70 കഴിഞ്ഞ കർഷകർക്ക് നെല്ലിന്റെ പണം കിട്ടാൻ ബാങ്ക് നിബന്ധന; എസ്ബിഐക്കെതിരെ പ്രതിഷേധം ആലത്തൂർ: സംഭരിച്ച നെല്ലിന്റെ വില ലഭിക്കാൻ ബാങ്കിന്റെ പുതിയ നിബന്ധനകൾ പാലിക്കണമെന്ന ആവശ്യത്തെ തുടർന്ന് 70 വയസ്സ് കഴിഞ്ഞ കർഷകർക്ക് ബുദ്ധിമുട്ട്. എസ്ബിഐയുടെ നടപടിക്കെതിരെ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ബാങ്കിൽ പ്രതിഷേധം. സംഭരിച്ച നെല്ലിന്റെ പണം ലഭിക്കുന്നതിനായി എസ്ബിഐ ശാഖയിലെത്തിയ 70 വയസ്സ് കഴിഞ്ഞ കർഷകരോടാണ് കുടുംബത്തിലെ 70 വയസ്സ് പൂർത്തിയാകാത്തതും ബാങ്ക് അക്കൗണ്ടുള്ളതുമായ ഒരാൾ ജാമ്യം നിൽക്കണമെന്ന നിബന്ധന മുന്നോട്ടുവച്ചത്. ഇതിന് പുറമെ ആശ്രിതന്റെ പേരിൽ പുതിയ അപേക്ഷ നൽകുകയും അപേക്ഷ മുംബൈയിലെ ഹെഡ്ക്വാർട്ടേഴ്സിൽ സമർപ്പിച്ച് അനുമതി ലഭിച്ചതിന് ശേഷമേ തുക അനുവദിക്കൂ എന്നും ബാങ്ക് അധികൃതർ അറിയിച്ചതായി കർഷകർ പറയുന്നു. പുതിയ വായ്പാ നടപടിയുടെ ഭാഗമായി കർഷകന്റെയും ജാമ്യം നിൽക്കുന്ന ആശ്രിതന്റെയും സിബിൽ സ്കോറിൽ വായ്പ രേഖപ്പെടുത്തുമെന്നും അറിയിച്ചതായാണ് ആരോപണം. നടപടികൾ പൂർത്തിയാകാൻ ഒരു മാസത്തോളം സമയമെടുക്കുമെന്നത് ഓണം അടുത്തിരിക്കെ കർഷകരെ കൂടുതൽ ആശങ്കയിലാക്കി. പണം ലഭിക്കാതെ കർഷകർ ബാങ്കിൽനിന്ന് മടങ്ങേണ്ടിവന്നതിനെ തുടർന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ.ഡി. പ്രസേനൻ, എക്സിക്യൂട്ടീവ് അംഗം സി. സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ ബാങ്കിലെത്തി പ്രതിഷേധിച്ചു. തുടർന്ന് ബാങ്ക് മാനേജരുമായി ചർച്ച നടത്തി. കൺസോർഷ്യം ഉടമ്പടിയിൽ വ്യക്തമാക്കിയിട്ടില്ലാത്ത നിബന്ധനകൾ കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കർഷകസംഘം നേതാക്കൾ പറഞ്ഞു. മറ്റു ബാങ്കുകളിൽ ഇല്ലാത്ത തരത്തിലുള്ള നടപടികളിലൂടെ കർഷകരെ ബുദ്ധിമുട്ടിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് ബാങ്കിലെത്തിയ കർഷകർക്ക് പരസ്പര ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ സംഭരണവില നൽകാൻ ബാങ്ക് നടപടി സ്വീകരിച്ചു. ഓണത്തിന് മുമ്പ് കർഷകർക്ക് നെല്ലിന്റെ സംഭരണവില നൽകുമെന്ന് സപ്ലൈകോ വ്യക്തമാക്കിയിരുന്നെങ്കിലും ബാങ്കിന്റെ നടപടികൾ കാരണം പണം ലഭിക്കുന്നതിന് കാലതാമസം നേരിടുകയാണെന്ന് കർഷകസംഘം ആരോപിച്ചു. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ തുടർപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ.ഡി. പ്രസേനൻ അറിയിച്ചു.
