ആറുവയസ്സുകാരനെ ലോറിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ 30 വർഷത്തിനുശേഷം ഡ്രൈവർ അറസ്റ്റിൽ ആറുവയസ്സുകാരനെ ലോറിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ 30 വർഷത്തിനുശേഷം ഒളിവിലായിരുന്ന ലോറി ഡ്രൈവറെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പഴയ മദ്രാസ് മോസ്ക് സ്ട്രീറ്റ് സ്വദേശിയായ ഇളന്തമിഴൻ പരമശിവത്തെയാണ് (60) അറസ്റ്റ് ചെയ്തത്. വാനൂർ കേരളപ്പറമ്പ് ദാറുൽഹിദായയിൽ അബ്ദുൾ റഹ്മാന്റെയും ഹവ്വാമ്മയുടെയും മകൻ ഉമർ ഫാറൂഖ് (6) 1995 ഡിസംബർ 12-ന് മദ്രസയിൽനിന്ന് മടങ്ങുന്നതിനിടെ പഴയ ദേശീയപാതയിലെ വാനൂരിൽ ലോറിയിടിച്ച് മരിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ ഇളന്തമിഴൻ ജാമ്യത്തിലിറങ്ങിയശേഷം കേസിന്റെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രതിയുടെ ചെന്നൈയിലെ മേൽവിലാസം കണ്ടെത്തിയ ആലത്തൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ എം. മിഥുൻ, സിപിഒ എസ്. ഹരീഷ് എന്നിവർ ഇയാളെ തിരിച്ചറിഞ്ഞു. തുടർന്ന് ആലത്തൂർ പൊലീസ് ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ. എ.കെ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഇളന്തമിഴനെ ആലത്തൂർ കോടതിയിൽ റിമാൻഡ് ചെയ്തു.
ആറുവയസ്സുകാരനെ ലോറിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ 30 വർഷത്തിനുശേഷം ഡ്രൈവർ അറസ്റ്റിൽ ആറുവയസ്സുകാരനെ ലോറിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ 30 വർഷത്തിനുശേഷം ഒളിവിലായിരുന്ന ലോറി ഡ്രൈവറെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പഴയ മദ്രാസ് മോസ്ക് സ്ട്രീറ്റ് സ്വദേശിയായ ഇളന്തമിഴൻ പരമശിവത്തെയാണ് (60) അറസ്റ്റ് ചെയ്തത്. വാനൂർ കേരളപ്പറമ്പ് ദാറുൽഹിദായയിൽ അബ്ദുൾ റഹ്മാന്റെയും ഹവ്വാമ്മയുടെയും മകൻ ഉമർ ഫാറൂഖ് (6) 1995 ഡിസംബർ 12-ന് മദ്രസയിൽനിന്ന് മടങ്ങുന്നതിനിടെ പഴയ ദേശീയപാതയിലെ വാനൂരിൽ ലോറിയിടിച്ച് മരിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ ഇളന്തമിഴൻ ജാമ്യത്തിലിറങ്ങിയശേഷം കേസിന്റെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രതിയുടെ ചെന്നൈയിലെ മേൽവിലാസം കണ്ടെത്തിയ ആലത്തൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ എം. മിഥുൻ, സിപിഒ എസ്. ഹരീഷ് എന്നിവർ ഇയാളെ തിരിച്ചറിഞ്ഞു. തുടർന്ന് ആലത്തൂർ പൊലീസ് ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ. എ.കെ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഇളന്തമിഴനെ ആലത്തൂർ കോടതിയിൽ റിമാൻഡ് ചെയ്തു.
