Shuru
Apke Nagar Ki App…
അട്ടപ്പാടി കൂക്കമ്പാളയം ജി യു പി സ്കൂളിൽ കളി സ്ഥലമില്ല. കായിക മത്സരങ്ങൾ നടക്കുന്നത് ഭവാനിപ്പുഴയുടെ പുറമ്പോക്കിൽ. അട്ടപ്പാടി കൂക്കമ്പാളയം ജി യു പി സ്കൂളിൽ കളി സ്ഥലമില്ല. കായിക മത്സരങ്ങൾ നടക്കുന്നത് ഭവാനിപ്പുഴയുടെ പുറമ്പോക്കിൽ. സ്കൂൾ ആരംഭിച്ച കാലം മുതൽ ഇതുവരെയും സ്കൂളിന് കളിസ്ഥലം ലഭിച്ചിട്ടില്ല. കാലങ്ങളായി പുഴ പുറമ്പോക്കിൽ തന്നെയാണ് കായിക മത്സരങ്ങൾ നടത്തിവരുന്നത്. ഏറ്റവും കൂടുതൽ ആദിവാസി കുട്ടികൾ പഠിക്കുന്ന സ്കൂൾ ആണ് കൂക്കമ്പാളയം ജി യു പി സ്കൂൾ. കാലങ്ങളായി നിവേദനം നൽകിയിട്ടും യാതൊരു നടപടിയും ഇല്ല എന്നാണ് സ്കൂൾ അധികൃതരും കുട്ടികളും പറയുന്നത്.
Kumar. K
അട്ടപ്പാടി കൂക്കമ്പാളയം ജി യു പി സ്കൂളിൽ കളി സ്ഥലമില്ല. കായിക മത്സരങ്ങൾ നടക്കുന്നത് ഭവാനിപ്പുഴയുടെ പുറമ്പോക്കിൽ. അട്ടപ്പാടി കൂക്കമ്പാളയം ജി യു പി സ്കൂളിൽ കളി സ്ഥലമില്ല. കായിക മത്സരങ്ങൾ നടക്കുന്നത് ഭവാനിപ്പുഴയുടെ പുറമ്പോക്കിൽ. സ്കൂൾ ആരംഭിച്ച കാലം മുതൽ ഇതുവരെയും സ്കൂളിന് കളിസ്ഥലം ലഭിച്ചിട്ടില്ല. കാലങ്ങളായി പുഴ പുറമ്പോക്കിൽ തന്നെയാണ് കായിക മത്സരങ്ങൾ നടത്തിവരുന്നത്. ഏറ്റവും കൂടുതൽ ആദിവാസി കുട്ടികൾ പഠിക്കുന്ന സ്കൂൾ ആണ് കൂക്കമ്പാളയം ജി യു പി സ്കൂൾ. കാലങ്ങളായി നിവേദനം നൽകിയിട്ടും യാതൊരു നടപടിയും ഇല്ല എന്നാണ് സ്കൂൾ അധികൃതരും കുട്ടികളും പറയുന്നത്.