70 കഴിഞ്ഞ കർഷകർക്ക് നെല്ലിന്റെ പണം കിട്ടാൻ ബാങ്ക് നിബന്ധന; എസ്ബിഐക്കെതിരെ പ്രതിഷേധം ആലത്തൂർ: സംഭരിച്ച നെല്ലിന്റെ വില ലഭിക്കാൻ ബാങ്കിന്റെ പുതിയ നിബന്ധനകൾ പാലിക്കണമെന്ന ആവശ്യത്തെ തുടർന്ന് 70 വയസ്സ് കഴിഞ്ഞ കർഷകർക്ക് ബുദ്ധിമുട്ട്. എസ്ബിഐയുടെ നടപടിക്കെതിരെ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ബാങ്കിൽ പ്രതിഷേധം. സംഭരിച്ച നെല്ലിന്റെ പണം ലഭിക്കുന്നതിനായി എസ്ബിഐ ശാഖയിലെത്തിയ 70 വയസ്സ് കഴിഞ്ഞ കർഷകരോടാണ് കുടുംബത്തിലെ 70 വയസ്സ് പൂർത്തിയാകാത്തതും ബാങ്ക് അക്കൗണ്ടുള്ളതുമായ ഒരാൾ ജാമ്യം നിൽക്കണമെന്ന നിബന്ധന മുന്നോട്ടുവച്ചത്. ഇതിന് പുറമെ ആശ്രിതന്റെ പേരിൽ പുതിയ അപേക്ഷ നൽകുകയും അപേക്ഷ മുംബൈയിലെ ഹെഡ്ക്വാർട്ടേഴ്സിൽ സമർപ്പിച്ച് അനുമതി ലഭിച്ചതിന് ശേഷമേ തുക അനുവദിക്കൂ എന്നും ബാങ്ക് അധികൃതർ അറിയിച്ചതായി കർഷകർ പറയുന്നു. പുതിയ വായ്പാ നടപടിയുടെ ഭാഗമായി കർഷകന്റെയും ജാമ്യം നിൽക്കുന്ന ആശ്രിതന്റെയും സിബിൽ സ്കോറിൽ വായ്പ രേഖപ്പെടുത്തുമെന്നും അറിയിച്ചതായാണ് ആരോപണം. നടപടികൾ പൂർത്തിയാകാൻ ഒരു മാസത്തോളം സമയമെടുക്കുമെന്നത് ഓണം അടുത്തിരിക്കെ കർഷകരെ കൂടുതൽ ആശങ്കയിലാക്കി. പണം ലഭിക്കാതെ കർഷകർ ബാങ്കിൽനിന്ന് മടങ്ങേണ്ടിവന്നതിനെ തുടർന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ.ഡി. പ്രസേനൻ, എക്സിക്യൂട്ടീവ് അംഗം സി. സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ ബാങ്കിലെത്തി പ്രതിഷേധിച്ചു. തുടർന്ന് ബാങ്ക് മാനേജരുമായി ചർച്ച നടത്തി. കൺസോർഷ്യം ഉടമ്പടിയിൽ വ്യക്തമാക്കിയിട്ടില്ലാത്ത നിബന്ധനകൾ കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കർഷകസംഘം നേതാക്കൾ പറഞ്ഞു. മറ്റു ബാങ്കുകളിൽ ഇല്ലാത്ത തരത്തിലുള്ള നടപടികളിലൂടെ കർഷകരെ ബുദ്ധിമുട്ടിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് ബാങ്കിലെത്തിയ കർഷകർക്ക് പരസ്പര ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ സംഭരണവില നൽകാൻ ബാങ്ക് നടപടി സ്വീകരിച്ചു. ഓണത്തിന് മുമ്പ് കർഷകർക്ക് നെല്ലിന്റെ സംഭരണവില നൽകുമെന്ന് സപ്ലൈകോ വ്യക്തമാക്കിയിരുന്നെങ്കിലും ബാങ്കിന്റെ നടപടികൾ കാരണം പണം ലഭിക്കുന്നതിന് കാലതാമസം നേരിടുകയാണെന്ന് കർഷകസംഘം ആരോപിച്ചു. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ തുടർപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ.ഡി. പ്രസേനൻ അറിയിച്ചു.
