ഒൻപത് വർഷമായി ഒളിവിൽ കഴിഞ്ഞ മോഷണം, അടിപിടി കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി പീരുമേട് : ഒൻപത് വർഷമായി ഒളിവിൽ കഴിഞ്ഞ മോഷണം, അടിപിടി കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി കുമളി വെള്ളാരംകുന്ന് ചെരിവുപറമ്പിൽ വീട്ടിൽ ടോമി തോമസ് (43) ആണ് പിടിയിലായത്. വെള്ളാരംകുന്ന് പ്രദേശത്ത് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന ടോമി തോമസ് നാല് അടിപിടിക്കേസുകളിലും ഒരു മോഷണക്കേസിലും ഉൾപ്പെടെ അഞ്ച് കേസുകളിൽ പ്രതിയാണ്. കേസുകളിൽപ്പെട്ടതിനെ തുടർന്ന് 2017ൽ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള എൽ.പി. സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് കർണാടകയിലെ കൂർഗ് ജില്ലയിൽ ഗോണിക്കുപ്പയ്ക്ക് സമീപം ബി. ഷെട്ടിഗിരിയിൽ വച്ച് ഓഗസ്റ്റ് 18ന് പ്രതിയെ പിടികൂടിയത്. പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം ടോമി തോമസിനെ കുമളി പോലീസ് പീരുമേട് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
ഒൻപത് വർഷമായി ഒളിവിൽ കഴിഞ്ഞ മോഷണം, അടിപിടി കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി പീരുമേട് : ഒൻപത് വർഷമായി ഒളിവിൽ കഴിഞ്ഞ മോഷണം, അടിപിടി കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി കുമളി വെള്ളാരംകുന്ന് ചെരിവുപറമ്പിൽ വീട്ടിൽ ടോമി തോമസ് (43) ആണ് പിടിയിലായത്. വെള്ളാരംകുന്ന് പ്രദേശത്ത് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന ടോമി തോമസ് നാല് അടിപിടിക്കേസുകളിലും ഒരു മോഷണക്കേസിലും ഉൾപ്പെടെ അഞ്ച് കേസുകളിൽ പ്രതിയാണ്. കേസുകളിൽപ്പെട്ടതിനെ തുടർന്ന് 2017ൽ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള എൽ.പി. സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് കർണാടകയിലെ കൂർഗ് ജില്ലയിൽ ഗോണിക്കുപ്പയ്ക്ക് സമീപം ബി. ഷെട്ടിഗിരിയിൽ വച്ച് ഓഗസ്റ്റ് 18ന് പ്രതിയെ പിടികൂടിയത്. പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം ടോമി തോമസിനെ കുമളി പോലീസ് പീരുമേട് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
- പരിസ്‌ഥിതിലോല പ്രദേശം: സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന് സി.പി.ഐ. വനവാസ മേഖലകളെയും കാര്‍ഷികഭൂമിയെയും തോട്ടംമേഖലയേയും കേന്ദ്ര സര്‍ക്കാരിന്റെ പരിസ്‌ഥിതിലോലപ്രദേശ കരട് വിജ്‌ഞാപനത്തില്‍നിന്നും ഒഴിവാക്കണമെന്ന ആവശ്യത്തിന്മേല്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സര്‍വകക്ഷി സംഘത്തെ അയക്കണമന്ന് സി.പി.ഐ.ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. മലയോര ജനതയ്‌ക്ക് ഭീഷണിയായ ഈ വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാരും ജില്ലയിലെ എം.പിയും എം.എല്‍.എ മാരും കുറ്റകരമായ നിസംഗത പാലിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. 2026 ലെ ഇ.എസ് എ വിജ്‌ഞാപനം റദ്ദാക്കണമെന്നും, ഇ.എസ്.