ഇടുക്കി ടൗണ്‍ റോഡുകളുടെ നവീകരണത്തിന് 4 കോടി: മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കി: നിയോജക മണ്ഡലത്തിലെ വിവിധ ടൗണ്‍ റോഡുകളുടെ നവീകരണത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമായി 4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. ഇടുക്കിയിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ടൗണുകളുടെ മുഖച്ഛായ മാറ്റുന്നതും ലക്ഷ്യമിട്ടുള്ള പദ്ധതി ഇടുക്കിയുടെ ആധുനികവത്കരണം ലക്ഷ്യമിട്ടുള്ളതാണ്. നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായാണ് തുക വകയിരുത്തിയിരിക്കുന്നത്. മുരിക്കാശ്ശേരി ടൗണ്‍ മുതല്‍ പാവനാത്മാ കോളജ് വരെയുള്ള ഭാഗത്ത് ബ്യൂട്ടിഫിക്കേഷന്‍, കമ്പിളികണ്ടം ടൗണ്‍, പാറത്തോട് ടൗണ്‍, തോപ്രാംകുടി ടൗണ്‍, മുനിയറ ടൗണുകളുടെ വികസനം, പണിയ്ക്കന്‍കുടി ടൗണില്‍ കാഞ്ഞാര്‍ ടൗണ്‍ റോഡിന്റെ നവീകരണവും ബസ് ഷെല്‍റ്ററും ഉള്‍പ്പെടുന്നതാണ് പദ്ധതി. റോഡുകളുടെ വികസനത്തോടൊപ്പം തന്നെ നഗരസൗന്ദര്യവല്‍ക്കരണവും പദ്ധതിയുടെ ഭാഗമായി നടക്കും. റോഡുകളില്‍ ഇന്റര്‍ലോക്കിംഗ് ടൈലുകള്‍ വിരിക്കല്‍, കോണ്‍ക്രീറ്റ് ഓടകളുടെ നിര്‍മ്മാണം, സുരക്ഷാ കൈവരികള്‍, ഷോള്‍ഡര്‍ കോണ്‍ക്രീറ്റിംഗ്, ബേം കോണ്‍ക്രീറ്റിംഗ് തുടങ്ങിയ പ്രവൃത്തികള്‍ നടപ്പിലാക്കും. റോഡുകളിലെ കയറ്റങ്ങളിലും വളവുകളിലും ഷോള്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉറപ്പാക്കുന്നതിനായി ബേം/ഷോള്‍ഡര്‍ കോണ്‍ക്രീറ്റിംഗ്, ഐറിഷ് ഡ്രെയിന്‍ എന്നിവയും, ആവശ്യമായ സ്ഥലങ്ങളില്‍ ഓടകള്‍ക്ക് സ്ലാബുകള്‍, നടപ്പാതകളില്‍ പേവര്‍ ബ്ലോക്കുകള്‍ അല്ലെങ്കില്‍ ടൈലുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.
ഇടുക്കി ടൗണ്‍ റോഡുകളുടെ നവീകരണത്തിന് 4 കോടി: മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കി: നിയോജക മണ്ഡലത്തിലെ വിവിധ ടൗണ്‍ റോഡുകളുടെ നവീകരണത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമായി 4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. ഇടുക്കിയിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ടൗണുകളുടെ മുഖച്ഛായ മാറ്റുന്നതും ലക്ഷ്യമിട്ടുള്ള പദ്ധതി ഇടുക്കിയുടെ ആധുനികവത്കരണം ലക്ഷ്യമിട്ടുള്ളതാണ്. നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായാണ് തുക വകയിരുത്തിയിരിക്കുന്നത്. മുരിക്കാശ്ശേരി ടൗണ്‍ മുതല്‍ പാവനാത്മാ കോളജ് വരെയുള്ള ഭാഗത്ത് ബ്യൂട്ടിഫിക്കേഷന്‍, കമ്പിളികണ്ടം ടൗണ്‍, പാറത്തോട് ടൗണ്‍, തോപ്രാംകുടി ടൗണ്‍, മുനിയറ ടൗണുകളുടെ വികസനം, പണിയ്ക്കന്‍കുടി ടൗണില്‍ കാഞ്ഞാര്‍ ടൗണ്‍ റോഡിന്റെ നവീകരണവും ബസ് ഷെല്‍റ്ററും ഉള്‍പ്പെടുന്നതാണ് പദ്ധതി. റോഡുകളുടെ വികസനത്തോടൊപ്പം തന്നെ നഗരസൗന്ദര്യവല്‍ക്കരണവും പദ്ധതിയുടെ ഭാഗമായി നടക്കും. റോഡുകളില്‍ ഇന്റര്‍ലോക്കിംഗ് ടൈലുകള്‍ വിരിക്കല്‍, കോണ്‍ക്രീറ്റ് ഓടകളുടെ നിര്‍മ്മാണം, സുരക്ഷാ കൈവരികള്‍, ഷോള്‍ഡര്‍ കോണ്‍ക്രീറ്റിംഗ്, ബേം കോണ്‍ക്രീറ്റിംഗ് തുടങ്ങിയ പ്രവൃത്തികള്‍ നടപ്പിലാക്കും. റോഡുകളിലെ കയറ്റങ്ങളിലും വളവുകളിലും ഷോള്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉറപ്പാക്കുന്നതിനായി ബേം/ഷോള്‍ഡര്‍ കോണ്‍ക്രീറ്റിംഗ്, ഐറിഷ് ഡ്രെയിന്‍ എന്നിവയും, ആവശ്യമായ സ്ഥലങ്ങളില്‍ ഓടകള്‍ക്ക് സ്ലാബുകള്‍, നടപ്പാതകളില്‍ പേവര്‍ ബ്ലോക്കുകള്‍ അല്ലെങ്കില്‍ ടൈലുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.
- 10 महीने की बच्ची बनी ऑर्गन डोनर, 5 लोगों को दी नई जिंदगी केरल की 10 माह की बच्ची आलिन शेरिन अब्राहम राज्य की सबसे ऑर्गन डोनर बनीं हैं. सड़क हादसे में ब्रेन डेड घोषित होने पर, माता-पिता ने उसके छह अंग दान कर पांच लोगों को नई जिंदगी दी है. जिसके बाद लोग उनकी सराहना कर रहे हैं.1
- മുഖ്യമന്ത്രിയുടെ തദ്ദേശ റോഡിൽ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിൽ പ്രവർത്തി പൂർത്തീകരിച്ച കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കൊടുന്നോട് - മൂരിയംപാടം റോഡിൻറെ ഉദ്ഘാടനം ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് പ്രേംകുമാർ നിർവഹിച്ചു.1
- കാരാകുറുശ്ശി പഞ്ചായത്ത് വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് ഉത്ഘാടനം ചെയ്യുന്നു പഞ്ചായത്തിലെ ജനപ്രതിനിധികൾ മറ്റു നാട്ടുകാർ എന്നിവർ പങ്കെടുത്തു1