- തിരുവോണപ്പുലരിയിൽ ചേലക്കോട് ചായക്കടയിലേക്ക് മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം; നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വാഹനാപകടം. വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിലെ ചേലക്കോട് റോഡരികിലെ ചായക്കടയിലേക്ക് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് തിരുവോണനാളിൽ ഉണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞത്. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫും പഴയന്നൂരിലേക്ക് യാത്രതിരിച്ച ഷമീറും ചായ കുടിക്കാനായി കടയിൽ എത്തിയപ്പോഴായിരുന്നു ദുരന്തം. രാവിലെ എട്ടുമണിയോടെ കോരിച്ചൊരിയുന്ന മഴയത്താണ് അപകടം സംഭവിച്ചത്. ഇരുവരെയും നിമിഷനേരം കൊണ്ട് ടാങ്കർ ലോറി അടിയിലാക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഘോഷനാളിൽ ഉണ്ടായ ഈ ദുരന്തം പ്രദേശത്തെയാകെ കനത്ത ദുഃഖത്തിലാഴ്ത്തി.1
- കുളപ്പട മഹല്ലിൽ നബിദിനാഘോഷം വർണാഭമായി`കുളപ്പട സെന്ററിൽ വൻ സ്വീകരണം` ചെർപ്പുളശ്ശേരി: മഴയെ വകവെക്കാതെ നൂറുകണക്കിന് വിശ്വാസികളും വിദ്യാർഥികളും അണിനിരന്നതോടെ മാരായമംഗലം കുളപ്പടയിൽ നബിദിനാഘോഷം ആവേശഭരിതമായി. കുളപ്പട മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നബിദിനാഘോഷത്തിന്റെ ഭാഗമായി നടന്ന റാലി വർണാഭവും ശ്രദ്ധേയവുമായി. രാവിലെ 4 മണിക്ക് കുളപ്പട മഹല്ല് പള്ളിയിൽ മൗലിദ് പാരായണത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് രാവിലെ 8 മണിക്ക് പതാക ഉയർത്തി. നുസ്റത്തുൽ ഇസ്ലാം മദ്രസ കുളപ്പട, അൽ മദ്രസത്തുൽ ഇസ്ലാമിയ കുളപ്പട, അൽ മദ്രസത്തുൽ സിദ്ദീഖിയ ഒറവക്കിഴായിൽ എന്നീ മൂന്ന് മദ്രസകളിലെ വിദ്യാർഥികൾ അണിനിരന്ന നബിദിന റാലി ഏറെ ശ്രദ്ധേയമായി. കുട്ടികളുടെ ദഫ്, ഫ്ലവർ ഷോ എന്നിവ റാലിക്ക് കൂടുതൽ മിഴിവേകി. മഴ പെയ്തുകൊണ്ടിരുന്നെങ്കിലും റാലിയുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. ഉസ്താദുമാർ, കമ്മിറ്റി ഭാരവാഹികൾ, വളണ്ടിയർമാർ, വിദ്യാർഥികൾ, കാരണവന്മാർ, യുവാക്കൾ തുടങ്ങി നൂറുകണക്കിന് പേർ റാലിയിൽ അണിനിരന്നു. റാലി കാണാൻ വഴിയോരങ്ങളിലും നിരവധി പേർ കാത്തുനിന്നു. മൂന്ന് മദ്രസകളിലും കുട്ടികൾക്ക് മധുരപലഹാരങ്ങളും ചായയും വിതരണം ചെയ്തു. റാലി കുളപ്പട സെന്ററിൽ എത്തിയപ്പോൾ *സ്ട്രൈക്കേഴ്സ് ക്ലബ്ബും , സുന്നി സംഘകുടുംബം, സുനിൽ കുളപ്പട, ബാബു പട്ടൻമാരുതൊടി എന്നിവരും വ്യക്തികളും ചേർന്ന് വൻ സ്വീകരണം നൽകി. ജാതിമതഭേദമന്യേ നൂറുകണക്കിന് ആളുകൾ സ്വീകരണത്തിനായി കുളപ്പട സെന്ററിൽ ഒത്തുകൂടി. മധുരപലഹാരങ്ങൾ, പായസം, ജ്യൂസ്, മിഠായികൾ എന്നിവ വിതരണം ചെയ്ത് റാലിയെ സ്വീകരിച്ചു. പ്രിയ കൂട്ടുകാരൻ ഹാരിസിന്റെ ഓർമയിൽ യുവാക്കളുടെ നേതൃത്വത്തിൽ മഹല്ലിലെ എല്ലാ വീടുകളിലേക്കും ഭക്ഷണവും വിതരണം ചെയ്തു. