വികസിത കേരളം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനത്തിന് എൻഡിഎയ്ക്ക് ലഭിക്കുന്നത് വലിയ പിന്തുണയാണ് എന്ന്എൻഡിഎ ചെയർമാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ . കളമശ്ശേരി : വികസിത കേരളം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനത്തിന് എൻഡിഎയ്ക്ക് ലഭിക്കുന്നത് വലിയ പിന്തുണയാണ് എന്ന്എൻഡിഎ ചെയർമാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ . കളമശ്ശേരിയിൽ നടന്ന ദേശീയ ജനാധിപത്യ സഖ്യം സംസ്ഥാന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു രാജിവ് ചന്ദ്രശേഖരൻ. എൻഡിഎ കൺവീനറും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി അധ്യക്ഷനായി. വികസിത കേരളം സൃഷ്ടിക്കണം കേരളത്തിൽ മാറ്റം വരണം എന്ന് ആഗ്രഹിക്കുന്ന രണ്ട് രാഷ്ട്രീയ കക്ഷികൾ ആണ് ഇന്ത്യയുടെ ഭാഗമായത്.നാഷണൽ ഫാർമേഴ്സ് പാർട്ടി, ജനാധിപത്യ രാഷ്ട്രീയ സഭ എന്നീ പാർട്ടികൾ എൻഡിഎയുടെ ഘടകകക്ഷികൾ ആയി. വികസിത കേരളം എന്ന കാഴ്ചപ്പാടിനെ പിന്തുണ നൽകി എൻ ഡി എ യെ ശക്തമാക്കുന്ന ചടങ്ങാണ് എൻഡിഎയുടെ സംസ്ഥാന നേതൃത്വ ക്യാമ്പിനോടൊപ്പം നടന്നത്. എൻ ഡി എ യുടെ സങ്കല്പവും ദൗത്യവും മാറ്റം കൊണ്ടുവരണമെന്ന് തീരുമാനിക്കാൻ ആണ് എല്ലാ ജില്ലകളിൽ നിന്നും മണ്ഡലങ്ങളിൽ നിന്നും പ്രവർത്തകർ എത്തി നല്ല ഉപസ്ഥിതിയിൽ എൻഡിഎ സംസ്ഥാന നേതൃത്വ ക്യാമ്പ് നടക്കുന്നത്. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നാടിൻറെ ഭാവിയിൽ നിർണായകമായ ഒരു തിരഞ്ഞെടുപ്പായി എൻഡിഎ കാണുന്നു എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളം ഭരിക്കുന്നത് നിലവിൽ സിപിഎം ആണ് ജനങ്ങൾ കേരളത്തിൽ വിശ്വാസം കൊടുത്ത് കഴിഞ്ഞ 10 വർഷമായി ഭരിക്കുന്നത് സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷമാണ് വികസനം കൊണ്ടുവരേണ്ടത് അവരുടെ ഉത്തരവാദിത്തമാണ് കഴിഞ്ഞ 10 കൊല്ലമായിട്ട് എല്ലാം ശരിയാകും എന്ന് ജനങ്ങൾക്ക് വാഗ്ദാനം കൊടുത്ത് വോട്ട് നേടി ഭരിക്കുന്ന ഇടതുപക്ഷം ഇലക്ഷന് 60 ദിവസം ബാക്കി ഉള്ളപ്പോൾ കേന്ദ്രസർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നത് ജനങ്ങളെ വിഡ്ഢിയാക്കുന്നതിന് വേണ്ടിയാണ്. കഴിഞ്ഞ 10 കൊല്ലം കേന്ദ്രസർക്കാർ കേരളത്തിന് നൽകിയതും കേരള സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെ പറ്റിയും മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് മാധ്യമങ്ങൾ വേദി ഒരുക്കണമെന്ന് അദ്ദേഹം പറഞ്ഞു. 