എ വനത്തില്‍ മാത്രമായി നിജപ്പെടുത്തണമെന്നും ഭൂമിയില്‍ കര്‍ഷകന് സമ്പൂര്‍ണ അവകാശം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ടി ചന്ദ്രപാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. സലിം കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ കൗണ്‍സില്‍ അംഗം ടി.ജെ ആഞ്ചലോസ്, ജില്ലാ അസിസ്‌റ്റന്റ് സെക്രട്ടറിമാരായ വി.ആര്‍ ശശി, എം.കെ പ്രിയന്‍, സംസ്‌ഥാന കൗണ്‍സില്‍ അംഗങ്ങളായ സി.യു ജോയി, ജയാ മധു, ജില്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങളായ പി. മുത്തുപ്പാണ്ടി, വി.കെ ധനപാല്‍, ടി. ഗണേശന്‍ എന്നിവര്‍ പ്രസംഗിച്ചു.2
- ഇപ്പോൾ ഞങ്ങൾ ഓണം ഉണ്ണുകയാണ്. ഈ സമയം എവിടെയെങ്കിലും അപകടമോ അത്യാഹിതമോ ഉണ്ടായാൽ തൂശനിലയും അതിലെ വിഭവവും അവിടെ വച്ചിട്ട് അപകട സ്ഥലത്തേക്ക് ഞങ്ങൾ കുതിക്കും.... തൊടുപുഴ : മൂലമറ്റം അഗ്നിരക്ഷാ നിലയത്തിൽ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടികളുടെ ദൃശ്യമൊന്നു കാണാം.ഇവർക്ക് സ്വന്തമായി കെട്ടിടമില്ല.ഷീറ്റുമേഞ്ഞ മേൽക്കൂരയ്ക്ക് കീഴെ പരിമിതമായ സൗകര്യം മാത്രം. എങ്കിലും കൊച്ചു മക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഇവരും പൂക്കളമിട്ടു, മത്സരങ്ങൾ നടത്തി ഓണസദ്യയുണ്ട് ഒരുമയുടെ സന്ദേശം പങ്കുവെച്ചു. ഇല്ലായ്മയും വല്ലായ്മയും മറന്ന് ഓണം ആഘോഷിച്ചപ്പോൾ വീടിനോടും നാടിനോടുമുള്ള ഉത്തരവാദിത്തം ഇവർ മനസ്സിൽ പേറുന്നു. അപകട മേഖലകളിൽ അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തുന്ന ഇവർക്ക് ഇന്നത്തെ ദിനമാണ് പ്രധാനം . അതിനാൽ ഈ ഓണം മധുരതരമാക്കാൻ എല്ലാം മറന്നു ഇവർ ഒന്നുച്ചു കൂടി. സ്റ്റേഷൻ ഓഫീസർ ടി കെ അബ്ദുൽ അസീസ്,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ എ ജാഫർ ഖാൻ ,റീക്രീഷൻ ക്ലബ് സെക്രട്ടറി സന്തോഷ് കുമാർ തുടങ്ങിയവരും മറ്റു ഉദ്യോഗസ്ഥരും ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.1
- ഗ്രാമവണ്ടി അറക്കുളം കുടയത്തൂർ ഗ്രാമപഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഗ്രാമവണ്ടി സർവീസ് ആരംഭിച്ചു ഗ്രാമവണ്ടി അറക്കുളം കുടയത്തൂർ ഗ്രാമപഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഗ്രാമവണ്ടി സർവീസ് ആരംഭിച്ചു..ഗ്രാമവണ്ടി പദ്ധതിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമ്മവും ഇടുക്കി എംഎൽഎ ശ്രീ റോയി k Paulose നിർവഹിച്ചു.. അറക്കുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അറക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഉഷ ഗോപിനാഥ് ൻ്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി മെമ്പർ ശ്രീ കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ സജി പി ജോസ്, കുടയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് പുഷ്പ വിജയൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മാത്യു സെബാസ്റ്റ്യൻ, സ്റ്റീഫൻ ജോർജ്, ഇളം ദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജു ഓടക്കൽ, ശ്രീ k k മുരളീധരൻ, അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇമ്മാനുവൽ സൈമൺ, കുടയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി നസിയ ഫൈസൽ, ഇരു പഞ്ചായത്തുകളിലെയും മെമ്പർമാർ എന്നിവർ പങ്കെടുത്തു... ഗ്രാമവണ്ടിക്ക് മൂന്നുങ്ക വയൽ, അറക്കുളം പഴയപള്ളി, വെങ്കിട്ട, കാഞ്ഞാർ, കൂവപ്പള്ളി, പുത്തേട്, പതിപ്പള്ളി, ആശ്രമം എന്നിവിടങ്ങളിൽ നാട്ടുകാർ സ്വീകരണം നൽകി...