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം പി.പി. അൻവർ സാദാത്ത് നബിദിന സന്ദേശം നൽകി. സക്കീർ മാഷ് നന്ദി പറഞ്ഞു. റാലി ഒറവക്കിഴായിലെ സിദ്ദീഖിയ മദ്രസയിൽ സമാപിച്ചു. മഹല്ല് ഖതീബ് ഹഫീഫ് കമാലി, ഉസ്താദുമാർ, കമ്മിറ്റി ഭാരവാഹികൾ, വളണ്ടിയർമാർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.1
- മണ്ണാർക്കാട് പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് പടത്തിനോട് ചേർന്ന് തോട്ടിലേക്ക് മറിഞ്ഞു. പാലക്കാട് മണ്ണാർക്കാട് പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് പടത്തിനോട് ചേർന്ന് തോട്ടിലേക്ക് മറിഞ്ഞു. പള്ളിക്കുറുപ്പ് ഭാഗത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായമില്ല. റോഡിൻ്റെ അരികിലൂടെ പോയപ്പോൾ താഴത്തേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം1
- പതിവ് മുടക്കാതെ തന്ത്രി;ഉത്രാടനാളിൽ ഓണക്കാഴ്‌ചകളുമായി ഉണ്ണി നമ്പൂതിരിയുടെ സംഘം പാണക്കാട്ടെത്തി. പതിവ് മുടക്കാതെ തന്ത്രി;ഉത്രാടനാളിൽ ഓണക്കാഴ്‌ചകളുമായി ഉണ്ണി നമ്പൂതിരിയുടെ സംഘം പാണക്കാട്ടെത്തി. മതസൗഹാർദത്തിൻ്റെയും പരസ്‌പര സ്നേഹത്തിൻ്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി പാണക്കാട് വീണ്ടും ഓണക്കാഴ്‌ചയ്ക്ക് സാക്ഷിയായി. വർഷങ്ങളായി തുട രുന്ന പതിവ് തെറ്റിക്കാതെ ഉത്രാടനാളിൽ തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ പ്രതിനിധി സംഘം ഓണക്കാഴ്‌ചകളുമായി പാണകാട് എത്തിയാത് ഓണക്കോടി, ശർക്കരവരട്ടി, പായസം, ഉണ്ണിയപ്പം, വൃക്ഷത്തൈകൾ തുടങ്ങിയവ ഉൾ പ്പെടുന്ന ഓണക്കാഴ്‌ചകൾ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി. സംസ്ഥാന വ്യവസായവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്കും തന്ത്രിയുടെ പ്രതിനിധികൾ ഓണസമ്മാനവും ആശംസകളും കൈമാറി1
- തൃക്കണ്ടിയൂരിൽ അൻപതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി ശിഹാബ് തങ്ങൾ റിലീഫ് സെൽ തൃക്കണ്ടിയൂർ: തൃക്കണ്ടിയൂർ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നാമധേയത്തിൽ തൃക്കണ്ടിയൂർ മുസ്ലിം ലീഗ് കമ്മിറ്റി പ്രദേശത്തെ അൻപതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം മുൻ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കെ. അബ്ദുസ്സലാം മാസ്റ്റർ നിർവഹിച്ചു. തൃക്കണ്ടിയൂർ മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും നേതൃത്വം നൽകി. തറമ്മൽ കുന്നേക്കാട്ട് മുസ്തഫ, സിദ്ദീഖ് മുണ്ടേക്കാട്ട്, മൊയ്തീൻ കോയ, ഷാഹിദ് കെ. കെ., പി. പി. നിഷാദ്, റമീസ് കെ. കെ., ഇബ്രാഹിം കോട്ടേരി, അസ്ലം പഴയകത്ത്, അമാൻ കെ. കെ. തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഓണക്കാലത്ത് അർഹരായ കുടുംബങ്ങൾക്ക് കൈത്താങ്ങേകുക എന്ന ലക്ഷ്യത്തോടെയാണ് ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചത്. സാമൂഹിക പ്രതിബദ്ധതയോടെ വിവിധ ക്ഷേമ-സേവന പ്രവർത്തനങ്ങൾ തുടരുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിൽ നേരിട്ട് എത്തിച്ച് നൽകിയാണ് വിതരണം പൂർത്തീകരിച്ചത്.4
- ഇപ്പോൾ ഞങ്ങൾ ഓണം ഉണ്ണുകയാണ്. ഈ സമയം എവിടെയെങ്കിലും അപകടമോ അത്യാഹിതമോ ഉണ്ടായാൽ തൂശനിലയും അതിലെ വിഭവവും അവിടെ വച്ചിട്ട് അപകട സ്ഥലത്തേക്ക് ഞങ്ങൾ കുതിക്കും.... തൊടുപുഴ : മൂലമറ്റം അഗ്നിരക്ഷാ നിലയത്തിൽ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടികളുടെ ദൃശ്യമൊന്നു കാണാം.ഇവർക്ക് സ്വന്തമായി കെട്ടിടമില്ല.ഷീറ്റുമേഞ്ഞ മേൽക്കൂരയ്ക്ക് കീഴെ പരിമിതമായ സൗകര്യം മാത്രം. എങ്കിലും കൊച്ചു മക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഇവരും പൂക്കളമിട്ടു, മത്സരങ്ങൾ നടത്തി ഓണസദ്യയുണ്ട് ഒരുമയുടെ സന്ദേശം പങ്കുവെച്ചു. ഇല്ലായ്മയും വല്ലായ്മയും മറന്ന് ഓണം ആഘോഷിച്ചപ്പോൾ വീടിനോടും നാടിനോടുമുള്ള ഉത്തരവാദിത്തം ഇവർ മനസ്സിൽ പേറുന്നു. അപകട മേഖലകളിൽ അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തുന്ന ഇവർക്ക് ഇന്നത്തെ ദിനമാണ് പ്രധാനം . അതിനാൽ ഈ ഓണം മധുരതരമാക്കാൻ എല്ലാം മറന്നു ഇവർ ഒന്നുച്ചു കൂടി. സ്റ്റേഷൻ ഓഫീസർ ടി കെ അബ്ദുൽ അസീസ്,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ എ ജാഫർ ഖാൻ ,റീക്രീഷൻ ക്ലബ് സെക്രട്ടറി സന്തോഷ് കുമാർ തുടങ്ങിയവരും മറ്റു ഉദ്യോഗസ്ഥരും ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.1
- ഗ്രാമവണ്ടി അറക്കുളം കുടയത്തൂർ ഗ്രാമപഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഗ്രാമവണ്ടി സർവീസ് ആരംഭിച്ചു ഗ്രാമവണ്ടി അറക്കുളം കുടയത്തൂർ ഗ്രാമപഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഗ്രാമവണ്ടി സർവീസ് ആരംഭിച്ചു..