Shuru
Apke Nagar Ki App…
തൃശ്ശൂർ ചെമ്പുക്കാവിലെ ബാലഭവന് മുന്നിലുള്ള കോർപ്പറേഷൻ കെട്ടിടത്തിലെ കൊറിയർ സ്ഥാപനത്തിൽ ഇന്നലെ രാത്രി എട്ടുമണിയോടെ തീപിടുത്തമുണ്ടായി. മൂർക്കനിക്ക സ്വദേശി കണ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. തീപിടുത്തത്തിൽ സ്ഥാപനത്തിലുണ്ടായിരുന്ന ഒരു സ്കൂട്ടർ, ഒരു ബൈക്ക്, ഒരു ലാപ്ടോപ്പ് എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു. വിവരമറിഞ്ഞ് തൃശ്ശൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.
Wadakkanchery news
തൃശ്ശൂർ ചെമ്പുക്കാവിലെ ബാലഭവന് മുന്നിലുള്ള കോർപ്പറേഷൻ കെട്ടിടത്തിലെ കൊറിയർ സ്ഥാപനത്തിൽ ഇന്നലെ രാത്രി എട്ടുമണിയോടെ തീപിടുത്തമുണ്ടായി. മൂർക്കനിക്ക സ്വദേശി കണ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. തീപിടുത്തത്തിൽ സ്ഥാപനത്തിലുണ്ടായിരുന്ന ഒരു സ്കൂട്ടർ, ഒരു ബൈക്ക്, ഒരു ലാപ്ടോപ്പ് എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു. വിവരമറിഞ്ഞ് തൃശ്ശൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.
More news from കേരളം and nearby areas
- വടക്കാഞ്ചേരിയിലെ പുതുരുത്തിയിൽ ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അങ്കണവാടി ടീച്ചറായ പുതുരുത്തി സ്വദേശിനി ആലപ്പാടൻ വീട്ടിൽ മിനി വർഗീസ് (58) ഷാൾ ചക്രത്തിൽ കുരുങ്ങി റോഡിലേക്ക് വീണ് മരണപ്പെട്ടു. ഇന്ന് രാവിലെ 9.45 ഓടെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. അയൽവാസിയായ ഒരു യുവാവിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മിനി വർഗീസിന്റെ ഷാൾ പുതുരുത്തി സ്കൂളിന് സമീപം വെച്ച് സ്കൂട്ടറിന്റെ പിൻ ചക്രത്തിൽ കുരുങ്ങുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മിനി വർഗീസിന്റെ തല റോഡിലിടിച്ച് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.1
- നെന്മാറ എം.എൽ.എ. കെ. പ്രേമൻ അയിലൂർ, നെന്മാറ ഗ്രാമപഞ്ചായത്തുകളിലെ 40,000-ത്തിലധികം ജനങ്ങൾ ആശ്രയിക്കുന്ന ഒലിപ്പാറ – അടിപെരണ്ട – നെന്മാറ റോഡിന്റെ ദയനീയാവസ്ഥയെക്കുറിച്ച് ഇന്ന് നിയമസഭയിൽ സബ്‌മിഷനിലൂടെ ഉന്നയിച്ചു. റോഡിന്റെ തകർച്ച കാരണം പ്രദേശവാസികൾ, പ്രത്യേകിച്ച് കുട്ടികളും മുതിർന്നവരും, കടുത്ത പൊടിശല്യം, യാത്രാദുരിതം എന്നിവ മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായും എം.എൽ.എ. ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ റോഡ് നിർമ്മാണം തടസ്സപ്പെടാൻ കാരണമായ സാഹചര്യങ്ങൾ അടിയന്തരമായി പരിശോധിച്ച്, യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തി പൂർത്തിയാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെ. പ്രേമൻ എം.എൽ.എ. ആവശ്യപ്പെട്ടു. മറുപടിയായി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ വിഷയം പരിശോധിക്കുമെന്നും നിർമ്മാണ പ്രവർത്തികളിലെ കാലതാമസത്തെക്കുറിച്ച് അന്വേഷിക്കുമെന്നും എത്രയും വേഗം ഈ വിഷയത്തിൽ പരിഹാരം കാണുമെന്നും നിയമസഭയെ അറിയിച്ചു.1