2017ൽ എ ഐ എം എസ് പ്രഖ്യാപിച്ചത് മധുരയും കോഴിക്കോടും ആണ് കോഴിക്കോടിൻറെ സ്ഥലം ഏറ്റെടുപ്പ് എങ്ങും എത്തിയിട്ടില്ല മധുരയിൽ സ്ഥലം കണ്ടെത്തി നൽകിക്കഴിഞ്ഞു. കോഴിക്കോട് സ്ഥലം ഏറ്റെടുത്തു നൽകേണ്ടത് സംസ്ഥാന സർക്കാരിൻറെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു മാസത്തിനിടയ്ക്ക് മുഖ്യമന്ത്രി എത്ര തവണ ഡൽഹിയിൽ പോയി ഹെൽത്ത് മിനിസ്റ്ററെ എ ഐ എം എസ് നു വേണ്ടി കണ്ടു എന്ന് വ്യക്തമാക്കണമെന്ന് ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിപിഎം - കോൺഗ്രസ് മുന്നണികൾ മാറി ഒരു പുതിയ മുന്നണി വന്നെങ്കിൽ മാത്രമേ കേരളത്തിൻറെ സാമ്പത്തിക രംഗം പുരോഗതി കൈവരിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ശബരിമല പോലെ പുണ്യമായ ഒരു ക്ഷേത്രത്തിൽ നാലര കിലോ സ്വർണം മോഷണം പോയത് ഒരു വീഴ്ചയായി കാണുന്നില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല, ഇത് കഴിഞ്ഞു എന്ന് പറഞ്ഞു നടക്കുന്ന ഗോവിന്ദൻ മാഷിനോട് ഇത് കഴിയുന്നത് ദേവസ്വം മന്ത്രി ജയിലിൽ പോകുമ്പോഴായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.ദേവസ്വം മന്ത്രിയുടെ ഉത്തരവാദിത്തമായിരുന്നു ശബരിമലയെ സംരക്ഷിക്കുക എന്നത് അത് സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാണ് വോട്ട് നേടി അധികാരം കയ്യാളുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ശബരിമല പോലെ ഒരു ക്ഷേത്രത്തിൻറെ നാലര കിലോ സ്വർണം കട്ടുകൊണ്ടു പോയാൽ അഴിമതിക്ക് പരിധിയില്ല എന്നതാണ് അതിൻറെ അർത്ഥം. എസ് ഐ ടി രൂപീകരിച്ച് തെറ്റുകാരല്ല എന്ന് പ്രഖ്യാപിച്ച് പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് എൽഡിഎഫ് ഗവൺമെൻറ് സ്വീകരിക്കുന്നത്. ഇത് വേറെ ഏതെങ്കിലും ഒരു പുണ്യ സ്ഥലത്ത് നടക്കുകയാണെങ്കിൽ എന്തായിരിക്കും സ്ഥിതി എന്ന് അദ്ദേഹം ചോദിച്ചു. കേരളം തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെട്ട ഈ കേസ് എസ് ഐ ടി എങ്ങനെ അന്വേഷിക്കും കേസ് ആത്മാർത്ഥമായി തെളിയിക്കണമെങ്കിൽ സിബിഐക്ക് വിടണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൽഡിഎഫ് അഴിമതി ഒരു മുഖ്യ വിഷയമാണ്, അവരുടെ രാഷ്ട്രീയ സംസ്കാരം ഒരു മുഖ്യ വിഷയമാണ്, കോൺഗ്രസ് രാഷ്ട്രീയ സംസ്കാരം ഒരു മുഖ്യ വിഷയമാണ്, നാടിൻറെ വികസനം ഇല്ലായ്മ ഒരു മുഖ്യ വിഷയമാണ്, വില കയറ്റം ഒരു മുഖ്യ വിഷയമാണ്,നാട്ടിലെ യുവാക്കളുടെ തൊഴിലില്ലായ്മ ഒരു മുഖ്യ വിഷയമാണ്. ഇന്ന് ഇവർ നടത്തുന്ന പ്രചരണം ഒരു വിഷയമല്ല. ഈ പ്രചരണം നടത്തുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി മാത്രമാണ് എന്ന് അദ്ദേഹം പറഞ്ഞു.