More news from കേരളം and nearby areas
- ചേലക്കരയിൽ നിയന്ത്രണം വിട്ട എലിഫന്റ് സ്ക്വാഡ് ആംബുലൻസ് ബൈക്കിന് പിന്നിലിടിച്ച് മറിഞ്ഞ് യുവാവിന് സാരമായ പരിക്കേറ്റു. വാഴക്കോട്-പ്ലാഴി സംസ്ഥാന പാതയിലെ കിള്ളിമംഗലം ചിറങ്ങോണത്ത് കഴിഞ്ഞ രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ വാഹനാപകടം ഉണ്ടായത്. തിരുവില്വാമല നിറമാല ആഘോഷത്തോടനുബന്ധിച്ചുള്ള സുരക്ഷാ ഡ്യൂട്ടിക്കായി പോവുകയായിരുന്ന എലിഫന്റ് സ്ക്വാഡിന്റെ ആംബുലൻസ് മുന്നിൽ പോവുകയായിരുന്ന ബൈക്കിന് പിന്നിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസും ബൈക്കും റോഡിലേക്ക് മറിഞ്ഞു. അപകടത്തിൽ ബൈക്ക് യാത്രികനായ തൊഴുപ്പാടം സ്വദേശി ഇരുപത്തിയൊന്നുകാരൻ അർഷാദിന് സാരമായി പരിക്കേറ്റു. ചോരവാർന്ന നിലയിൽ റോഡിൽ കിടന്ന യുവാവിനെ ഉടൻതന്നെ നാട്ടുകാരും പോലീസും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിലുണ്ടായിരുന്ന എട്ടോളം യാത്രക്കാർ കാര്യമായ പരിക്കുകളില്ലാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് പാതയിൽ ഏറെനേരം തടസ്സപ്പെട്ട ഗതാഗതം ചേലക്കര പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കം ചെയ്ത് പുനഃസ്ഥാപിച്ചു.1
- *മൊബൈൽ മുതൽ ബൈക്ക് വരെ മോഷണം; നിരവധി കേസുകളിലെ പ്രതി പിടിയിൽ* 16-09-2026 തൃശൂർ സ്വദേശി അഞ്ജലിൻ പ്രിൻസ് (26 )നെ യാണ് ഫറോക് പോലീസ് പിടികൂടിയത് *മൊബൈൽ മുതൽ ബൈക്ക് വരെ മോഷണം; നിരവധി കേസുകളിലെ പ്രതി പിടിയിൽ* 16-09-2026 തൃശൂർ സ്വദേശി അഞ്ജലിൻ പ്രിൻസ് (26 )നെ യാണ് ഫറോക് പോലീസ് പിടികൂടിയത് ഫാറൂഖ് കോളേജിലെ സൂപ്പർ മാർക്കറ്റിൽ നിന്നും മൊബൈൽ മോഷ്ടച്ച കേസിലാണ് ഫറോക് പോലീസിന്റെ പിടിയിലാകുന്നത് മോഷണത്തിന്റ സിസിടിവി ദൃശ്യങ്ങളും, മോഷണത്തിനായി ബൈക്കിൽ വരുന്നതിന്റെയും നിരവധി സിസിടിവി ഫുട്ടേജുകൾ പരിശോദിച്ചതിലൂടെയാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത് കഴിഞ്ഞ ഒരാഴ്ചയായി പ്രതി മോഷ്ടിച്ച ബൈക്കുമായി കോഴിക്കോട്, ഫറോക്, രാമനാട്ടുകര ടൗണുകളിൽ ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽ പെട്ടു അതിനിടയിലാണ് ഫറോക് പോലീസ് പിടിക്കൂടുന്നത് തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുപ്രസിദ്ധ മോഷ്ട്ടാവാണെന്നും നിരവധി കേസുകളുണ്ടെന്നും പോലീസ് തിരിച്ചറിഞ്ഞു ഷോപ്പുകളിൽ കയറി നിമിഷ നേരം കൊണ്ട് മൊബൈൽ മോഷണം നടത്തും ശേഷം മുന്നിൽ കാണുന്ന ബൈക്ക് മോഷ്ടിച്ചു ബാഗ്ലൂരിലേക്ക് കടന്നുകളയും യാത്രക്കിടയിൽ open വൈ ഫൈ ഉപയോഗിച്ച് മോഷ്ടിച്ച മൊബൈലിന്റെ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തി തിരൂരിലെ മാർക്കറ്റിൽ വിൽപ്പന നടത്തും ലഭിക്കുന്ന പണം യാത്രയ്ക്കും നൈറ്റ് പാർട്ടികളിളുമായി ചലവഴിക്കും സമാന രീതിയിൽ കളവു നടത്തിയതിൽ വയനാട് മലപ്പുറം കോഴിക്കോട് ജില്ലകളിൽ പതിനഞ്ചോളം കേസുകളുണ്ട് പ്രതിയെ കോടതിയിൽ ഹാജറാക്കി1