ഈ ഭരണസമിതിയുടെ 5 വർഷവും ഗ്രാമവണ്ടി മുടങ്ങാതെ സർവീസ് നടത്തുമെന്ന് അറക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഉഷ ഗോപിനാഥ് അറിയിച്ചു.. മാസത്തിൽ 25 ദിവസമാണ് ഗ്രാമവണ്ടി സർവീസ് നടത്തുന്നത്.. ഞായർ, രണ്ടാം ശനി, മറ്റ് പൊതു അവധി ദിവസങ്ങളിൽ സർവീസ് ഉണ്ടായിരിക്കുന്നതല്ല...3
- ആത്മീയ നിറവിൽ നബിദിനാഘോഷം: മേഖലയിൽ റാലിയും അന്നദാനവും സംഘടിപ്പിച്ചു ചാരുംമൂട്: പ്രവാചക തിരുമേനിയുടെ ജന്മദിനം മേഖലയിൽ വിവിധ മുസ്ലിം ജമാഅത്തുകളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വർണാഭമായ നബിദിന റാലി വിശ്വാസികൾക്കും നാട്ടുകാർക്കും നവ്യാനുഭവമായി. മേഖലയിലെ വിവിധ ജമാഅത്തുകളുടെ കീഴിൽ ഒത്തുകൂടിയ നൂറുകണക്കിന് വിശ്വാസികൾ റാലിയിൽ അണിനിരന്നു. നബിദിന സന്ദേശങ്ങൾ ഉൾക്കൊണ്ടുള്ള പ്ലക്കാർഡുകളും ബാനറുകളും റാലിയുടെ മാറ്റുകൂട്ടി. ഇതിനിടയിൽ മദ്രസ വിദ്യാർഥികളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ദഫ് മുട്ടും ഇലാഹീ ആലാപനങ്ങളും കാണികളുടെ ഏറെ ശ്രദ്ധ ആകർഷിച്ചു. കുട്ടികളുടെ മികവുറ്റ പ്രകടനം റാലിക്ക് പ്രത്യേക ആവേശം പകർന്നു. ആദിക്കാട്ട് കുളങ്ങ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ രാവിലെ മദ്രസ വിദ്യാർഥികളുടെയും ജമാഅത്ത് അംഗങ്ങളുടേയും റാലിയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ചീഫ് ഇമാം അൻവർ മന്നാനി, പ്രസിഡന്റ് എസ്. മീരാ സാഹിബ്, സെകട്ടറി നൗഷാദ് തച്ചിരേത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ചുനക്കര തെക്ക്, വടക്ക് മുസ്ലിം ജമാ അത്തുകളുടെ നേതൃത്വത്തിൽ നടത്തിയ നബിദിന റാലിയിൽ മദ്രസ വിദ്യാർഥികളും അംഗങ്ങളും പങ്കെടുത്തു. ചുനക്കര തെക്ക് മുസ്ലിം ജമാഅത്ത് അങ്കണത്തിൽ നിന്നാരംഭിച്ച് ചാരുംമൂട്, പറയംകുളം ജംഗ്ഷൻ വഴി സമാപിച്ചു. ചീഫ് ഇമാം പ്രസിഡന്റ് സാദിഖ് അലി ഖാൻ, സെക്രട്ടറി ഷിബു തുടങ്ങിയവർ നേതൃത്വം നൽകി. ചുനക്കര വടക്ക് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ത്തിൽ നടന്ന നബിദിന റാലിക്ക് ചീഫ് ഇമാം യാസിൻ ബാഖവി, പ്രസിഡന്റ് ഷാനവാസ് ഖാൻ, സെക്രട്ടറി അബ്ദുൽ സലാം തുടങ്ങിയവർ നേതൃത്വം നൽകി. റാലിക്ക് ശേഷം വിവിധ പള്ളികൾ കേന്ദ്രീകരിച്ച് നടന്ന അന്നദാനത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്തു. മതസൗഹാർദ്ദത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം വിളിച്ചോതിയ പരിപാടികൾ വിജയകരമാക്കാൻ മദ്രസ അധ്യാപകരും രക്ഷകർത്താക്കളും പങ്കാളികളായി. ചിത്രം: ആദിക്കാട്ട് കുളങ്ങര ജമാഅത്തിന്റെ നേകൃത്വത്തിൽ നടത്തിയ നബിദിന റാലി1
