്റ്റ് 24: പരമാവധി വില വീണ്ടും താഴ്ന്ന് ₹3,889 ലേക്കെത്തി (ശരാശരി വില ₹2,984.11). ഓഗസ്റ്റ് 27 (ഇന്നലെ): വിലയിൽ നേരിയൊരു ഉണർവ് പ്രകടിപ്പിച്ച് പരമാവധി വില വീണ്ടും ₹4,111 ലേക്ക് ഉയർന്നിരുന്നു. ഇന്ന് (ഓഗസ്റ്റ് 28): ഇന്നലത്തെ വിലയിൽ നിന്നും വലിയ രീതിയിലുള്ള കുറവ് രേഖപ്പെടുത്തി പരമാവധി വില കിലോയ്ക്ക് ₹3,715 - ₹3,782 നിരക്കിലേക്ക് താഴ്ന്നു! രണ്ടു ലേലങ്ങളിലും ശരാശരി വില മൂവായിരത്തിന് താഴെയായി (₹2,913.95 - ₹2,989.68) നിലകൊണ്ടു. വിപണിയിലെ ആവശ്യക്കാർ സജീവമായി ചരക്ക് വാങ്ങുന്നുണ്ടെങ്കിലും (രണ്ട് ലേലങ്ങളിലുമായി എത്തിയതിന്റെ 93 ശതമാനത്തോളം ചരക്കും വിറ്റഴിഞ്ഞു), വിലയിലെ ഈ ഇടിവ് കർഷകർക്ക് വലിയ വെല്ലുവിളിയാണ്. വരാനിരിക്കുന്ന ഓണം സീസണിലും വിപണിയിലെ ആവശ്യകത പൂർണ്ണതോതിലാകുമ്പോൾ വിപണി വീണ്ടും മെച്ചപ്പെടുമെന്നാണ് കർഷകരുടെ പ്രതീക്ഷ.3
- കാർത്തികപ്പള്ളി എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് കാർത്തികപ്പള്ളി യൂണിയൻ സമിതിയുടെ നേതൃത്വത്തിലുള്ള ജയന്തി ദിന സന്ദേശ വിളംബര ഘോഷയാത്ര ജാഥ ക്യാപ്റ്റനും യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡണ്ടുമായ ശരത് ചന്ദ്രന് പതാക കൈമാറി കാർത്തികപ്പള്ളി എസ്എൻഡിപി യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് ആർ രാജേഷ് ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഗുരുദേവന്റെ 172 ജയന്തി ദിനവുമായി ബന്ധപ്പെട്ട നടന്ന ജയന്തി ദിന സന്ദേശ ഇരുചക്ര വാഹന ഘോഷയാത്ര ക്ക് യൂണിയൻ കൗൺസിലർ ടി മുരളി, യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് പ്രദീപ്, സെക്രട്ടറി അനീഷ് ലാൽ സൈബർ സേന കൺവീനർ ദിൽവാലുപറമ്പിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറം പ്രസിഡന്റ് ആനന്ദരാജ് യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി അംഗം രാഹുൽ എന്നിവർ ജയന്തി ദിന സന്ദേശ വിളംബര ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. [8/28, 10:40 AM] Rajeshchandran: യൂത്ത് മൂവ്മെന്റ് കാർത്തികപ്പള്ളി യൂണിയൻ സമിതിയുടെ നേതൃത്വത്തിലുള്ള ജയന്തി ദിന സന്ദേശ വിളംബര ഘോഷയാത്ര യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് ആർ രാജേഷ് ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്യുന്നു1
- തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് മറ്റൊരു കാറിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. അത്താണി മിണാലൂരിലെ സെലക്ട് ദർബാർ ഹോട്ടലിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് നിയന്ത്രണം വിട്ടെത്തിയ മറ്റൊരു കാർ പാഞ്ഞുകയറി മൂന്നുപേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് നാലുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഹോട്ടലിനു മുന്നിൽ വാഹനം നിർത്തിയിട്ട് കൊടുങ്ങല്ലൂർ സ്വദേശി ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ആറ്റൂർ സ്വദേശികൾ സഞ്ചരിച്ച കാർ അതിവേഗത്തിൽ പിന്നിൽ വന്നിടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. അപകടത്തിൽ പരുക്കേറ്റ ആറ്റൂർ അയ്യങ്കുളത്ത് വിശ്വംഭരൻ, സ്വാതി, നന്ദകിഷോർ എന്നിവരെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂർ ദയാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.1
- യാത്രയ്ക്കിടെ സ്ത്രീക്ക് ശ്വാസതടസ്സം, KSRTC ബസ്സ് ആശുപത്രിയിലേക്ക് എത്തിച്ച് ഡ്രൈവർ യാത്രയ്ക്കിടെ സ്ത്രീക്ക് ശ്വാസതടസ്സം, KSRTC പ്രിയദർശിനി ബസ്സ് ആശുപത്രിയിലേക്ക് എത്തിച്ച് ഡ്രൈവർ, കോട്ടോപ്പാടം സ്വദേശിനിയെയാണ് KSRTC ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ വട്ടമ്പലം മദർകെയർ ആശുപത്രിയിൽ എത്തിക്കാനായത്.1
- കല്ലടികോട് മീൻ വല്ലത്ത് ഇന്ന് ഉച്ചക്ക് ശേഷം പെയ്ത കനത്തമഴയിൽ ഉണ്ടായ മലവെള്ളപ്പാചിലിൽ ടൂറിസ്റ്റുകൾകൾ അപ്പുറത്ത് കുടുങ്ങി പിന്നീട് അവരെ വനം സംരക്ഷണസമിതി മറുവശത്തേക്ക് എത്തിച്ചു.1
- കനോലി പ്ലോട്ടിനെനിലമ്പൂരിന്റെ സാംസ്ക്കാരിക കേന്ദ്രമാക്കി മാറ്റും ആര്യാടൻ ഷൗക്കത്ത് എം.എൽ.എ കനോലി പ്ലോട്ടിനെനിലമ്പൂരിന്റെ സാംസ്ക്കാരിക കേന്ദ്രമാക്കി മാറ്റും ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് കോഴിക്കോടും. നിറം നിലമ്പൂരും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ചിത്ര ശിൽപ പ്രദർശനത്തിന്റെ ഉദ്ഘാടനം നിലമ്പൂർ കനോലി പ്ലോട്ടിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിന്റെ സാംസ്ക്കാരിക കരുമാക്കി കനോലി പ്ലോട്ടിനെ മാറ്റുന്നതിന് 120 കോടി രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പുഴയോരത്ത് പാർക്ക്. ഡോർ മെന്ററി. വായനശാല. ഉൾപ്പെടെ വിശാലമായ പദ്ധതിയാണ് യാഥാർത്ഥ്യമാക്കുകയെന്നും എം.എൽ.എ പറഞ്ഞു1