- നിലമ്പൂരിൽ പട്ടികവര്‍ഗ മെഗാ രേഖാ അദാലത്ത് തുടങ്ങി.പട്ടികജാതി,പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി കെ എ തുളസി ഉദ്‌ഘാടനം ചെയ്തു നിലമ്പൂരിൽ പട്ടികവര്‍ഗ മെഗാ രേഖാ അദാലത്ത് തുടങ്ങി.പട്ടികജാതി,പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി കെ എ തുളസി ഉദ്‌ഘാടനം ചെയ്തു ആര്യാടൻ ഷൗക്കത്ത് എംഎൽഎ നടപ്പാക്കുന്ന നിലമ്പൂര്‍ നിയോജകമണ്‌ഡലം സമഗ്ര വികസന പദ്ധതിയായ വികാസ് വിഷന്‍ 2040 ന്റെ ഭാഗമായി ആദിവാസി വിഭാഗങ്ങളിലുള്ളവര്‍ക്ക് അടിസ്‌ഥാന രേഖകള്‍ നല്‍കുന്നതിനായുള്ള മെഗാ രേഖാ അദാലത്താണ് നിലമ്പൂർ മാനവേദൻ സ്ക്കൂ ളിൽ തുടങ്ങിയത്. പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും എല്ലാ മണ്ഡലങ്ങളിലും ഇത്തരം അദാലത്തുകൾ നടക്കണമെന്നും മന്ത്രി പറഞ്ഞു.1
- ബസ് സമയത്തെ ചൊല്ലി തർക്കം. പട്ടയംകവലയിൽ റോഡിനു നടുവിൽ ബസ് നിർത്തിയിട്ട് ഡ്രൈവറുടെ പ്രതിഷേധം. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ബസ് സമയത്തെ ചൊല്ലി തർക്കം. പട്ടയംകവലയിൽ റോഡിനു നടുവിൽ ബസ് നിർത്തിയിട്ട് ഡ്രൈവറുടെ പ്രതിഷേധം. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു1
- ഇടുക്കി ജില്ലയിൽ മഴക്കെടുതി മൂലം ദുരിതം അനുഭവിച്ചവർക്ക് സർക്കാർ സഹായങ്ങൾ നൽകാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇടുക്കി എംഎൽഎ പൗലോസ് . 50 ശതമാനത്തിന് മുകളിൽ വീടുകൾക്ക് നാശനഷ്ടം ഉണ്ടായവർക്ക് പോലും മുഴുവൻ ധനസഹായം നൽകാനാണ് തീരുമാനം എന്ന് റോയി കെ പൗലോസ്കട്ടപ്പനയിൽ പറഞ്ഞു ഇടുക്കി ജില്ലയിൽ മഴക്കെടുതി മൂലം ദുരിതം അനുഭവിച്ചവർക്ക് സർക്കാർ സഹായങ്ങൾ നൽകാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഇടുക്കി എംഎൽഎ പൗലോസ് . 50 ശതമാനത്തിന് മുകളിൽ വീടുകൾക്ക് നാശനഷ്ടം ഉണ്ടായവർക്ക് പോലും മുഴുവൻ ധനസഹായം നൽകാനാണ് തീരുമാനം എന്ന് റോയി കെ പൗലോസ്കട്ടപ്പനയിൽ പറഞ്ഞു1
- പാലക്കുഴി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട തമിഴ്നാട് സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തമിഴ്‌നാട് സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനിയായ ഭാനുപ്രിയ (35) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഭരത് എന്ന യുവാവിനെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നേരത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തിയിരുന്നു. കോയമ്പത്തൂരിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘമാണ് ഇന്ന് രാവിലെ പാലക്കുഴി വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയത്. ശക്തമായ മഴയെ തുടർന്ന് മലയോര മേഖലകളിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്ന സമയത്താണ് വനത്തിനുള്ളിലുള്ള ഈ അപകടമേഖലയിലേക്ക് സംഘം പ്രവേശിച്ചത്. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഭാനുപ്രിയയും ഭരതും ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഭരതിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഭാനുപ്രിയ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സ്, പോലീസ്, പ്രാദേശിക രക്ഷാപ്രവർത്തകർ എന്നിവർ നടത്തിയ ദീർഘനേരത്തെ തിരച്ചിലിനൊടുവിലാണ് വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയും ശക്തമായ ജലപ്രവാഹവും വടംകെട്ടിയുള്ള രക്ഷാപ്രവർത്തനത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. വനത്തിനുള്ളിലെ നിരോധിത മേഖലയിൽ ഇവർ എങ്ങനെ പ്രവേശിച്ചു എന്നത് സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.1