- തിരുവോണപ്പുലരിയിൽ ചേലക്കോട് ചായക്കടയിലേക്ക് മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം; നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വാഹനാപകടം. വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിലെ ചേലക്കോട് റോഡരികിലെ ചായക്കടയിലേക്ക് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് തിരുവോണനാളിൽ ഉണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞത്. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫും പഴയന്നൂരിലേക്ക് യാത്രതിരിച്ച ഷമീറും ചായ കുടിക്കാനായി കടയിൽ എത്തിയപ്പോഴായിരുന്നു ദുരന്തം. രാവിലെ എട്ടുമണിയോടെ കോരിച്ചൊരിയുന്ന മഴയത്താണ് അപകടം സംഭവിച്ചത്. ഇരുവരെയും നിമിഷനേരം കൊണ്ട് ടാങ്കർ ലോറി അടിയിലാക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഘോഷനാളിൽ ഉണ്ടായ ഈ ദുരന്തം പ്രദേശത്തെയാകെ കനത്ത ദുഃഖത്തിലാഴ്ത്തി.1
- പാലത്തായി കേസിലെ ഒത്തുകളി: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എസ്ഡിപിഐ പാലക്കാട്: പാലത്തായി കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയ ബിജെപി-യുഡിഎഫ് ഒത്തുകളിക്കെതിരെ രൂക്ഷവിമർശനവുമായി എസ്ഡിപിഐ. 'പിഎം ശ്രീ പദ്ധതിയിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്മാറുക, മതേതരത്വം സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയുടെ ജില്ലാതല സമാപന സമ്മേളനം മേപ്പറമ്പ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അബ്ദുൽ ജബ്ബാറാണ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. പത്ത് വയസ്സുകാരി പീഡിപ്പിക്കപ്പെട്ട പാലത്തായി കേസിൽ ബിജെപി നേതാവായ പ്രതി പത്മനാഭന് ജാമ്യം ലഭിച്ചത് ബിജെപി–യുഡിഎഫ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ.കെ. അബ്ദുൽ ജബ്ബാർ ആരോപിച്ചു. പ്രതിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ ഭരണതലത്തിൽ വൻ ഇടപെടലുകൾ നടന്നിട്ടുണ്ട്. ഹിന്ദു ഐക്യവേദി നേതാക്കൾ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ടതും, കേസുമായി ബന്ധപ്പെട്ട് കെ.പി. ശശികല, ആർ.വി. ബാബു തുടങ്ങിയവർ നടത്തിയ ഇടപെടലുകളും ഗൗരവമായി പരിശോധിക്കണം. സർക്കാർ അഭിഭാഷകരുടെ നിയമനത്തിലടക്കം നടന്ന സ്വാധീനങ്ങൾ പുറത്തുകൊണ്ടുവരണമെന്നും, നീതി ലഭിക്കേണ്ട കേസിൽ പ്രതിയെ രക്ഷിക്കാൻ കളമൊരുക്കിയത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ 'പിഎം ശ്രീ' പദ്ധതി വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കാനുള്ള നീക്കമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം കേന്ദ്ര നയങ്ങൾ രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയാണെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി പ്രക്ഷോഭങ്ങൾ ശക്തമായി തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പിഎം ശ്രീ വിഷയത്തിൽ യുഡിഎഫ് സർക്കാർ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 10 മുതൽമുതൽ 22 വരെ നീണ്ടുനിന്ന മണ്ഡലം തല പ്രചാരണ പരിപാടികളുടെ ഭാഗമായാണ് പാലക്കാട് ജില്ലാ കമ്മിറ്റി ഈ സമാപന സമ്മേളനം സംഘടിപ്പിച്ചത്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി റഷീദ് പുതുനഗരം, ബഷീർ കൊമ്പം, ഒ എച്ച് ഖലീൽ എന്നിവർ സംസാരിച്ചു.2
