Shuru
Apke Nagar Ki App…
എറണാകുളം കരുമാല്ലൂർ പഞ്ചായത്തിലെ പട്ടികജാതി കോളനികളിൽ മഴക്കാലപൂർവ ശുചീകരണം നടക്കുന്നില്ലെന്ന് പരാതി. റോഡരികുകളും നടപ്പാതകളും കാടായി മാറിയതോടെ പാമ്പുകളും വിഷജീവികളും ഭീഷണിയാവുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലെ വിവേചനവും സാമൂഹിക അവഗണനയും പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Sasi perumpadappil
എറണാകുളം കരുമാല്ലൂർ പഞ്ചായത്തിലെ പട്ടികജാതി കോളനികളിൽ മഴക്കാലപൂർവ ശുചീകരണം നടക്കുന്നില്ലെന്ന് പരാതി. റോഡരികുകളും നടപ്പാതകളും കാടായി മാറിയതോടെ പാമ്പുകളും വിഷജീവികളും ഭീഷണിയാവുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലെ വിവേചനവും സാമൂഹിക അവഗണനയും പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
More news from കേരളം and nearby areas
- കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഒറ്റപ്പാലം കണ്ണിയംപുറം തോട്ടിൽ ചാടിയ തമിഴ്‌നാട് സ്വദേശിയായ ഒരാളെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. ഏകദേശം 50 വയസ്സിലേറെ പ്രായം തോന്നിക്കുന്ന മധ്യവയസ്കനെ കണ്ണിയംപുറം തോട്ടുപാലത്തിന് താഴെ ഒഴുക്കിൽപ്പെട്ട നിലയിലാണ് കണ്ടത്. പാലത്തിന് സമീപം ഹോട്ടൽ നടത്തുന്ന വ്യാപാരിയാണ് ഇയാളെ ആദ്യം കാണുന്നത്. തുടർന്ന് ഇദ്ദേഹം സമീപത്തെ കടകളിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. അതുവഴി വന്ന ട്രാഫിക് പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നവരും ചേർന്നാണ് ഇയാളെ തോട്ടിൽ നിന്ന് പുറത്തെത്തിച്ചത്. പോലീസിനോട് മുത്തുകുമാർ എന്നാണ് തന്റെ പേരെന്നും, വീട്ടിലേക്ക് തിരികെ പോകുന്നില്ലെന്നും മരിക്കാനായി തോട്ടിൽ ചാടിയതാണെന്നും ഇയാൾ വെളിപ്പെടുത്തി. കുടുംബ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നിലെ കാരണമെന്നും ഇയാൾ പോലീസിനെ അറിയിച്ചു. രക്ഷപ്പെടുത്തിയ ശേഷം പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.1
- നിലമ്പൂർ നിയോജകമണ്ഡലത്തിൽ ആര്യാടൻ ഷൗക്കത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വികാസ് വിഷൻ 2040 പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. അഭിപ്രായപ്പെട്ടു. വികാസ് വിഷന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച ഗോത്ര വിഭാഗം വിദ്യാർത്ഥികളെ ആദരിക്കുന്ന 'കനൽവെളിച്ചം' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഓരോ പഞ്ചായത്തുകളിലും മാതൃകാ സ്‌കൂളുകൾ ഒരുക്കി കുട്ടികളുടെ പഠനത്തിനും കഴിവുകൾ വികസിപ്പിക്കാനും പ്രാധാന്യം നൽകുന്നത് മാതൃകാപരമാണെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. ആദിവാസി ഗോത്ര വിഭാഗത്തിലെ കുട്ടികളുടെ പഠനത്തിനു നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണെന്നും അവർ വ്യക്തമാക്കി. വിജയത്തിൽ കുട്ടികൾക്ക് അഭിമാനബോധം ഉണ്ടാകണമെന്നും പ്രിയങ്ക ഗാന്ധി വിദ്യാർത്ഥികളോട് പറഞ്ഞു.1
- വയനാട് എം.പി.യും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി, വനം വകുപ്പിന് അത്യാധുനിക സൗകര്യങ്ങളുള്ള ഒരു വാഹനം കൈമാറി. മലപ്പുറം ജില്ലയുടെ മലയോര മേഖലകളിലടക്കം വന്യമൃഗശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് വനം വകുപ്പിന് പിന്തുണയുമായി അവർ ഈ വാഹനം നൽകിയത്. സി.എസ്.ആർ. ഫണ്ടിൽനിന്ന് 53 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ ടൊയോട്ട ഹൈലക്സ് എന്ന ഫോർ വീൽ ഡ്രൈവ് വാഹനമാണ് ആധുനിക സംവിധാനങ്ങളോടെ വനം വകുപ്പിന് ലഭ്യമാക്കിയത്.1
- നിലമ്പൂരിലെ ലഹരിസംഘങ്ങളെ തടയുന്നതിനായി പോലീസ് 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി മാരത്തോൺ സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള ഈ മാരത്തോൺ നിലമ്പൂർ കനോലിപ്ലോട്ടിൽ നിന്ന് ആരംഭിച്ച് ചന്തക്കുന്നിൽ സമാപിച്ചു. ലഹരിസംഘങ്ങളെ ഇനി നിലമ്പൂരിന്റെ മണ്ണിൽ കാലുകുത്താൻ അനുവദിക്കില്ല എന്ന ശക്തമായ സന്ദേശമാണ് ഈ മാരത്തോണിലൂടെ നൽകിയത്. നിരവധി പേർ പങ്കെടുത്ത ഈ മാരത്തോൺ നിലമ്പൂരിന്റെ വീഥികളിൽ ആവേശം നിറച്ചു. എം.എൽ.എ. ആര്യാടൻ ഷൗക്കത്ത് മാരത്തോൺ ഉദ്ഘാടനം ചെയ്യുകയും പങ്കാളികൾക്ക് ആവേശം പകരുകയും ചെയ്തു. നിലമ്പൂർ എസ്.എച്ച്.ഒ. ബി.എസ്. ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ, നിലമ്പൂർ നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ്, നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. പി. ധനേഷ് കുമാർ, നിലമ്പൂർ ഡി.വൈ.എസ്.പി. വിശ്വംഭരൻ എന്നിവർ സംസാരിച്ചു.1