ഗ്രാമവണ്ടി പദ്ധതിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമ്മവും ഇടുക്കി എംഎൽഎ ശ്രീ റോയി k Paulose നിർവഹിച്ചു.. അറക്കുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അറക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഉഷ ഗോപിനാഥ് ൻ്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി മെമ്പർ ശ്രീ കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ സജി പി ജോസ്, കുടയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് പുഷ്പ വിജയൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മാത്യു സെബാസ്റ്റ്യൻ, സ്റ്റീഫൻ ജോർജ്, ഇളം ദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജു ഓടക്കൽ, ശ്രീ k k മുരളീധരൻ, അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇമ്മാനുവൽ സൈമൺ, കുടയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി നസിയ ഫൈസൽ, ഇരു പഞ്ചായത്തുകളിലെയും മെമ്പർമാർ എന്നിവർ പങ്കെടുത്തു... ഗ്രാമവണ്ടിക്ക് മൂന്നുങ്ക വയൽ, അറക്കുളം പഴയപള്ളി, വെങ്കിട്ട, കാഞ്ഞാർ, കൂവപ്പള്ളി, പുത്തേട്, പതിപ്പള്ളി, ആശ്രമം എന്നിവിടങ്ങളിൽ നാട്ടുകാർ സ്വീകരണം നൽകി...ഈ ഭരണസമിതിയുടെ 5 വർഷവും ഗ്രാമവണ്ടി മുടങ്ങാതെ സർവീസ് നടത്തുമെന്ന് അറക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഉഷ ഗോപിനാഥ് അറിയിച്ചു.. മാസത്തിൽ 25 ദിവസമാണ് ഗ്രാമവണ്ടി സർവീസ് നടത്തുന്നത്.. ഞായർ, രണ്ടാം ശനി, മറ്റ് പൊതു അവധി ദിവസങ്ങളിൽ സർവീസ് ഉണ്ടായിരിക്കുന്നതല്ല...3
- ചാലിയാർ പുഴയിൽ തുരുത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. അഗ്നി രക്ഷാ സേന ചാലിയാർ പുഴയിൽ തുരുത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. അഗ്നി രക്ഷാ സേന പാറക്കടവിന് താഴെ ചാലിയാർ പുഴയിൽ അക്കരെ തുരുത്തിൽ കുടുങ്ങിയ മൂന്നുപേരെ നിലമ്പൂർ അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. ജോലി സംബന്ധമായി അക്കരെ പോയ ആലിപൊയിൽ ഫാസിൽ ഓടായിക്കൽ, പുലവഴി ഫിറോസ് ഓടായിക്കൽ , എരുമത്തടത്തിൽ ജിതേഷ് നിലമ്പൂർ എന്നിവരാണ് ചാലിയാർ പുഴയിൽ വെള്ളം കൂടിയപ്പോൾ തുരുത്തിൽ അകപ്പെട്ടത്. സ്റ്റേഷൻ ഓഫീസർ കെ.പി.ബാബുരാജിന്റെ നേതൃത്വത്തിൽ, സീനിയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ.രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മുഹമ്മദ് ഷാഫി.പി, നിഖിൽ.കെ, ശ്രീരാജ്.എ, വിപിൻ ഉണ്ണികൃഷ്ണൻ, ഹോം ഗാർഡ്മാരായ പി.സി.ചാക്കോ, എം. സി. പ്രകാശ്, ഷിബു ജോൺ എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.1