- മണ്ണാർക്കാട് പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് പടത്തിനോട് ചേർന്ന് തോട്ടിലേക്ക് മറിഞ്ഞു. പാലക്കാട് മണ്ണാർക്കാട് പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് പടത്തിനോട് ചേർന്ന് തോട്ടിലേക്ക് മറിഞ്ഞു. പള്ളിക്കുറുപ്പ് ഭാഗത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായമില്ല. റോഡിൻ്റെ അരികിലൂടെ പോയപ്പോൾ താഴത്തേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം1
- ഇടുക്കി കട്ടപ്പനയിൽ പെരുമഴയിൽ വീട് തകർന്ന കുടുംബത്തെ അവഗണിയ്ക്കുന്നതായി പരാതി കഴിഞ്ഞ വർഷത്തെ പെരുമഴ കാലത്ത് ആണ് വൃദ്ധ ദമ്പതികളുടെ വീടിന് മുകളിലേയ്ക് കല്ലും മണ്ണും ഉരുണ്ടു വീണത് ഇവർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണവും തിരികെ കിട്ടുന്നില്ലെന്ന് പരാതി കഴിഞ്ഞ നവംബറിലാണ് കട്ടപ്പന കുന്തളംപാറ. വട്ടുകുന്ന് സ്വദേശി നടുവത്ത് ഫിലോമിനയുടെ വീടിന് മുകളിലേയ്ക് സമീപത്തു നിന്ന് മണ്ണ്,പാറ കല്ല് വീണത്. വലിയ പാറ ഭിത്തി തകർത്ത് ഫിലോമിന ജോസ് കിടക്കുന്ന മുറിയിൽ ആണ് പതിച്ചത്. പാറയും മണ്ണും കട്ടിലിൽ തട്ടി നിരങ്ങി. അത്ഭുതകരമായാണ് അപകടത്തിൽ നിന്നും ഇവർ ജീവനോടെ രക്ഷപെട്ടത്. ഈ തകർന്നു വീണ കല്ലുകളോ മണ്ണോ മാറ്റാൻ ഇവർക്ക് സാധിച്ചിട്ടില്ല. ഈ ചെറിയ വീട് ഇതു നിമിഷവും നിലം പറ്റാറായി നിൽക്കുകയാണ് Hold കട്ടപ്പന നഗര സഭയിലും വില്ലജ് ഓഫീസിലും കളകട്രെറ്റിലും അടക്കം പരാതി സമർപ്പിച്ചിട്ടും വാസയോഗ്യമായ വീട് നിർമ്മിച്ചു നൽകാൻ നടപടി ഉണ്ടായിട്ടില്ല ബൈറ്റ് കൃഷി ജോലി ചെയ്തും കാലി വളർത്തലിലൂടെയും ഇവർ സമ്പാദിച്ച ആറു ലക്ഷം രൂപ കട്ടപ്പന റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയിൽ ഇവർ നിക്ഷേപിച്ചിരുന്നു. ഈ തുകയും തിരികെ ലഭിയ്ക്കുന്നില്ല. സ്വന്തമായി അധ്വാനിച്ച പണം എങ്കിലും ലഭ്യമായിരുന്നെങ്കിൽ വീട് വാസ യോഗ്യമാക്കമെന്നാണ് ഇവർ പറയുന്നത് മേൽ അധികാരികളുടെ സഹായം പ്രേതിഷിച്ചു ദമ്പത്തികൾ. ഇടുക്കിയിൽ നിന്നും ബി.വി.ഇടുക്കി കട്ടപ്പനയിൽ പെരുമഴയിൽ വീട് തകർന്ന കുടുംബത്തെ അവഗണിയ്ക്കുന്നതായി പരാതി കഴിഞ്ഞ വർഷത്തെ പെരുമഴ കാലത്ത് ആണ് വൃദ്ധ ദമ്പതികളുടെ വീടിന് മുകളിലേയ്ക് കല്ല് ഉരുണ്ടു വീണത് ഇവർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണവും തിരികെ കിട്ടുന്നില്ലെന്ന് പരാതി കട്ടപ്പന നഗര സഭയിലും കളകട്രെറ്റിലും അടക്കം പരാതി സമർപ്പിച്ചിട്ടും വാസയോഗ്യമായ വീട് നിർമ്മിച്ചു നൽകാൻ നടപടി ഉണ്ടായിട്ടില്ല കൃഷി ജോലി ചെയ്തും കാലി വളർത്തലിലൂടെയും ഇവർ സമ്പാദിച്ച ആറു ലക്ഷം രൂപ കട്ടപ്പന റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയിൽ ഇവർ നിക്ഷേപിച്ചിരുന്നു. ഈ തുകയും തിരികെ ലഭിയ്ക്കുന്നില്ല. സ്വന്തമായി അധ്വാനിച്ച പണം എങ്കിലും ലഭ്യമായിരുന്നെങ്കിൽ വീട് വാസ യോഗ്യമാക്കമെന്നാണ് ഇവർ പറയുന്നത്. ഇനിയെങ്കിലും കനിവ് കിട്ടുവെന്ന പ്രേധിക്ഷയിൽ ആണ് വൃദ്ധദമ്പത്തികൾ.4