- ബി.വി പി സ്കൂൾ കലോത്സവം ആരോഹൻ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ശശി കളരിയേൽ ഉദ്ഘാടനം ചെയ്തു ബി.വി.പി സ്കൂൾ കലോത്സവം ആരോഹൻ തുടങ്ങി തൃശ്ശൂർ, അടാട്ട് ബി.വി.പി സീനിയർ സെക്കൻ്ററി സ്കൂൾ കലോത്സവം എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ശശി കളരിയേൽ ഉദ്ഘാടനം ചെയ്തു. കലയെന്നത് കേവലം മത്സരമോ ജയ പരാജയങ്ങളോ അല്ലെന്നും വർണ്ണങ്ങളുടെയും ഈണങ്ങളുടെയും സർഗാത്മകതയുടെ ആവിഷ്കാരമാണ് കലോത്സവങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. തോൽവികളിൽ നിരാശരാകാതെ വിജയങ്ങളിൽ അഹങ്കരിക്കാതെ കലയെ സ്നേഹിക്കാനും ആസ്വദിക്കാനും നമുക്ക് കഴിയണം, ...സീനിയർ പ്രിൻസിപ്പൽ സുമ അച്ചുതൻ അദ്ധ്യക്ഷത വഹിച്ചു.രശ്മി മേനോൻ, വൈസ് പ്രിൻസിപ്പൽ, സുഭാഷ് ചന്ദ്ര ബോസ് ട്രസ്റ്റി,, മനോജ് കെ.വി, പ്രിൻസിപ്പൽ, അനൂപ് എം, പി.ടി.എ പ്രസിഡൻ്റ്, നീതു പി.എൻ, കെ.പി ജോസ്.അരവിന്ദാക്ഷൻ പി.വി ട്രസ്റ്റി,.ശുഭ, സുഭാഷ്, ഹരീഷ് പി.വി സുവ്യ സുനിത്, മുരളി അടാട്ട് എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.1
- തൊടുപുഴ നഗരസഭയിൽ ഹരിത കർമ്മസേനയ്ക്കും ശുചീകരണ ജീവനകാർക്കും മെഡിക്കൽ ക്യാമ്പും ഏക ദിന പരിശീലനവും സംഘടിപ്പിച്ചു. തൊടുപുഴ: സ്വച്ഛതാ ഹി സേവാ 2026ന്റെ ഭാഗമായി തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ ഹരിത കർമ്മസേന അംഗങ്ങൾക്കും സാനിറ്റേഷൻ വർക്കർമാർക്കുമായി സെപ്റ്റംബർ 17ന് രാവിലെ 10.30ന് തൊടുപുഴ ടൌൺ ഹാളിൽ വച്ചു മെഡിക്കൽ ക്യാമ്പും ഏകദിന പരിശീലനവും സംഘടിപ്പിച്ചു.തൊടുപുഴജില്ലാ ആശുപത്രി NCD വിംഗിന്റെ നേതൃത്വത്തിൽ ആണ് മെഡിക്കൽ ക്യാമ്പ് നടന്നത്. ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ഹരിത കർമ്മസേന അംഗങ്ങളുടെയും ശുചീകരണ തൊഴിലാളികളുടെയും ആരോഗ്യസംരക്ഷണവും പ്രവർത്തന മികവും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതും കൂടാതെ എലിപ്പനി പ്രതിരോധ ബോധവൽക്കരണവും മരുന്ന് വിതരണവും നടത്തപ്പെട്ടു. ബഹു നഗരസഭ ചെയർപേഴ്സൺ ശ്രീമതി സാബിറ ജലീൽ പരിപാടി ഉദ്ഘാടനം ചെയ്യുകയും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മേഴ്‌സി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കുകയും ചെയ്തു.സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ നീണ്ടുനിൽക്കുന്ന സ്വച്ഛതാ ഹി സേവാ 2026 – കയ്യോട് കൈ എന്നി ക്യാമ്പയിനുകളുടെ ഭാഗമായി , GVP പോയിന്റുകൾ ഇല്ലാതാക്കുക, ടുറിസ്റ്റ് കേന്ദ്രങ്ങൾ, വിദ്യലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ , പൊതു സ്ഥലങ്ങൾ, മാർക്കറ്റുകൾ, ബസ് സ്റ്റാന്റുകൾ, പാർക്കുകൾ, പബ്ലിക് പബ്ലിക് ടോയ്‌ലെറ്റുകൾ ശുചികരണം എന്നി വിവിധ ശുചിത്വ പ്രവർത്തനങ്ങൾ ഈ ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിൽ വരും ദിവസങ്ങളിൽ നടത്തപ്പെടും. നഗരസഭ ചെയർപേഴ്സൺ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ക്ലീൻ സിറ്റി മാനേജർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, കെ എസ് ഡബ്ലിയു എം പി, ശുചിത്വമിഷൻ പ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവർ ചേർന്ന് *സ്വച്ഛതാ ഹി സേവ 2026 കൈയ്യോട് കൈ* ലോഗോ പ്രകാശനം നടത്തുകയും ചെയ്തു.1