വികസിത കേരളം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനത്തിന് എൻഡിഎയ്ക്ക് ലഭിക്കുന്നത് വലിയ പിന്തുണയാണ് എന്ന്എൻഡിഎ ചെയർമാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ . കളമശ്ശേരി : വികസിത കേരളം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനത്തിന് എൻഡിഎയ്ക്ക് ലഭിക്കുന്നത് വലിയ പിന്തുണയാണ് എന്ന്എൻഡിഎ ചെയർമാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ . കളമശ്ശേരിയിൽ നടന്ന ദേശീയ ജനാധിപത്യ സഖ്യം സംസ്ഥാന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു രാജിവ് ചന്ദ്രശേഖരൻ. എൻഡിഎ കൺവീനറും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി അധ്യക്ഷനായി. വികസിത കേരളം സൃഷ്ടിക്കണം കേരളത്തിൽ മാറ്റം വരണം എന്ന് ആഗ്രഹിക്കുന്ന രണ്ട് രാഷ്ട്രീയ കക്ഷികൾ ആണ് ഇന്ത്യയുടെ ഭാഗമായത്.നാഷണൽ ഫാർമേഴ്സ് പാർട്ടി, ജനാധിപത്യ രാഷ്ട്രീയ സഭ എന്നീ പാർട്ടികൾ എൻഡിഎയുടെ ഘടകകക്ഷികൾ ആയി. വികസിത കേരളം എന്ന കാഴ്ചപ്പാടിനെ പിന്തുണ നൽകി എൻ ഡി എ യെ ശക്തമാക്കുന്ന ചടങ്ങാണ് എൻഡിഎയുടെ സംസ്ഥാന നേതൃത്വ ക്യാമ്പിനോടൊപ്പം നടന്നത്. എൻ ഡി എ യുടെ സങ്കല്പവും ദൗത്യവും മാറ്റം കൊണ്ടുവരണമെന്ന് തീരുമാനിക്കാൻ ആണ് എല്ലാ ജില്ലകളിൽ നിന്നും മണ്ഡലങ്ങളിൽ നിന്നും പ്രവർത്തകർ എത്തി നല്ല ഉപസ്ഥിതിയിൽ എൻഡിഎ സംസ്ഥാന നേതൃത്വ ക്യാമ്പ് നടക്കുന്നത്. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നാടിൻറെ ഭാവിയിൽ നിർണായകമായ ഒരു തിരഞ്ഞെടുപ്പായി എൻഡിഎ കാണുന്നു എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളം ഭരിക്കുന്നത് നിലവിൽ സിപിഎം ആണ് ജനങ്ങൾ കേരളത്തിൽ വിശ്വാസം കൊടുത്ത് കഴിഞ്ഞ 10 വർഷമായി ഭരിക്കുന്നത് സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷമാണ് വികസനം കൊണ്ടുവരേണ്ടത് അവരുടെ ഉത്തരവാദിത്തമാണ് കഴിഞ്ഞ 10 കൊല്ലമായിട്ട് എല്ലാം ശരിയാകും എന്ന് ജനങ്ങൾക്ക് വാഗ്ദാനം കൊടുത്ത് വോട്ട് നേടി ഭരിക്കുന്ന ഇടതുപക്ഷം ഇലക്ഷന് 60 ദിവസം ബാക്കി ഉള്ളപ്പോൾ കേന്ദ്രസർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നത് ജനങ്ങളെ വിഡ്ഢിയാക്കുന്നതിന് വേണ്ടിയാണ്. കഴിഞ്ഞ 10 കൊല്ലം കേന്ദ്രസർക്കാർ കേരളത്തിന് നൽകിയതും കേരള സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെ പറ്റിയും മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് മാധ്യമങ്ങൾ വേദി ഒരുക്കണമെന്ന് അദ്ദേഹം പറഞ്ഞു. 2017ൽ എ ഐ എം എസ് പ്രഖ്യാപിച്ചത് മധുരയും കോഴിക്കോടും ആണ് കോഴിക്കോടിൻറെ സ്ഥലം ഏറ്റെടുപ്പ് എങ്ങും എത്തിയിട്ടില്ല മധുരയിൽ സ്ഥലം കണ്ടെത്തി നൽകിക്കഴിഞ്ഞു. കോഴിക്കോട് സ്ഥലം ഏറ്റെടുത്തു നൽകേണ്ടത് സംസ്ഥാന സർക്കാരിൻറെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു മാസത്തിനിടയ്ക്ക് മുഖ്യമന്ത്രി എത്ര തവണ ഡൽഹിയിൽ പോയി ഹെൽത്ത് മിനിസ്റ്ററെ എ ഐ എം എസ് നു വേണ്ടി കണ്ടു എന്ന് വ്യക്തമാക്കണമെന്ന് ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിപിഎം - കോൺഗ്രസ് മുന്നണികൾ മാറി ഒരു പുതിയ മുന്നണി വന്നെങ്കിൽ മാത്രമേ കേരളത്തിൻറെ സാമ്പത്തിക രംഗം പുരോഗതി കൈവരിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ശബരിമല പോലെ പുണ്യമായ ഒരു ക്ഷേത്രത്തിൽ നാലര കിലോ സ്വർണം മോഷണം പോയത് ഒരു വീഴ്ചയായി കാണുന്നില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല, ഇത് കഴിഞ്ഞു എന്ന് പറഞ്ഞു നടക്കുന്ന ഗോവിന്ദൻ മാഷിനോട് ഇത് കഴിയുന്നത് ദേവസ്വം മന്ത്രി ജയിലിൽ പോകുമ്പോഴായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.