- പീതവർണ്ണശോഭയിൽ ശ്രീ നാരായണ ഗുരുദേവന്റെ 172 ആം ജൻമദിനത്തോടനുബന്ധിച്ച് ചതയ ദിനാഘോഷം ശ്രീനാരായണ ധർമ്മ പരിപാലന യോഗം വണ്ടിപ്പെരിയാർ . പെരിയാർ ടൗൺ ശാഖകൾ സംയുക്തമായി സംഘടിപ്പിച്ചു. സംയുക്ത ഘോഷയാത്രയും പൊതു സമ്മേളനവും SNDP പീരുമേട് യൂണിയൻ ആക്ടിംഗ് പ്രസിഡന്റ്PK രാജൻ ഉത്ഘാടനം ചെയ്തു. ലോകജനതയെ ഒന്നായി കാണുവാന വിശ്വാസ സാഹോദര്യം പുലർന്ന് കാണുവാനും മാർഗ്ഗ നിർദേശങ്ങൾ നൽകി സമുദായത്തിൽപ്പെട്ട ലക്ഷോപലക്ഷം ജനങ്ങളെ മോചനത്തിന്റെ പാതയിലേക്ക് നയിച്ച യുഗാചാര്യനായ ഭഗവാൻശ്രീ നാരായണ ഗുരുദേവ വന്റെ 17 2 ആം ജൻമദിനത്തിൽ 1494 ആം നമ്പർ വണ്ടിപ്പെരിയാർ . 3938ആം നമ്പർ പെരിയാർ ടൗ ശ്രീ നാരായണ ധർമ്മ പരിപാലനയോഗം ശാഖകളുടെ നേതൃത്വത്തിലാണ് ചതയ ദിനാഘോഷം സംഘടിപ്പിച്ചത്. രാവിലെ 9 മണിക്ക് പതാക ഉയർത്തിയ ശേഷം 10 : 30 ന് ഗുരുദേവ കൃതി പാരായണം ഗുരുദേവ ക്ഷേത്രത്തിൽ വച്ച് നടന്നു.തുടർന്ന് 12.30 ന് സമൂഹ സദ്യയ്ക്ക് ശേഷം .3 മണിയോടുകൂടി വണ്ടിപ്പെരിയാർ കക്കിക്കവലയിൽ നിന്നും വണ്ടിപ്പെരിയാർ ടൗണിനെ പീതവർണ്ണ ശോഭയിലാക്കിയുള്ള മഹാഘോഷയാത്ര ആരംഭിച്ചു. ഘോഷയാത്ര ഗുരുദേവ ക്ഷേത്രാംഗണത്തിൽ എത്തി ചേർന്നതോടെ ചതയ ദിനാഘോഷ പൊതു സമ്മേളനം ആരംഭിച്ചു. പെരിയാർ ടൗൺ ശാഖാ ആക്ടിംഗ് ശ്പ്രസിഡന്റ് VK രാജൻ പൊതു സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു. ശാഖാ സെക്രട്ടറി K കലേഷ് കുമാർ സ്വാഗതമാശംസിച്ചു. ചെമ്പൻ കുളം ഗോപിവൈദ്യൻ സ്മാരക SNDPയോഗം പീരുമേട് യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് PK രാജൻ പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ P S ച ന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പെരിയാർ ടൗൺ ശാഖാ പ്രസിഡന്റ്PK ഗോപിനാഥൻ. പെരിയാർ ശാഖാ വൈസ് പ്രസിഡന്റ PD മോഹനൻ . യുണിയൻ കമ്മറ്റിയംഗങളായ S രാജൻ . ജിനീഷ് ജയൻ . ക്ഷേത്രം ശാന്തി ജന രാജൻ ശാന്തികൾ . യൂത്ത് മൂവ്മെന്റ് ഭാരവാഹി സജീവ്.തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വനിതാ സംഘം സെക്രട്ടറി സിന്ധുവിനോദ് നന്ദി അറിയിച്ച് സംസാരിച്ചു. 20 25 അധ്യായന വർഷത്തിൽ SSLC . പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികളെ മൊമെന്റോ കൾ നൽകിആദരിച്ചു. മാധ്യമ പ്രവർത്തകരായ ജി ക്കോ വളപ്പിൽ .VR വിജയൻ എന്നിവരെയും പൊതു സമ്മേളനത്തിൽ ആദരിച്ചു.നിരവധി ശ്രീ നാരായണീയരും പൊതുജനങ്ങളും ചതയ ദിനാഘോഷ പരിപാടികളിൽ പങ്കെടുത്തു.4
- ചതയ ദിനത്തോടനുബന്ധിച്ച് SNDP യോഗം മലനാട് യൂണിയന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടന്ന ഘോഷയാത്ര ശ്രീ നാരായണ ഗുരുദേവന്റെ 172 ആം ജന്മദിനമായ ചതയ ദിനത്തോടനുബന്ധിച്ച് ഇടുക്കി കട്ടപ്പനയിൽ SNDP യോഗം മലനാട് യൂണിയന്റെ നേതൃത്വത്തിൽചതയ ദിന ഘോഷയാത്ര സംഘടിപ്പിച്ചു1