- വാഗമണ്ണിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (DTPC) കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ അഡ്വഞ്ചർ പാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നടക്കുന്ന വ്യാപക അഴിമതിയിലും അനധികൃത പിൻവാതിൽ നിയമനങ്ങൾക്കുമെതിരെ ബിജെപി ഏലപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഗമൺ DTPC ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയുംസംഘടിപ്പിച്ചു. BJP ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി C സന്തോഷ് കുമാർ പ്രതിഷേധ മാർച്ച് ഉത്ഘാടനം ചെയ്തു. സംസ്ഥാനത്ത് മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണികൾ അഡ്വഞ്ചർ പാർക്ക് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെ അഴിമതിയുടെയും, ബന്ധുനിയമനങ്ങളുടെയും കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. യോഗ്യരായ ഉദ്യോഗാർത്ഥികളെ പുറന്തള്ളി മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന ഇത്തരം നിയമനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് BJP ഏലപ്പാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാഗമൺ DTPC ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയുംസംഘടിപ്പിച്ചത്. ബിജെപി ഏലപ്പാറ മണ്ഡലം പ്രസിഡന്റ് എ പി ബിനോജ് കുമാർ പ്രതിഷേധ മാർച്ചിൽഅധ്യക്ഷനായിരുന്നു.ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാർപ്രതിഷേധ മാർച്ചും ധർണ്ണയുംഉദ്ഘാടനം ചെയ്തു. BJP ജില്ലാ സെക്രട്ടറി സന്തോഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രതിഷേധ മാർച്ചിനും ധർണ്ണയ്ക്കും ബിജെപി നേതാക്കളായ എൻ. റ്റി. വിജയൻ, K. വിജയകുമാർ, ജി. വിജയകുമാർ, സി. ശരവണൻ, ആർ. ഗിരീഷ്, ആർ. ഷിബു, ഒ. ജി. സുധീഷ് കുമാർ, കുര്യാക്കോസ് ജോസഫ് , ആൽവിൻ,കന്നിമരിയ,ശശികല സെൽവം,എസ് ശ്രീജേഷ്, ഉമേഷ് തുടങ്ങിയവർ നേതൃത്വം നൽകി3
- വാളാർഡി- ചെങ്കര-ശങ്കരഗിരി റോഡ് നിർമ്മാണം ആരംഭിച്ചു 6 കോടി രൂപ ചെലവിലാണ് 9.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നവീകരിക്കുന്നത്. പിരുമേട് : തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് വാളാർഡി ചെങ്കര-ശങ്കരഗിരി റോഡിന്റെ നിർമ്മാണത്തിന് തുടക്കമായി. ശബരിമല ഉത്സവ പദ്ധതി 2025-26-ൽ ഉൾപ്പെടുത്തി 6 കോടി രൂപ ചെലവിലാണ് 9.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നവീകരിക്കുന്നത്. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പീരുമേട് എം.എൽ.എ സിറിയക് തോമസ് നിർവഹിച്ചു. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിലെ യാത്രാദുരിതത്തിന് പദ്ധതി പൂർത്തിയാകുന്നതോടെ ശാശ്വത പരിഹാരമാകും. ഏഴ് മാസത്തിനകം റോഡ് പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ചടങ്ങിൽ പഞ്ചായത്ത് അംഗം പ്രസാദ് മണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയ്, പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രശേഖരൻ, ശാന്തി തുടങ്ങിയ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.2
- പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ, പരസ്യങ്ങൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യാൻ കർശന നടപടികളുമായി കട്ടപ്പന നഗരസഭ. ഹൈക്കോടതി ഉത്തരവുകൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എന്ന് കട്ടപ്പന നഗരസഭസെക്രട്ടറി അജി കെ തോമസ് പറഞ്ഞു പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ, പരസ്യങ്ങൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യാൻ കർശന നടപടികളുമായി കട്ടപ്പന നഗരസഭ. ഹൈക്കോടതി ഉത്തരവുകൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എന്ന് കട്ടപ്പന നഗരസഭസെക്രട്ടറി അജി കെ തോമസ് പറഞ്ഞു1
- ഇൻസ്റ്റഗ്രാം താരം 'അമ്പിളി' സേലത്തുനിന്ന് വടക്കാഞ്ചേരി പോലീസിന്റെ പിടിയിൽ; കുടുങ്ങിയത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സമൂഹമാധ്യമങ്ങളിൽ സദാചാരവും പ്രണയവും പറഞ്ഞ് ശ്രദ്ധേയനായ കുമ്പളങ്ങാട് സ്വദേശി പള്ളിയത്ത് പറമ്പിൽ വീട്ടിൽ വിഘ്നേഷ് കൃഷ്ണയെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ അമ്പിളി എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പിടിയിലായത്. സംഭവം പുറത്തറിയുകയും ഇരയായ പെൺകുട്ടി ധൈര്യപൂർവ്വം പരാതി നൽകുകയും ചെയ്തതോടെ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു. മുൻപും പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി വഞ്ചിച്ച ചരിത്രമുള്ള പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് വടക്കാഞ്ചേരി സി ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സേലത്തെത്തി അതീവ രഹസ്യമായി നീങ്ങി പ്രതിയെ വലയിലാക്കുകയായിരുന്നു. വടക്കാഞ്ചേരിയിൽ എത്തിച്ച ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.1
- പീരുമേട്ടില്‍ കുട്ട ബലാല്‍സംഗ പരാതി പീരുമേട്: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അടക്കം രണ്ടുപേര്‍ പിടിയില്‍ വ്യവസായവകുപ്പില്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആയ എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യന്‍ തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍ എന്നിവരാണ് പിടിയിലായത് ഇരയെ ബലാത്സംഗത്തിന് വിധേയക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നുള്ളതാണ് പരാതി 2022 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത് ദൃശ്യങ്ങള്‍ മറ്റൊരാള്‍ക്ക് ജിയോ സെബാസ്റ്റ്യന്‍ പങ്കുവെച്ചതിന് പിന്നാലെയാണ് ഇര പോലീസില്‍ പരാതി നല്‍കിയത്. പീരുമേട്ടില്‍ കുട്ട ബലാല്‍സംഗ പരാതി പീരുമേട്: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അടക്കം രണ്ടുപേര്‍ പിടിയില്‍ വ്യവസായവകുപ്പില്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആയ എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യന്‍ തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍ എന്നിവരാണ് പിടിയിലായത് ഇരയെ ബലാത്സംഗത്തിന് വിധേയക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നുള്ളതാണ് പരാതി 2022 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത് ദൃശ്യങ്ങള്‍ മറ്റൊരാള്‍ക്ക് ജിയോ സെബാസ്റ്റ്യന്‍ പങ്കുവെച്ചതിന് പിന്നാലെയാണ് ഇര പോലീസില്‍ പരാതി നല്‍കിയത്.3