ദേവസ്വം മന്ത്രിയുടെ ഉത്തരവാദിത്തമായിരുന്നു ശബരിമലയെ സംരക്ഷിക്കുക എന്നത് അത് സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാണ് വോട്ട് നേടി അധികാരം കയ്യാളുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ശബരിമല പോലെ ഒരു ക്ഷേത്രത്തിൻറെ നാലര കിലോ സ്വർണം കട്ടുകൊണ്ടു പോയാൽ അഴിമതിക്ക് പരിധിയില്ല എന്നതാണ് അതിൻറെ അർത്ഥം. എസ് ഐ ടി രൂപീകരിച്ച് തെറ്റുകാരല്ല എന്ന് പ്രഖ്യാപിച്ച് പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് എൽഡിഎഫ് ഗവൺമെൻറ് സ്വീകരിക്കുന്നത്. ഇത് വേറെ ഏതെങ്കിലും ഒരു പുണ്യ സ്ഥലത്ത് നടക്കുകയാണെങ്കിൽ എന്തായിരിക്കും സ്ഥിതി എന്ന് അദ്ദേഹം ചോദിച്ചു. കേരളം തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെട്ട ഈ കേസ് എസ് ഐ ടി എങ്ങനെ അന്വേഷിക്കും കേസ് ആത്മാർത്ഥമായി തെളിയിക്കണമെങ്കിൽ സിബിഐക്ക് വിടണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൽഡിഎഫ് അഴിമതി ഒരു മുഖ്യ വിഷയമാണ്, അവരുടെ രാഷ്ട്രീയ സംസ്കാരം ഒരു മുഖ്യ വിഷയമാണ്, കോൺഗ്രസ് രാഷ്ട്രീയ സംസ്കാരം ഒരു മുഖ്യ വിഷയമാണ്, നാടിൻറെ വികസനം ഇല്ലായ്മ ഒരു മുഖ്യ വിഷയമാണ്, വില കയറ്റം ഒരു മുഖ്യ വിഷയമാണ്,നാട്ടിലെ യുവാക്കളുടെ തൊഴിലില്ലായ്മ ഒരു മുഖ്യ വിഷയമാണ്. ഇന്ന് ഇവർ നടത്തുന്ന പ്രചരണം ഒരു വിഷയമല്ല. ഈ പ്രചരണം നടത്തുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി മാത്രമാണ് എന്ന് അദ്ദേഹം പറഞ്ഞു.
- കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മേത്തല പറമ്പിശ്ശേരി വീട്ടിൽ ഫെയ്‌മ്യൂസ് 35 വയസ്സ് എന്നയാളെയാണ് കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഒളിവിൽ പോയി വിദേശത്തേക്ക് കടന്നതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ലുക്കൗട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ചിരുന്നു. ദുബായിയിൽ നിന്ന് കൊച്ചി നെടുംമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ ലുക്കൗട്ട് സർക്കുലർ പ്രകാരം എമിഗ്രേഷൻ ഉദ്ദ്യോഗസ്ഥർ പ്രതിയെ തടഞ്ഞ് വെച്ച് വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ കൊച്ചി നെടുമ്പാശ്ശേരി യിലേക്ക് അയച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം, കവർച്ച, പോക്സോ, ലൈംഗിക പീഡനം, വധശ്രമം, സ്ത്രീ പീഡനം, സാമ്പത്തിക തട്ടിപ്പ്, മയക്കുമരുന്ന് കേസുകൾ, അടിപിടി തുടങ്ങിയ ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ഒളിവിൽ പോയി വർഷങ്ങളായി വിചാരണ നടപടികളിൽ സഹകരിക്കാതെ, നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനായി വിദേശത്തേക്ക് കടന്നവരെയും കടക്കാൻ ശ്രമിക്കുന്നവരെയും ലക്ഷ്യമിട്ടാണ് 2025 മുതൽ ഓപ്പറേഷൻ സുദർശന നടപ്പിലാക്കി വരുന്നത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സാലിം കെ , ജി എ എസ് എ രാജീവ്, സിവിൽ പോലീസ് ഓഫീസർമാരായ ധനീഷ്, ഗിൽബർട്ട് , ശ്യാം, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.1
- ഷോർണൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം നിയന്ത്രണം വിട്ട ടിപ്പർ ലോറി റോഡിൽ തലകീഴായി മറിഞ്ഞു . ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. തൃശ്ശൂർ ഭാഗത്തിന് വരികയായിരുന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരെ നിസ്സാര പരിക്കുകളോടെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വാഹനത്തിൻ്റെ ക്യാബിൻ വശം തകർന്ന നിലയിലാണ് . സംഭവത്തിൽ തുടർന്ന് മേഖലയിൽ നേരിയ തോതിൽ ഗതാഗതവും തടസ്സപ്പെട്ടു . വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.1
- 10 महीने की बच्ची बनी ऑर्गन डोनर, 5 लोगों को दी नई जिंदगी केरल की 10 माह की बच्ची आलिन शेरिन अब्राहम राज्य की सबसे ऑर्गन डोनर बनीं हैं. सड़क हादसे में ब्रेन डेड घोषित होने पर, माता-पिता ने उसके छह अंग दान कर पांच लोगों को नई जिंदगी दी है. जिसके बाद लोग उनकी सराहना कर रहे हैं.1
- മുഖ്യമന്ത്രിയുടെ തദ്ദേശ റോഡിൽ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിൽ പ്രവർത്തി പൂർത്തീകരിച്ച കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കൊടുന്നോട് - മൂരിയംപാടം റോഡിൻറെ ഉദ്ഘാടനം ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് പ്രേംകുമാർ നിർവഹിച്ചു.1
- കൊടുങ്ങല്ലൂർ: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും സംഭവത്തിൽ പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. മലയാറ്റൂർ നടുവട്ടം പള്ളിയാന വീട്ടിൽ പ്രദീപിനെ (33) ആണ് കൊടുങ്ങല്ലൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം (15.02.2026) രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. യുവതി താമസിക്കുന്ന കാരൂർ മഠത്തിലുള്ള വാടകവീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി, യുവതിയെ മാനഹാനി വരുത്തുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. നടപടിക്രമങ്ങൾക്കു ശേഷം പ്രതി പ്രദീപിനെ കോടതിയിൽ ഹാജരാക്കും. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സാലിം കെ, ജി എ എസ് ഐ ബെനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം കുമാർ, ദീപക്ദേവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.1
- ഇരിങ്ങാലക്കുടയില്‍ കെ എസ് കമ്പനിയ്ക്ക് സമീപം നടന്ന അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരണപ്പെട്ട സംഭവത്തിലെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്.ഞായറാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്.കോമ്പാറ സ്വദേശി മഴുവഞ്ചേരി പറമ്പത്ത് വീട്ടില്‍ സജീവ് (65) ആണ് മരണപ്പെട്ടത്.മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടെ ബസ് ഇടിച്ചു എന്നാണ് നാട്ടുക്കാര്‍ അപകട സമയത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.എന്നാല്‍ സമീപത്തെ കമ്പനിയുടെ സിസിടിവി ദൃശ്യങ്ങളില്‍ ചേലൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസ് നിര്‍ത്തി ആളെ കയറ്റുന്നതും ഇതിന് പുറകിലായി സ്‌കൂട്ടറില്‍ വന്നിരുന്ന സജീവ് ബസിന് തൊട്ടുപുറകില്‍ നിന്നും എതിര്‍ വശത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്നിരുന്ന എം എസ് മേനോന്‍ എന്ന ബസ് ഇടിക്കുന്നതും വ്യക്തമാണ്.നിയന്ത്രണം വിട്ട ബസ് നേരെ വൈദ്യൂതി പോസ്റ്റിലിടിച്ചാണ് നിന്നത്.അപകടത്തില്‍ ബസിനടയില്‍പെട്ട സജീവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.ഇരിങ്ങാലക്കുടയിലെ വെറെറ്റി ഒപ്റ്റിക്കല്‍സ് ഉടമയാണ് സജീവ്.1
- കാരാകുറുശ്ശി പഞ്ചായത്ത് വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് ഉത്ഘാടനം ചെയ്യുന്നു പഞ്ചായത്തിലെ ജനപ്രതിനിധികൾ മറ്റു നാട്ടുകാർ എന്നിവർ പങ്കെടുത്തു1
- വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തമായി മുന്നേറുമെന്ന് വിഡി സതീശൻ കേരളത്തിൽ വൻ ഭൂരിപക്ഷമാണ് നിൽക്കുന്ന എല്ലാ സ്ഥാനാർത്ഥിക്കും ലഭിക്കുമെന്നും സതീശൻ പറഞ്ഞു മണ്ണാർക്കാട് റെക്കോർഡ് ഭൂരിപക്ഷം ഉറപ്പല്ലേ..? നിങ്ങൾ ഏറ്റില്ലേ..? എനിക്ക് ഉറപ്പ് താ..ഇത് പഴയ UDF അല്ല..100 സീറ്റ് നേടും..പാലക്കാട് ഇനിയും വിസ്മയങ്ങൾ ഉണ്ടാകുമെന്നും മണ്ണാർക്കാട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.1